കോവിഡ് മരണസംഖ്യ ഉയരും, വെന്റിലേറ്ററുകള്‍ തികയാതെ വരും: ഏത്ര രോഗികള്‍ വന്നാലും ആരും റോഡില്‍ കിടക്കേണ്ട അവസ്ഥയുണ്ടാവരുതെന്ന് ആരോഗ്യമന്ത്രി

നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളം മെഡിക്കല്‍ കോളജില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കവെയായിരുന്നു ആരോഗ്യമന്ത്രി .
സംസ്ഥാനത്തു കോവിഡ് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ മരണമുണ്ടായേക്കാം. രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററുകള്‍ക്കും ക്ഷാമം വരും. ഇപ്പോള്‍ തന്നെ വെന്റിലേറ്ററുകള്‍ക്കു ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രായമുള്ളയാളുകളിലേക്കു രോഗം പടര്‍ന്നാല്‍ വെന്റിലേറ്റര്‍ തികയാതെ വരുമെന്നും മന്ത്രി പറഞ്ഞു. ഏത്ര രോഗികള്‍ വന്നാലും ആരും റോഡില്‍ കിടക്കേണ്ട അവസ്ഥയുണ്ടാവരുത്. എല്ലാവര്ക്കും ശ്രദ്ധ ലഭിക്കണം. കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുത്. ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ ജാഗ്രതയോടെ ഇടപെടണം. ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
യോജിച്ച പ്രവര്‍ത്തനം കൊണ്ടാണു സംസ്ഥാനത്തു കോവിഡ് മരണങ്ങള് അധികമാകുന്നതു തടയാന്‍ സാധിച്ചത്. കക്ഷിരാഷ്ട്രീയ ഭേദമന്യേയാണു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ ഇടപെടുന്നതെന്നും ശൈലജ പറഞ്ഞു..
https://www.facebook.com/Malayalivartha