സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം: പ്രതികൾക്കെതിരെ കൊഫേപോസ ചുമത്തും

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഏറ്റവുമൊടുവിൽ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്... പ്രതികളെ പുറംലോകം കാണിക്കാതെ പൂട്ടാനുള്ള നീക്കമാണ് നടക്കുന്നത്. പ്രതികൾക്കെതിരെകൊഫേപോസ ചുമത്താൻ നീക്കംനടക്കുകയാണ്. വിമാനത്താവള സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ നിർണായകമാവുക യാണ് ഈ പുതിയ തീരുമാനം.
സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്കെതിരെ കൊഫേപോസ ചുമത്താൻ നീക്കം നടത്താനൊരുങ്ങുകയാണ്. പ്രതികളെ കരുതൽ തടങ്കലിലാക്കാനും നീക്കം നടക്കുന്നുണ്ട്.ഒരു വർഷമാകും കരുതൽ തടങ്കലിൽ ആക്കുക. നടപടികൾ അന്വേഷണസംഘം ആരംഭിച്ചു കഴിഞ്ഞു. കൊഫെപോസ ബോർഡിന് മുൻപിൽ കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്
പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണി എന്ന് കസ്റ്റംസ് പറഞ്ഞു. ഒരു വർഷം വരെ പ്രതികളെ കരുതൽ തടങ്കലിൽ സൂക്ഷിക്കുമ്പോൾ അത്രത്തോളം ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കഴിയും എന്നാണ് കരുതപ്പെടുന്നത്... അതേസമയം സ്വർണക്കള്ളക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു.. സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ മകൻ ബിനീഷ് കോടിയേരിയെ മണിക്കൂറുകളോളം ആയിരുന്നു ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. സ്വർണക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകൾ,കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിച്ചത്. കഴിഞ്ഞ ഒരു മാസമായി ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേക്ഷണം നടത്തിവരികയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനോട് കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.
യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ സ്ഥാപനങ്ങളുടെ മറവിൽ ബിനാമി, ഹവാലാ ഇടപാടുകളിലൂടെ ബിനീഷ് സ്വർക്കള്ളക്കടത് സംഘവുമായി ബസപ്പെടിട്ടുണ്ടോ എന്നായിരുന്നു ഇഡി പരിശോധിച്ചത്. ബി കാപ്പിറ്റൽ ഫൈനാൽഷ്യൽ സൊലൂഷ്യൻ സ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്. എന്നാൽ വാർഷിക റീട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. ഇത് അനധികൃത പണം ഇടപാടുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഇത്തരത്തിൽ അന്വേഷണവും ചോദ്യംചെയ്യലും പുരോഗമിക്കുന്നതിനിടയിൽ ആണ് പ്രതികളെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ ആക്കാനുള്ള നിർണായക ചൊവ്വയിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്....
https://www.facebook.com/Malayalivartha






















