Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...

നാണക്കേടിന്റെ ദിനങ്ങള്‍... നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരാകരിച്ച സി ജെ എം കോടതിയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്; മന്ത്രിമാരായ ഇ.പി. ജയരാജനും കെ.റ്റി. ജലീലുമൊക്കെ ഉള്‍പ്പെട്ട കേസില്‍ നിര്‍ണായക നീക്കം

23 SEPTEMBER 2020 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: രാഹുൽ കൂടുതൽ തെളിവ് ഹാജരാക്കി, താൻ നിരപരാധിയെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍, ബുധനാഴ്ച പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

പോലീസ് ആസ്ഥാനത്തെ വ്യാജരേഖ ചമക്കൽ കേസ്: സബ്ബ് ഇൻസ്പെക്ടർ ജേക്കബ്ബ് സൈമൺ ഫെബ്രുവരി 25 ന് ഹാജരാകാൻ ഉത്തരവ്

തദ്ദേശ തെരഞ്ഞെടുപ്പ്.... വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും വേതനത്തോട് കൂടി അവധി

അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍ ഓര്‍ക്കുക 181 ഹെല്‍പ്പ് ലൈന്‍... ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍, ഡിസംബര്‍ 5 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ച സി ജെ എം കോടതിയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.

എന്നാല്‍ കേസില്‍ വാദം തുടരാന്‍ ഹൈക്കോടതിയാണ് സി ജെ എം കോടതിയോട് ആവശ്യപ്പെട്ടത്. ഇക്കാരണത്താല്‍ സ്‌റ്റേ കിട്ടുക എളുപ്പമല്ല. ഹൈക്കോടതിയില്‍ നിന്ന് കൈപൊള്ളിയാല്‍ സര്‍ക്കാര്‍ ഇരട്ടി പ്രതിസന്ധിയിലാവും.

സര്‍ക്കാര്‍ വാദം നിരാകരിച്ച നടപടി സര്‍ക്കാരിനെ തിരിഞ്ഞുകുത്തിയ സാഹചര്യത്തിലാണ് ഉത്തരവില്‍ സ്‌റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മന്ത്രിമാരായ ഇ.പി. ജയരാജനും കെ.റ്റി. ജലീലുമൊക്കെ ഉള്‍പ്പെട്ട കേസില്‍ മന്ത്രിമാര്‍ വിചാരണ നേരിടേണ്ടി വന്നാല്‍ അവരുടെ മന്ത്രിസ്ഥാനം ധാര്‍മ്മികതയുടെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. മന്ത്രിമാര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കേണ്ടി വരും. അത് ഹാസ്യാത്മകമായ രംഗങ്ങള്‍ക്ക് കാരണമാകും. 15 ന് ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേസില്‍ പ്രതികളായ ഇ.പി. ജയരാജനും കെ.റ്റി. ജലീലിനും വിധി മറ്റെന്നായാല്‍ 2021 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാവില്ല. എന്നാല്‍ 2021 മാര്‍ച്ചിന് മുമ്പ് കേസില്‍ വിധി വരില്ലെന്ന് ഉറപ്പാണ്.

കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് രൂക്ഷ വിമര്‍ശനമാണ് . സര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി നിയമസഭയില്‍ നടന്നത് ക്രിമിനല്‍കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി. കുറ്റക്കാര്‍ക്ക് നിയമസഭാ സാമാജികരെന്ന പരിരക്ഷ ലഭിക്കില്ലെന്നും കോടതി പറഞ്ഞു. ഈ ഉത്തരവിന് പൊതുജനങ്ങളില്‍ നിന്നും കിട്ടിയത് വന്‍ കൈയടിയാണ്.

കേസ് പിന്‍വലിക്കാന്‍ കാരണമായി സര്‍ക്കാര്‍ പറഞ്ഞത് പൊതുതാല്‍പര്യമാണ്. ഈ കേസില്‍ ഒരു പൊതുതാല്‍പര്യവുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമോപദേശകന്‍ വരെയുള്ള മുഖ്യന്ത്രിക്ക് കേസ് പിന്‍ വലിക്കുന്നതിലെ പൊതുജന താത്പര്യം എന്താണെന്ന് പറയാനുള്ള ഉത്തരവാദിത്വം ഉണ്ടായിരുന്നു. നിയമസഭയില്‍ നടന്ന അതേ കളിയാണ് എളമരം കരീമും കെകെ രാകേഷും രാജ്യസഭയില്‍ കാണിച്ചത്. എന്നാല്‍ അത് പാളി.

സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ കോടതിയെ ധരിപ്പിക്കാനുള്ള ഉത്തരവാദിത്വം പ്രോസിക്യൂട്ടര്‍ക്കാണെന്നും കോടതി പറഞ്ഞിട്ടുണ്ട്.

ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് വരാനാവില്ല. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. സഭയിലെ ഐക്യം നിലനിര്‍ത്താന്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ വാദവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ വേണ്ടി പ്രതിപക്ഷം സഭയില്‍ നടത്തിയ ശ്രമങ്ങളാണ് ഈ കേസിന് ആസ്പദമായ സംഭവം.

സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, 4 മൈക്ക് യൂണിറ്റുകള്‍, സ്റ്റാന്‍ഡ് ബൈ മൈക്ക്, ഡിജിറ്റല്‍ ക്ലോക്ക്, മോണിട്ടര്‍, ഹെഡ്‌ഫോണ്‍ എന്നിവയെല്ലാം അന്നത്തെ കയ്യാങ്കളിക്കിടെ നശിപ്പിച്ചിരുന്നു. അന്ന് രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പൊലീസ് കുറ്റപത്രം. നിലവില്‍ മന്ത്രിമാരായ കെ ടി ജലീല്‍, ഇ പി ജയരാജന്‍ ഉള്‍പ്പടെ അന്നത്തെ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ കേസില്‍ പ്രതികളാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വി ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ അപേക്ഷയിന്മേലാണ്, സര്‍ക്കാര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

സര്‍ക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇതില്‍ ആദ്യം വാദം കേട്ടത്. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് കേസ് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ കോടതി കേസില്‍ വിശദമായ വാദം കേട്ടു. തടസവാദം ഉന്നയിച്ചവരുടെയും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയുടെയും വാദം കേട്ടശേഷമാണ് സിജെഎം ഇപ്പോള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളിയിരിക്കുന്നത്.

സര്‍ക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇതില്‍ ആദ്യം വാദം കേട്ടത്. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് കേസ് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ കോടതി കേസില്‍ വിശദമായ വാദം കേട്ടു. തടസവാദം ഉന്നയിച്ചവരുടെയും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയുടെയും വാദം കേട്ടശേഷമാണ് സിജെഎം ഇപ്പോള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളിയിരിക്കുന്നത്.

പൊതുമുതല്‍ എം എല്‍ എമാര്‍ തന്നെ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് ഒരിക്കലും മെറിറ്റ് അവകാശപ്പെടാനാവില്ല. കേസിലെ പ്രധാന പ്രതിയായ വി. ശിവന്‍ കുട്ടി നേമം നിയോജകമണ്ഡലത്തില്‍ നിന്ന് തോല്‍ക്കാനുള്ള പ്രധാന കാരണം നിയമസഭയിലെ കൈയാകളി ആയിരുന്നു. സ്പീക്കറുടെ ഡയസിന്റെ മുകളിലൂടെ നടക്കുന്ന ശിവന്‍ കുട്ടിയുടെ ചിത്രമാണ് അക്കാലത്ത് നേമത്ത് മുഴുവന്‍ അണി നിരന്നത്.

കോടതി കേസ് പിന്‍വലിക്കാന്‍ അനുവാദം നല്‍കാത്ത സാഹചര്യത്തില്‍ 2021 മേയ്ക്ക് ശേഷം അധികാരമേല്‍ക്കുന്നത് യു ഡി എഫ് സര്‍ക്കാരാണെങ്കില്‍ സി പി എം പ്രതിസന്ധിയിലാവും. കാരണം രമേശ് ചെന്നിത്തല കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് സംഭവത്തെ വെറുതെ വിടില്ല.

 

"a

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പൂഫിംഗ് 10 മിനിറ്റിൽ റിപ്പോർട്ട് ചെയ്യണം  (2 minutes ago)

ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു  (12 minutes ago)

വിനാശകരമായ വീര്യം  (18 minutes ago)

സംസ്ഥാന പോലീസ് ഹെഡ് ക്വോർട്ടേഴ്‌സിൽ സ്ഥാനക്കയറ്റിന് വ്യാജരേഖ ചമക്കുകയും ഡി വൈ എസ് പി യുടെ യൂണിഫോം ധരിച്ച്  (37 minutes ago)

കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്  (38 minutes ago)

വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും ...  (50 minutes ago)

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡർ ....  (1 hour ago)

കോൺഗ്രസ് തള്ളിക്കളഞ്ഞു  (1 hour ago)

ഓര്‍ക്കുക 181 ഹെല്‍പ്പ് ലൈന്‍.... അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍  (1 hour ago)

അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ആലോചന  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്  (1 hour ago)

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ  (10 hours ago)

ചെന്നൈയിൽ കൊടും മഴ; നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി, നാലു ജില്ലകളിൽ യെല്ലോ അലർട്ട് വിവിധ മേഖലകളിൽ വെള്ളക്കെട്ട്..നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരി ഉപയോഗവും...ചോദ്യം ചെയ്തതോടെ ഭ്രാന്തനായി നവജിത്ത് അമ്മയുടെ വിരലുകൾ വെട്ടി..അച്ഛന്റെ കണ്ണ് വെട്ടി ചിതറിച്ചു..എല്ലാം ഗർഭിണിയായ ഭാര്യ നോക്കി നിൽക്കെ...കണ്ട് രക  (11 hours ago)

വിമാനം അടിയന്തിരമായി നിലത്തിറക്കി.... 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത് ..വിമാനം ചുറ്റി പറന്നത് രണ്ട് മണിക്കൂർ...  (11 hours ago)

Malayali Vartha Recommends