ജലീലിന്റെ ഭാവി തുലാസിൽ... ജലീലിന്റെ ആപ്പീസ്പൂ ട്ടിയെടുത്ത് കസ്റ്റംസ്...ഇ ഡിയുടെയും എൻ ഐ എ യുടെയും ഐറ്റം നമ്പർ ഉടൻ.........
എങ്ങനുണ്ട് ആ ട്വിസ്റ്റ് ,ഇടിവെട്ട് ക്ലൈമാക്സിലേക്കാണ് അന്വേഷണ സംഘം ഇപ്പോൾ ജലീലിന്റെ രാഷ്ട്രീയ ഭാവി കൊണ്ടെത്തിച്ചിരിക്കുന്നത് .പിണറായി മന്ത്രി സഭയിലെ ഒരു മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട് കേസ് എടുത്തിട്ടും ആർക്കും ഒരു കൂസലും ഇല്ലാത്തതു അപാരം തന്നെയെന്ന് വേണം കരുതാൻ .കേരളത്തിൽ നടന്ന സ്വർണ്ണക്കള്ളക്കടത്തു അറിയാൻ ഇന്ത്യയിൽ ഇനി ആരും തന്നെ ബാക്കിയില്ല എന്ന് പറയുന്ന അവസ്ഥവരെ എത്തിനിൽക്കുബോഴും മൂക്കും പൊത്തി ഏതു അപമാനവും സഹിച്ച് തന്റെ മടിയിൽ കനമില്ല എന്നതരത്തിൽ തന്നെയാണ് നീങ്ങുന്നത് .ദേശിയ അന്വേഷണ ഏജൻസിയും കസ്റ്റംസും എൻഫോഴ്‌സ്‌മെന്റും കൂടി ജലീലിനെ വലിഞ്ഞു മറുകും എന്ന അവസ്ഥയിലും പാർട്ടിക്കാരനല്ലായിരുന്നിട്ടു കൂടി പാർട്ടിയുടെ മാനസപുത്രനായി കണ്ടുകൊണ്ട് ആവുന്നത്ര സംരക്ഷിക്കാൻ നോക്കി .ക്ളീൻചിറ്റ് വരെ നൽകികൊണ്ട് ദേശാഭിമാനി പത്രത്തിൽ ജലീലിനെ വാനോളം പുകഴ്ത്തി .സംസ്ഥാനം കണ്ട ഏറ്റവും വലിയ സത്യസന്ധനായ നേതാവെന്ന ഖ്യാതി വരെ ഉണ്ടാക്കിയെടുക്കാനായിരുന്നു ദേശാഭിമാനിയുടെ ഇടതു ബുദ്ധിജീവികളുടെ നിതാന്ത പരിശ്രമം .
കസ്റ്റംസിന് എല്ലാം മനസ്സിലായെന്നും ജലീലിനെ പോലെ സ്വന്തമായി ഒരു തരി പൊന്നുപോലും കൈവശം വയ്ക്കാത്ത സത്യസന്ധത കാരണം ഇപ്പോഴും കടക്കെണിയിൽ നിന്നും മുക്തി പ്രാപിച്ചിട്ടില്ലാത്ത ഈ മന്ത്രിയെ തീർച്ചയായും ഉപദ്രവിക്കില്ല എന്ന തരത്തിൽ വിട്ടയച്ചിട്ട് ഈ അപാര ട്വിസ്റ്റ് കൊണ്ടുവരുമെന്ന് ആരും കരുതിയിരുന്നില്ല .സംസ്ഥാനത്തെ മന്ത്രിപദവിയിൽ ഇരിക്കെ
നയതന്ത്ര മാര്‍ഗത്തിലൂടെ സംസ്ഥാനത്തെത്തിച്ച മതഗ്രന്ഥങ്ങള്‍ പല സ്ഥലങ്ങളിലും വിതരണം ചെയ്തതില്‍ നിയമലംഘനം ഉണ്ടെന്നാണു വിലയിരുത്തല്‍. ഇത് അന്വേഷിക്കാനായി കസ്റ്റംസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. മതഗ്രന്ഥങ്ങള്‍ക്കു പുറമേ 17,000 കിലോ ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിവിധ സ്‌കൂളുകളില്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ കസ്റ്റംസിന്റെ ഈ നീക്കം ഉണ്ടായിരിക്കുന്നത് .ജലീല്‍ വിഷയത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കെ ഇന്ന് ഇടതുമുന്നണി യോഗം ചേരും എന്ന് വ്യക്തമായിക്കഴിഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയന്‍ ഘടകക്ഷിനേതാക്കളുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി. അതേസമയം, സർക്കാരിനെ ഇകഴ്ത്താൻ പ്രതിപക്ഷം ഖുർആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വഖഫ് ബോർഡിന്‍റെ മന്ത്രിയെന്ന നിലയിൽ കെ.ടി. ജലീൽ യുഎഇ കോൺസുലേറ്റിന്‍റെ റമസാൻ കാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചത് ക്രിമിനൽ കുറ്റമാണോ എന്ന് കോടിയേരി ദേശാഭിമാനി ലേഖനത്തിൽ ചോദിച്ചു.ജലീലിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കിയെങ്കിലും അന്വേഷ ഉദ്യോഗസ്ഥർ അയവു വരുത്തുമെന്ന് കരുതിയതാണ് സി പി എമ്മിന് പറ്റിയ ഏറ്റവും വലിയ അബദ്ധം .കോൺസുലേറ്റിൽ സമാന്തര അക്കൗണ്ട് ഉണ്ടാക്കി 52 കോടി രൂപയോളം വീക്കിയ സ്വപ്‍നയുടെ സൗഹൃദം കൊണ്ട് കേരളത്തിൽ എത്തിച്ച മതഗ്രധത്തിനുള്ളിൽ സ്വർണ്ണമോ മറ്റ് ലഹരിവസ്തുക്കളോ ഇല്ല എന്ന് തറപ്പിച്ചുപറയാൻ കഴിഞ്ഞിട്ടില്ല എന്നതും സംസ്ഥാന സർക്കാരിനെ വീർപ്പു മുട്ടിക്കുന്ന മറ്റൊരു ഘടകമാണ് .
"
https://www.facebook.com/Malayalivartha