Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഇഡിയുടെ റഡാറില്‍ പെട്ടു... മാസങ്ങള്‍ക്ക് ശേഷം നിയമസഭയില്‍ പൊട്ടിക്കേണ്ട സിഐജിയുടെ രഹസ്യങ്ങള്‍ പരസ്യമാക്കി ഇപ്പോഴേ വിമര്‍ശനം അവസാനിപ്പിക്കാനിരുന്ന ധനമന്ത്രി തോമസ് ഐസക്കിന് വലിയ തിരിച്ചടി; ഇഡിയുടെ റഡാറില്‍ കിഫ്ബിയും മസാല ബോണ്ടും ഉണ്ടെന്ന ഇഡിയുടെ വാട്‌സാപ്പ് സന്ദേശം മന്ത്രിക്ക് തന്നെ കാണിക്കേണ്ടി വന്നു

23 NOVEMBER 2020 09:36 AM IST
മലയാളി വാര്‍ത്ത

'ഇഡിയുടെ റഡാറില്‍ കിഫ്ബിയും മസാല ബോണ്ടും' എന്ന ടൈറ്റിലോടെ ഇഡി പത്രക്കുറിപ്പ് ഇറക്കി എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരിക്കുകയാണ്. ധനമന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പാര്‍ട്ടി അണികളെല്ലാം വല്ലാത്ത നിരാശയിലാണ്. അല്ലെങ്കില്‍ ഇപ്പോള്‍ സിഎജി തുറന്ന് വിടേണ്ട വല്ലാ കാര്യം ഉണ്ടായിരുന്നോ. മാസങ്ങള്‍ക്ക് ശേഷം കൂടുന്ന നിയമസഭയില്‍ വരേണ്ട വിവാദമാണ് വളരെ നേരത്തെ ഉത്തമ ബോധ്യത്തോടെ തോമസ് ഐസക് തുറന്ന് വിട്ടത്. അതില്‍ കൈയ്യടി ലഭിക്കുമെന്നാണ് കരുതിയത്. ചാനലുകളും പത്രങ്ങളും ആദ്യം കൈയ്യടി നല്‍കിയെങ്കിലും തോമസ് ഐസക് കരടെന്ന് പറഞ്ഞത് കള്ളമായതോടെ എല്ലാം കൈവിട്ടു. അവസാനം ഇഡിയുടെ റഡാറിലുമായി. വല്ലാ കാര്യമുണ്ടായിരുന്നോ ഈ തെരഞ്ഞെടുപ്പ് കാലം തന്നെ സിഎജി റിപ്പോര്‍ട്ട് എടുത്തിടാന്‍.

സ്വര്‍ണക്കടത്തും ലൈഫ് കോഴയും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കേസുകളുടെ അന്വേഷണത്തിനു പിന്നാലെ, സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ കിഫ്ബിയിലും അന്വേഷണമാരംഭിച്ചിരിക്കുകയാണ് ഇ.ഡി. കിഫ്ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിലെ ആക്ഷേപങ്ങളും ധനമന്ത്രിയുടെ തിരിച്ചടിയുമുയര്‍ത്തിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു പിറകെയാണ് മസാല ബോണ്ടിനെക്കുറിച്ച് അന്വേഷണം. ബോണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വികസന പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ സര്‍ക്കാര്‍ രൂപീകരിച്ച കിഫ്ബി പദ്ധതി ഇതോടെ ആശങ്കയുടെ നിഴലിലായി.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുഖേന 2150 കോടി രൂപ കിഫ്ബി മസാലബോണ്ട് വഴി കണ്ടെത്തിയത്. ഇത് സംസ്ഥാന സര്‍ക്കാരിനും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാണെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലെ ആക്ഷേപം. എന്നാല്‍, കിഫ്ബി സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും, കോര്‍പ്പറേറ്റ് സംരംഭമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനമായതിനാല്‍ കിഫ്ബിക്ക് വിദേശ വായ്പയെടുക്കാന്‍ കേന്ദ്രാനുമതിക്കു പകരം, ആര്‍.ബി.ഐ അനുമതി മതിയാവുമെന്നും, ഈ നടപടികള്‍ പാലിച്ചാണ് മസാലബോണ്ട് വഴി 9.72ശതമാനം പലിശയ്ക്ക് വായ്പയെടുത്തതെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

കിഫ്ബിക്ക് വിദേശ വായ്പയെടുക്കാന്‍ കേന്ദ്രാനുമതി ആവശ്യമുണ്ടോ, ആര്‍.ബി.ഐ അനുമതി നല്‍കിയിട്ടുണ്ടോ, അതിന്റെ അടിസ്ഥാനത്തില്‍ വിദേശ വായ്പയെടുക്കാന്‍ കിഫ്ബിക്ക് നിയമപരമായി അധികാരമുണ്ടോ, കിഫ്ബിയുടെ വിദേശ വായ്പ ഫെമ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാണോ തുടങ്ങിയ കാര്യങ്ങളാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ഇ.ഡി തേടുന്നത്. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍, കിഫ്ബിയുമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് നടപടി നേരിടേണ്ടി വരും.

ഭരണഘടനയുടെ 293 (1) അനുസരിച്ച് വിദേശ വായ്പയ്ക്ക് കേന്ദ്രാനുമതി വേണമെന്നതിന്റെ പരിധിയില്‍ കിഫ്ബിയും വരുമെന്നും, മസാലബോണ്ടിന് ഇതില്ലാത്തതിനാല്‍ കിഫ്ബി ഓഡിറ്റിന് വിധേയമാക്കണമെന്നുമാണ് സി.എ.ജി.വാദം. ഇതുള്‍പ്പെടുത്തിയുള്ള 2018-19 സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് വിശദാംശങ്ങള്‍ ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകാതെ വരുകയും, വായ്പാപരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ്, വായ്പയെടുത്ത് ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി കിഫ്ബി പദ്ധതി മാറ്റങ്ങളോടെ നടപ്പാക്കിയത്. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ 50,000 കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി ആസൂത്രണം ചെയ്തത്. ഇതില്‍ 6000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 30,000 കോടിയുടെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. ഇതിനിടയിലാണ് തോമസ് ഐസകിന്റെ സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടതും ഇഡിയുടെ വരവും. ഇനി എന്താകുമെന്ന് കണ്ടറിയാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (6 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (6 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (8 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (10 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (10 hours ago)

Malayali Vartha Recommends