Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ദ്യശ്യങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 28,000 രൂപ; കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് 17കാരി! ഐ പാഡ് വാങ്ങാൻ 1.5 ലക്ഷം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തിയതോടെ ബംഗ്ളുരുവിലേക്ക് നാടുവിട്ട് പെൺകുട്ടി ... സഹപാഠിയെ പീഡിപ്പിച്ച് ബ്ലാക്മെയിൽ ചെയ്ത സഹോദരങ്ങൾക്ക് സർക്കാർ ഒത്തു കളിയിലൂടെ ജാമ്യം

16 NOVEMBER 2020 12:23 PM IST
മലയാളി വാര്‍ത്ത

ജന്മദിന പാർട്ടിക്ക് വിളിച്ചു വരുത്തി 17 കാരിയായ സഹപാഠിയെ പീഡിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്ത പോക്സോ കേസിൽ സഹോദരങ്ങളായ രണ്ടു പ്രതികൾക്ക് സർക്കാർ ഒത്തുകളിയിലൂടെ ജാമ്യം. തിരുവനന്തപുരം പോക്സോ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികളായ ഇജാസ് (21) , ഇയാളുടെ സഹോദരനും ഇരയുടെ സഹപാഠിയുമായ അഫ്സർ (18) എന്നിവരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. സർക്കാർ ജാമ്യത്തെ എതിർക്കാതെ മൗനം പാലിച്ചു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും പ്രതിഭാഗം ചേർന്ന് ഒത്തുകളിച്ച് 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതികൾക്ക് നിയമാനുസരണ ജാമ്യം ലഭ്യമായി ജയിൽ മോചിതരായത്.
കുറ്റ സ്ഥാപനത്തിൽ പത്തു വർഷം ശിക്ഷിക്കാവുന്ന കുറ്റം ചുമത്തപ്പെട്ട കേസിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം പ്രതിക്ക് നിയമാനുസരണജാമ്യത്തിന് അർഹതയുണ്ട്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 (2) ൻ്റെ ചുവട് പിടിച്ചാണ് സർക്കാർ ഒത്തുകളിച്ചത്. പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സർക്കാർ അഭിഭാഷകൻ്റെ മറുപടി. ജാമ്യത്തെ എതിർത്തതുമില്ല. കാര്യങ്ങൾ വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായില്ല. ജൂലൈ 1 നാണ് പ്രതികൾ ജാമ്യ ഹർജികൾ ഫയൽ ചെയ്‌തത്. തുടർന്ന് ഒന്നര മാസക്കാലമായി പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി ജുലൈ 15 , ജൂലൈ 29 , ആഗസ്റ്റ് 12 , ആഗസ്റ്റ് 13 എന്നീ ദിവസങ്ങളിലായി 4 തവണ ജാമ്യ ഹർജികൾ പരിഗണിച്ചു. ഇക്കാലയളവിലെല്ലാം പോലീസിൻ്റെ റിമാൻ്റ് എക്സ്റ്റൻഷൻ റിപ്പോർട്ടു പ്രകാരം പ്രതികളുടെ റിമാൻറ് കാലാവധിയും കോടതി ദീർഘിപ്പിച്ചു. എന്നിട്ടുപോലും കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാനായി പോലീസ് ഉറക്കം നടിച്ച് ഒത്തുകളിക്കുകയായിരുന്നു. ഒടുവിൽ ആഗസ്റ്റ് 19 നാണ് പ്രതികൾക്ക് ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജന്മദിനമാഘോഷിക്കാനെന്ന പേരിലാണ് പ്ലസ് ടു വിദ്യാർത്ഥിയായ അഫ്സർ സഹപാഠിയായ 17 കാരിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ബലാൽസംഗം ചെയ്തത്. സംഭവത്തെക്കുറിച്ചറിഞ്ഞ അഫ്സറിൻ്റെ ജ്യേഷ്oൻ ഇജാസും സംഭവം പുറം ലോകമറിയിക്കുമെന്ന് ബ്ലാക്ക്മെയിൽ ചെയ്ത് പെൺകുട്ടിയെ ബലാൽസംഗം ചെയ്തു. പീഡന , ബ്ലാക്ക് മെയിലിംഗ് സംഭവങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നാടുവിട്ട പെൺകുട്ടിയെ ബംഗ്ളുരുവിൽ നിന്നാണ് കണ്ടെത്തിയത്. ഇതിനിടെ പെൺകുട്ടി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു.
പെൺകുട്ടി അമ്മൂമ്മയുടെ വീട്ടിൽ താമസിച്ച് സ്വകാര്യ സ്ക്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. സഹപാഠിയായ അഫ്സർ തൻ്റെ ബർത്ഡേ പാർട്ടിക്കെന്ന പേരിൽ പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു. ആഘോഷത്തിനിടെ നിറം കലർത്തിയ വെള്ളം പെൺകുട്ടിയുടെ ദേഹത്താകെ കുറഞ്ഞ് എറിഞ്ഞു. തുടർന്ന് വസ്ത്രം മാറ്റാൻ പെൺകുട്ടിയെ നിർബന്ധിച്ചു. വസ്ത്രം മാറുന്നതിനിടെ അഫ്സർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവമറിഞ്ഞ സഹോദരൻ ഇജാസ് പിന്നീട് പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. തൻ്റെ സഹോദരനുമായുള്ള ബന്ധം പുറം ലോകമറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്താണ് കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഇയാൾ ഇമേജസ് പുറത്ത് വിട്ട് വൈറലാക്കാതിരിക്കാൻ 2.5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് കുട്ടി കൈ ഞരമ്പ് മുറിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു.
ബ്ലാക്ക് മെയിലിംഗ് തുടർന്നതോടെ കുട്ടി എങ്ങനെയും 25,000 രൂപ കൊടുത്ത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. അതിലേക്കായി തുക കടം വാങ്ങി കൂട്ടുകാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. തുക പിൻവലിച്ചെടുത്തോളാൻ നിർദേശിച്ച് കൂട്ടുകാരിയുടെ എ ടി എം കാർഡും കൈമാറി. എന്നാൽ ഇജാസ് ഇരുപത്തയ്യായിരം രൂപ കൂടാതെ അക്കൗണ്ടിലുണ്ടായിരുന്ന മൂവായിരം രൂപ കൂടി ചേർത്ത് പിൻവലിച്ചെടുത്തു.
കഥ ഇവിടം കൊണ്ടും അവസാനിച്ചില്ല. പൊൻമുട്ടയിടുന്ന താറാവ് എന്ന പോലെ കുട്ടിയെ ഭയപ്പെടുത്തി പണം അപഹരിക്കാൻ ശ്രമം തുടങ്ങി. അതിൻ്റെ ഭാഗമായി ഇജാസ് തനിക്ക് ഐ പാഡ് വാങ്ങാനായി 1.5 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇജാസിൻ്റെ ആവശ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കുട്ടി നാടുവിട്ട് ബംഗ്ളുരുവിലേക്ക് രക്ഷപ്പെട്ടു. വുമൺ മിസ്സിംഗ് പരാതി പ്രകാരം കാണാതായ പെൺകുട്ടിയെ ബംഗളുരുവിൽ നിന്ന് കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന , ബ്ലാക്ക് മെയിലിംഗ് സംഭവം ചുരുളഴിഞ്ഞത്.
ഇജാസിനെ ഇയാളുടെ വീട്ടിൽ നിന്നും അഫ്സറെ നഗരത്തിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമ്പന്ന കുടുംബത്തിലെ അംഗങ്ങളായ പ്രതികളുടെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനമാണ് കേസ് അട്ടിമറിക്കാൻ കാരണമായതെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.
അഫ്സറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 292 (അശ്ലീല ചിത്രങ്ങൾ പകർത്തി ലാഭമുണ്ടാക്കാനായുള്ള ബിസിനസ്സിൽ പങ്കെടുക്കുക) , 363 ( സ്ത്രീയെ മറ്റൊരാളുമായി അവിഹിത സംഗത്തിന് നിർബന്ധിക്കുകയും പ്രലോഭിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യൽ) , 376 ( ബലാൽസംഗം) , 2000 ൽ നിലവിൽ വന്ന ബാല നീതി (കുട്ടികളുടെ സുരക്ഷയും സംരക്ഷണവും) നിയമത്തിലെ 3 (എ) , 4 ,7 , 8 , 15 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
ഇജാസിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 450 (ജീവപര്യന്തത്തടവു നൽകി ശിക്ഷിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവനഭേദനം) , 376 (ബലാൽസംഗം) , 383 (ഭയപ്പെടുത്തിയുള്ള അപഹരണം) , 506 (i) (കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ) , 2000 ലെ ബാലനീതി (കുട്ടികളുടെ സുരക്ഷയും സംരക്ഷണവും) നിയമത്തിലെ വകുപ്പ് 3 (എ) , 4 എന്നിവ ചുമത്തിയാണ് കേസെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (20 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (35 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (58 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends