നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോൾ മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ എല്ലാ കട ബാധ്യതയും തീർത്ത് ലാഭത്തിലേക്ക് വരുമെന്ന് പറയുവാൻ അപാരമായ ചങ്കൂറ്റം വേണം...
നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോൾ മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ എല്ലാ കട ബാധ്യതയും തീർത്ത് ലാഭത്തിലേക്ക് വരുമെന്ന് പറയുവാൻ അപാരമായ ചങ്കൂറ്റം വേണം. ഒന്നുകിൽ ഇതൊരു ചാപല്യമായി നമുക്ക് എഴുതി തള്ളാം. അല്ലെങ്കിൽ അത് വളരെ കാര്യ ഗൗരവത്തോടെ കാര്യങ്ങൾ വിശകലനം ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി പരിഹരിച്ച് മുന്നോട്ട് വരുമെന്നുള്ള ആത്മ ധൈര്യത്തിന്റെ ഒരു പ്രകാശനമായി കാണാം. ടാറ്റാ ഗ്രൂപ്പിന്റെ ഏറ്റവും പ്രമുഖ കമ്പനിയായ ടാറ്റാ മോട്ടേഴ്‌സിന്റെ തലപ്പത്ത് നിന്ന് അതിന്റെ സിഇഓ എൻ ചന്ദ്ര ശേഖരൻ അടുത്ത മൂന്നുവർഷത്തിനുള്ളിൽ എല്ലാ ബാധ്യതയും തീർത്ത് കട രഹിത കമ്പനിയായി ടാറ്റ മോട്ടേർഴ്‌സിനെ മാറ്റും എന്ന് പറയുമ്പോൾ അതിൽ അത്ഭുതപെടേണ്ട .
കഴിഞ്ഞ 100 വർഷത്തിലേറെയായി ഇന്ത്യൻ വ്യാവസായിക രംഗത്ത് നൽകിക്കൊണ്ടിരിക്കുന്ന ടാറ്റ ഗ്രൂപ്പിലെ ഏറ്റവും പ്രമുഖ കമ്പനിയായ ടാറ്റ മോട്ടേഴ്സ് അതിന്റെ ചരിത്രത്തിൽ ഇന്നേവരെ കാര്യമായി ലാഭം നേടിയെടുത്തിട്ടില്ല. നിരന്തരമായ പരീക്ഷണങ്ങളിലൂടെ പുതിയ മോഡലുകൾ ഇറക്കി ഇടയ്ക്കൊരു കുതിപ്പ് നടത്തുകയും വീണ്ടും താഴെ അതപതിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്.
എന്നാൽ കാര്യങ്ങൾ മാറുന്നു എന്നാണ് സൂചന. കൊറോണകാലത്തും ടാറ്റ മോട്ടോഴ്സിന്റെ ഉത്പന്നങ്ങൾ ചൂടപ്പം പോലെ വിറ്റുപോകുന്നു. അതുതന്നെയാണ് എൻ ചന്ദ്ര ശേഖരന്റെ പ്രഖ്യാപനത്തിനു പിന്നിലെ ധൈര്യവും. കമ്പനിയുടെ മൊത്തം കടം അൻപതിനായിരം കോടിയിലേറെയാണ്. ഡിഫെൻസ് മേഖലയിലെ തദ്ദേശീയ വൽക്കരണവും ടാറ്റയെ സംബന്ധിച്ച് നേട്ടം നൽകുന്നതാണ്. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ 2019 - 20 വർഷത്തെ വാർഷിക വരവ് ഇന്നലെ പുറത്തു വിടുകയുണ്ടായി. കാര്യങ്ങൾ സുഗമമല്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ
https://www.facebook.com/Malayalivartha