കരമനയിലെ ദുരൂഹമരണത്തിൽ വഴിത്തിരിവ്... കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍... കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി വ്യാജമെന്ന് തെളിഞ്ഞു! അഞ്ചു പേരുടെ മരണത്തിന് പിന്നിൽ ഒരേയൊരു ലക്ഷ്യം...

കരമന കൂടത്തില്‍ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ വഴിത്തിരിവ്. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. മരിച്ച ജയമാധവന്‍ നായര്‍ സ്വത്ത് കൈമാറ്റത്തിന് അനുമതി നല്‍കിയെന്ന കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി വ്യാജമെന്ന് തെളിഞ്ഞു.
കാര്യസ്ഥാന്‍ രവീന്ദ്രന്‍ നായരെ പ്രതിയാക്കുന്ന കാര്യം ക്രൈം ബ്രാഞ്ചിന്റെ പരിഗണനയിലാണ്. രവീന്ദ്രന്‍ നായരുടെ അക്കൗണ്ടില്‍ അനധികൃതമായി പണം എത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കരമന കുളത്തറ കൂടത്തില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജലബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്റെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍, മറ്റൊരു സഹോദരന്‍ നാരായണ നായരുടെ മകന്‍ ജയമാധവന്‍ നായര്‍ എന്നിങ്ങനെ കുടുംബത്തിലെ അഞ്ചുപേരാണ് വിവിധ കാലഘട്ടങ്ങളിലായി ദുരൂഹമായി മരിച്ചത്.
ജയമാധവന്‍ നായരാണ് അവസാനം മരിച്ചത്. ജയമാധവന്‍ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വര്‍ധിച്ചു. കൂട്ടുകുടുംബമായിരുന്നു ഇവരുടേത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടായിരുന്നു.
ഇവ കുടുംബാംഗമല്ലാത്ത രവീന്ദ്രന്‍ നായര്‍ എന്ന കുടുംബ സുഹൃത്തിന്റെ പേരിലേക്ക് മാറ്റിയെന്നാണ് വില്‍പ്പത്രം. എന്നാല്‍ വില്‍പ്പത്രം തയ്യാറാക്കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കാലടി സ്വദേശി അനില്‍ കുമാറിന്റെ പരാതിയിലായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം. ഇതിനിടെ വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരി പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗോപിനാഥന്‍ നായരുടേയും ഭാര്യയുടേയും മരണ ശേഷം രവീന്ദ്രന്‍ നായരായിരുന്നു വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്.
അവസാന അവകാശിയായിരുന്ന ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിക്കുമ്ബോഴേ മരിച്ചിരുന്നു. അദ്ദേഹം അബോധാവസ്ഥയിലായിരുന്ന വിവരം അയല്‍വാസികളെ അറിയിക്കുന്നതിന് പകരം അകലെയുള്ള വീട്ടുജോലിക്കാരിയെ വിളിച്ചു വരുത്തുകയായിരുന്നു എന്നുമാണ് പ്രസന്ന കുമാരി ആരോപിച്ചത്.
2017 ഏപ്രില്‍ രണ്ടിനാണ് ജയമാധവനെ കൂടത്തില്‍ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടിലെ ഹാളില്‍ വാതിലിന്റെ കട്ടിളപ്പടിയോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ജയമാധവന്‍ നായരെ കാണപ്പെട്ടതെന്നാണ് കേസില്‍ ആദ്യം മൊഴി നല്‍കിയ രവീന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ജയമാധവന്‍ ഏറെനാളായി അപസ്മാര രോഗത്തിനും, മനോരോഗത്തിനും ചികിത്സയിലായിരുന്നുവെന്നും കാര്യസ്ഥന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























