സെക്രട്ടറിയേറ്റിലെ തീപിടുത്തം പ്രത്യേക അന്വേഷണ സംഘങ്ങൾ തെളിവെടുപ്പ് നടത്തി... തകരാറിലായ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ടിലുടെ തീ പടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.. ഫോറൻസിക്ക് വിഭാഗത്തിൻ്റെ സ്ഥിരീകരണം ലഭിച്ചതിനു ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

സെക്രട്ടറിയേറ്റിലെ തീപിടുത്തം പ്രത്യേക അന്വേഷണ സംഘങ്ങൾ തെളിവെടുപ്പ് നടത്തി... തകരാറിലായ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ടിലുടെ തീ പടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.. ഫോറൻസിക്ക് വിഭാഗത്തിൻ്റെ സ്ഥിരീകരണം ലഭിച്ചതിനു ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.
എസ് പി അജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. ഫൊറൻസിക് സംഘവും പരിശോധനയിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി നേരിട്ട് നിയോഗിച്ച പ്രത്യേക സംഘവും പ്രൊട്ടോക്കോൾ ഓഫീസിൽ പരിശോധന നടത്തി.
തകരാറിലായിരുന്ന ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ടിലുടെ തീ പടർന്നു എന്നാണ് പ്രാഥമിക നിഗമനം. ഫാൻ ഇളകി വീണ് ഷെൽഫിലിരുന്ന ഫയലുകൾക്ക് തീപിടിച്ചു എന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക നിഗമനം... ഫോറൻസിക്ക് വിഭാഗത്തിൻ്റെ ഔദ്യോഗിക റിപ്പോർട്ട് വന്നതിന് ശേഷം സംഘവും പൊലീസും അന്വേഷണ റിപ്പോർട്ട് സർക്കാറിന് നൽകും..
എഡിജിപി മനോജ് എബ്രഹാമും സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു. ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്‍റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തീപിടിത്തം അട്ടിമറിയാണോ എന്ന ആക്ഷേപമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഏതൊക്കെ ഫയലുകളാണ് നശിച്ചതെന്ന് അറിയാൻ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും.
സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് ആരോപിച്ച് പ്രതിപക്ഷവും ബിജെപിയും രംഗത്തുവന്നു ... ബിജെപി യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
ലാത്തി വീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം നടന്നു. കണ്ണൂർ , കൊച്ചി, കോഴിക്കോട് ജില്ലകളിലും യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചും അക്രമാസക്തമായി
https://www.facebook.com/Malayalivartha


























