കാലടി സർവ്വകലാശാലയിലും എസ്.എഫ്. ഐയുടെ പ്രതിഷേധ ആഭാസം.. വൈസ് ചാൻസലർ പ്രൊഫ. ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി..വിസിയുടെ കോലം ഒരുക്കി അന്ത്യകർമങ്ങൾ..

പ്രൊഫ. ഡോ. സിസ തോമസിന്റെ വിവിധ സർവകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI) നിരന്തരമായി കടുത്ത പ്രതിഷേധങ്ങളും സമരങ്ങളും ഉയർത്തിയിട്ടുണ്ട്. സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ഇവരെ വിസി പദവികളിൽ നിയമിച്ചതാണ് എസ്എഫ്ഐയെ പ്രകോപിപ്പിച്ചത്. പലപോഴും അതിരുവിട്ട പ്രതിഷേധങ്ങളും നടന്നിട്ടുമുണ്ട് . കാലടി സർവ്വകലാശാലയിലും എസ്.എഫ്. ഐയുടെ പ്രതിഷേധ ആഭാസം. പ്രതിഷേധത്തിന്റെ പേരിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി
എസ്.എഫ്.ഐ. സിൻഡിക്കേറ്റ് യോഗം തുടരുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയിലെത്തി വിസിയുടെ കോലം ഒരുക്കി അന്ത്യകർമങ്ങൾ നടത്തിയത്. ക്രൈസ്തവ ആചാരങ്ങൾ അനുകരിച്ചായിരുന്നു പ്രതീകാത്മക ശവസംസ്കാരം. ടെ ക്യാമ്പസിലെ ശങ്കരാചാര്യ പ്രതിമയ്ക്ക് മുന്നിൽ വെച്ചാണ് പ്രതീകാത്മക ശവസംസ്കാരം നടത്തിയത്. സമരത്തിനിടെ ക്രൈസ്തവ ആചാരപ്രകാരമുള്ള ഒപ്പീസ് പ്രാർത്ഥനയുടെ പശ്ചാത്തല സംഗീതം ഉപയോഗിച്ചതായും ആരോപണമുണ്ട്.സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എ.ബി.വി.പി രംഗത്തെത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ ഏറെക്കാലമായി
സർവകലാശാലയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ സമരം നടത്തിവരികയാണ്. ഇതിനിടെയാണ് സിൻഡിക്കേറ്റ് യോഗം നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം പിന്നീട് വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിലേക്കും നീങ്ങി. സംഭവത്തിന് പിന്നാലെ രാത്രി എട്ടുമണിയോടെയാണ് പൊലീസ് സഹായത്തോടെ വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും ക്യാമ്പസിൽ നിന്ന് പുറത്തേക്ക് പോയത്. ക്യാമ്പസിൽ നേരത്തെ എസ്.എഫ്.ഐ നടത്തിയിരുന്ന വഴിവിട്ട പ്രവർത്തനങ്ങൾക്ക് സിസ തോമസ് വന്നതോടു കൂടി നിയന്ത്രണമുണ്ടായി.
പ്രതീകാത്മക ശവസംസ്‌കാര സമരത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്ത്. സർവകലാശാലയുടെ പരമോന്നത പദവിയിലിരിക്കുന്ന വനിതാ വിസിക്കെതിരെ നടത്തിയ ഈ സമരാഭാസം വ്യക്തിയെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കടുത്ത മനോവേദനയും മാനസിക ആഘാതവുമാണ് സൃഷ്ടിച്ചതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് പകരം വ്യക്തിഹത്യയും അധ്യാപകരെ ക്രൂരമായ മാനസിക പീഡനത്തിന് ഇരയാക്കുന്നതുമായ സമീപനമാണ് എസ്എഫ്ഐ തുടരുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ ആരോപിച്ചു.
മുൻപ് പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പലിന് ശവകുടീരമൊരുക്കിയതും തിരുവനന്തപുരം ലോ കോളേജ് വനിതാ പ്രിൻസിപ്പലിനെ തടഞ്ഞുവെച്ച് അധിക്ഷേപിച്ചതും ഇതിന് തെളിവാണ്.ഇത്തരം അപഹാസ്യമായ സമരമാർഗ്ഗങ്ങളെ തള്ളിപ്പറയാൻ ഭരണകക്ഷിയായ സിപിഐഎം നേതൃത്വം തയ്യാറാകാത്തതാണ് സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























