Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..


വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...


ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍..റദ്ദാക്കി റെയില്‍വേ നടപടി.. പാര്‍ട്ടി മുന്‍കൂറായി നൽകിയ 10 ലക്ഷം രൂപ തിരിച്ചു നൽകി..


മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...


കാലടി സർവ്വകലാശാലയിലും എസ്.എഫ്. ഐയുടെ പ്രതിഷേധ ആഭാസം.. വൈസ് ചാൻസലർ പ്രൊഫ. ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി..വിസിയുടെ കോലം ഒരുക്കി അന്ത്യകർമങ്ങൾ..

നാണക്കേടിന്റെ ദിനങ്ങള്‍... നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരാകരിച്ച സി ജെ എം കോടതിയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്; മന്ത്രിമാരായ ഇ.പി. ജയരാജനും കെ.റ്റി. ജലീലുമൊക്കെ ഉള്‍പ്പെട്ട കേസില്‍ നിര്‍ണായക നീക്കം

23 SEPTEMBER 2020 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യു.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു

മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...

കാലടി സർവ്വകലാശാലയിലും എസ്.എഫ്. ഐയുടെ പ്രതിഷേധ ആഭാസം.. വൈസ് ചാൻസലർ പ്രൊഫ. ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി..വിസിയുടെ കോലം ഒരുക്കി അന്ത്യകർമങ്ങൾ..

പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ച സി ജെ എം കോടതിയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.

എന്നാല്‍ കേസില്‍ വാദം തുടരാന്‍ ഹൈക്കോടതിയാണ് സി ജെ എം കോടതിയോട് ആവശ്യപ്പെട്ടത്. ഇക്കാരണത്താല്‍ സ്‌റ്റേ കിട്ടുക എളുപ്പമല്ല. ഹൈക്കോടതിയില്‍ നിന്ന് കൈപൊള്ളിയാല്‍ സര്‍ക്കാര്‍ ഇരട്ടി പ്രതിസന്ധിയിലാവും.

സര്‍ക്കാര്‍ വാദം നിരാകരിച്ച നടപടി സര്‍ക്കാരിനെ തിരിഞ്ഞുകുത്തിയ സാഹചര്യത്തിലാണ് ഉത്തരവില്‍ സ്‌റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മന്ത്രിമാരായ ഇ.പി. ജയരാജനും കെ.റ്റി. ജലീലുമൊക്കെ ഉള്‍പ്പെട്ട കേസില്‍ മന്ത്രിമാര്‍ വിചാരണ നേരിടേണ്ടി വന്നാല്‍ അവരുടെ മന്ത്രിസ്ഥാനം ധാര്‍മ്മികതയുടെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. മന്ത്രിമാര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കേണ്ടി വരും. അത് ഹാസ്യാത്മകമായ രംഗങ്ങള്‍ക്ക് കാരണമാകും. 15 ന് ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേസില്‍ പ്രതികളായ ഇ.പി. ജയരാജനും കെ.റ്റി. ജലീലിനും വിധി മറ്റെന്നായാല്‍ 2021 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാവില്ല. എന്നാല്‍ 2021 മാര്‍ച്ചിന് മുമ്പ് കേസില്‍ വിധി വരില്ലെന്ന് ഉറപ്പാണ്.

കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് രൂക്ഷ വിമര്‍ശനമാണ് . സര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി നിയമസഭയില്‍ നടന്നത് ക്രിമിനല്‍കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി. കുറ്റക്കാര്‍ക്ക് നിയമസഭാ സാമാജികരെന്ന പരിരക്ഷ ലഭിക്കില്ലെന്നും കോടതി പറഞ്ഞു. ഈ ഉത്തരവിന് പൊതുജനങ്ങളില്‍ നിന്നും കിട്ടിയത് വന്‍ കൈയടിയാണ്.

കേസ് പിന്‍വലിക്കാന്‍ കാരണമായി സര്‍ക്കാര്‍ പറഞ്ഞത് പൊതുതാല്‍പര്യമാണ്. ഈ കേസില്‍ ഒരു പൊതുതാല്‍പര്യവുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമോപദേശകന്‍ വരെയുള്ള മുഖ്യന്ത്രിക്ക് കേസ് പിന്‍ വലിക്കുന്നതിലെ പൊതുജന താത്പര്യം എന്താണെന്ന് പറയാനുള്ള ഉത്തരവാദിത്വം ഉണ്ടായിരുന്നു. നിയമസഭയില്‍ നടന്ന അതേ കളിയാണ് എളമരം കരീമും കെകെ രാകേഷും രാജ്യസഭയില്‍ കാണിച്ചത്. എന്നാല്‍ അത് പാളി.

സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ കോടതിയെ ധരിപ്പിക്കാനുള്ള ഉത്തരവാദിത്വം പ്രോസിക്യൂട്ടര്‍ക്കാണെന്നും കോടതി പറഞ്ഞിട്ടുണ്ട്.

ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് വരാനാവില്ല. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. സഭയിലെ ഐക്യം നിലനിര്‍ത്താന്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ വാദവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ വേണ്ടി പ്രതിപക്ഷം സഭയില്‍ നടത്തിയ ശ്രമങ്ങളാണ് ഈ കേസിന് ആസ്പദമായ സംഭവം.

സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, 4 മൈക്ക് യൂണിറ്റുകള്‍, സ്റ്റാന്‍ഡ് ബൈ മൈക്ക്, ഡിജിറ്റല്‍ ക്ലോക്ക്, മോണിട്ടര്‍, ഹെഡ്‌ഫോണ്‍ എന്നിവയെല്ലാം അന്നത്തെ കയ്യാങ്കളിക്കിടെ നശിപ്പിച്ചിരുന്നു. അന്ന് രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പൊലീസ് കുറ്റപത്രം. നിലവില്‍ മന്ത്രിമാരായ കെ ടി ജലീല്‍, ഇ പി ജയരാജന്‍ ഉള്‍പ്പടെ അന്നത്തെ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ കേസില്‍ പ്രതികളാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വി ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ അപേക്ഷയിന്മേലാണ്, സര്‍ക്കാര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

സര്‍ക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇതില്‍ ആദ്യം വാദം കേട്ടത്. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് കേസ് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ കോടതി കേസില്‍ വിശദമായ വാദം കേട്ടു. തടസവാദം ഉന്നയിച്ചവരുടെയും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയുടെയും വാദം കേട്ടശേഷമാണ് സിജെഎം ഇപ്പോള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളിയിരിക്കുന്നത്.

സര്‍ക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇതില്‍ ആദ്യം വാദം കേട്ടത്. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് കേസ് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ കോടതി കേസില്‍ വിശദമായ വാദം കേട്ടു. തടസവാദം ഉന്നയിച്ചവരുടെയും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയുടെയും വാദം കേട്ടശേഷമാണ് സിജെഎം ഇപ്പോള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളിയിരിക്കുന്നത്.

പൊതുമുതല്‍ എം എല്‍ എമാര്‍ തന്നെ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് ഒരിക്കലും മെറിറ്റ് അവകാശപ്പെടാനാവില്ല. കേസിലെ പ്രധാന പ്രതിയായ വി. ശിവന്‍ കുട്ടി നേമം നിയോജകമണ്ഡലത്തില്‍ നിന്ന് തോല്‍ക്കാനുള്ള പ്രധാന കാരണം നിയമസഭയിലെ കൈയാകളി ആയിരുന്നു. സ്പീക്കറുടെ ഡയസിന്റെ മുകളിലൂടെ നടക്കുന്ന ശിവന്‍ കുട്ടിയുടെ ചിത്രമാണ് അക്കാലത്ത് നേമത്ത് മുഴുവന്‍ അണി നിരന്നത്.

കോടതി കേസ് പിന്‍വലിക്കാന്‍ അനുവാദം നല്‍കാത്ത സാഹചര്യത്തില്‍ 2021 മേയ്ക്ക് ശേഷം അധികാരമേല്‍ക്കുന്നത് യു ഡി എഫ് സര്‍ക്കാരാണെങ്കില്‍ സി പി എം പ്രതിസന്ധിയിലാവും. കാരണം രമേശ് ചെന്നിത്തല കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് സംഭവത്തെ വെറുതെ വിടില്ല.

 

"a

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Viral-video ആരോപണവുമായി ബന്ധുക്കള്‍  (8 minutes ago)

ക്ലൈമാക്‌സില്‍ വിസ്മയയുടെ മാസ് ആക്ഷന്‍ ഫൈറ്റ് ദൃശ്യങ്ങള്‍ വൈറല്‍  (10 minutes ago)

വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...  (11 minutes ago)

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യു.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു  (25 minutes ago)

മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...  (31 minutes ago)

INDIAN RAILWAY ഡല്‍ഹിയിലെത്തുമെന്ന് ബിനോയ് വിശ്വം!  (33 minutes ago)

അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം  (43 minutes ago)

പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി  (57 minutes ago)

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് സുപ്രീംകോടതി റദ്ദാക്കി  (1 hour ago)

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി  (1 hour ago)

ചിങ്ങ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഓഗസ്റ്റ് 16-ന് തുറക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (2 hours ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (2 hours ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

Malayali Vartha Recommends