Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

ഇഡിയുടെ റഡാറില്‍ പെട്ടു... മാസങ്ങള്‍ക്ക് ശേഷം നിയമസഭയില്‍ പൊട്ടിക്കേണ്ട സിഐജിയുടെ രഹസ്യങ്ങള്‍ പരസ്യമാക്കി ഇപ്പോഴേ വിമര്‍ശനം അവസാനിപ്പിക്കാനിരുന്ന ധനമന്ത്രി തോമസ് ഐസക്കിന് വലിയ തിരിച്ചടി; ഇഡിയുടെ റഡാറില്‍ കിഫ്ബിയും മസാല ബോണ്ടും ഉണ്ടെന്ന ഇഡിയുടെ വാട്‌സാപ്പ് സന്ദേശം മന്ത്രിക്ക് തന്നെ കാണിക്കേണ്ടി വന്നു

23 NOVEMBER 2020 09:36 AM IST
മലയാളി വാര്‍ത്ത

'ഇഡിയുടെ റഡാറില്‍ കിഫ്ബിയും മസാല ബോണ്ടും' എന്ന ടൈറ്റിലോടെ ഇഡി പത്രക്കുറിപ്പ് ഇറക്കി എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരിക്കുകയാണ്. ധനമന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പാര്‍ട്ടി അണികളെല്ലാം വല്ലാത്ത നിരാശയിലാണ്. അല്ലെങ്കില്‍ ഇപ്പോള്‍ സിഎജി തുറന്ന് വിടേണ്ട വല്ലാ കാര്യം ഉണ്ടായിരുന്നോ. മാസങ്ങള്‍ക്ക് ശേഷം കൂടുന്ന നിയമസഭയില്‍ വരേണ്ട വിവാദമാണ് വളരെ നേരത്തെ ഉത്തമ ബോധ്യത്തോടെ തോമസ് ഐസക് തുറന്ന് വിട്ടത്. അതില്‍ കൈയ്യടി ലഭിക്കുമെന്നാണ് കരുതിയത്. ചാനലുകളും പത്രങ്ങളും ആദ്യം കൈയ്യടി നല്‍കിയെങ്കിലും തോമസ് ഐസക് കരടെന്ന് പറഞ്ഞത് കള്ളമായതോടെ എല്ലാം കൈവിട്ടു. അവസാനം ഇഡിയുടെ റഡാറിലുമായി. വല്ലാ കാര്യമുണ്ടായിരുന്നോ ഈ തെരഞ്ഞെടുപ്പ് കാലം തന്നെ സിഎജി റിപ്പോര്‍ട്ട് എടുത്തിടാന്‍.

സ്വര്‍ണക്കടത്തും ലൈഫ് കോഴയും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കേസുകളുടെ അന്വേഷണത്തിനു പിന്നാലെ, സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ കിഫ്ബിയിലും അന്വേഷണമാരംഭിച്ചിരിക്കുകയാണ് ഇ.ഡി. കിഫ്ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിലെ ആക്ഷേപങ്ങളും ധനമന്ത്രിയുടെ തിരിച്ചടിയുമുയര്‍ത്തിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു പിറകെയാണ് മസാല ബോണ്ടിനെക്കുറിച്ച് അന്വേഷണം. ബോണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വികസന പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ സര്‍ക്കാര്‍ രൂപീകരിച്ച കിഫ്ബി പദ്ധതി ഇതോടെ ആശങ്കയുടെ നിഴലിലായി.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുഖേന 2150 കോടി രൂപ കിഫ്ബി മസാലബോണ്ട് വഴി കണ്ടെത്തിയത്. ഇത് സംസ്ഥാന സര്‍ക്കാരിനും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാണെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലെ ആക്ഷേപം. എന്നാല്‍, കിഫ്ബി സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും, കോര്‍പ്പറേറ്റ് സംരംഭമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനമായതിനാല്‍ കിഫ്ബിക്ക് വിദേശ വായ്പയെടുക്കാന്‍ കേന്ദ്രാനുമതിക്കു പകരം, ആര്‍.ബി.ഐ അനുമതി മതിയാവുമെന്നും, ഈ നടപടികള്‍ പാലിച്ചാണ് മസാലബോണ്ട് വഴി 9.72ശതമാനം പലിശയ്ക്ക് വായ്പയെടുത്തതെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

കിഫ്ബിക്ക് വിദേശ വായ്പയെടുക്കാന്‍ കേന്ദ്രാനുമതി ആവശ്യമുണ്ടോ, ആര്‍.ബി.ഐ അനുമതി നല്‍കിയിട്ടുണ്ടോ, അതിന്റെ അടിസ്ഥാനത്തില്‍ വിദേശ വായ്പയെടുക്കാന്‍ കിഫ്ബിക്ക് നിയമപരമായി അധികാരമുണ്ടോ, കിഫ്ബിയുടെ വിദേശ വായ്പ ഫെമ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാണോ തുടങ്ങിയ കാര്യങ്ങളാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ഇ.ഡി തേടുന്നത്. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍, കിഫ്ബിയുമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് നടപടി നേരിടേണ്ടി വരും.

ഭരണഘടനയുടെ 293 (1) അനുസരിച്ച് വിദേശ വായ്പയ്ക്ക് കേന്ദ്രാനുമതി വേണമെന്നതിന്റെ പരിധിയില്‍ കിഫ്ബിയും വരുമെന്നും, മസാലബോണ്ടിന് ഇതില്ലാത്തതിനാല്‍ കിഫ്ബി ഓഡിറ്റിന് വിധേയമാക്കണമെന്നുമാണ് സി.എ.ജി.വാദം. ഇതുള്‍പ്പെടുത്തിയുള്ള 2018-19 സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് വിശദാംശങ്ങള്‍ ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകാതെ വരുകയും, വായ്പാപരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ്, വായ്പയെടുത്ത് ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി കിഫ്ബി പദ്ധതി മാറ്റങ്ങളോടെ നടപ്പാക്കിയത്. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ 50,000 കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി ആസൂത്രണം ചെയ്തത്. ഇതില്‍ 6000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 30,000 കോടിയുടെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. ഇതിനിടയിലാണ് തോമസ് ഐസകിന്റെ സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടതും ഇഡിയുടെ വരവും. ഇനി എന്താകുമെന്ന് കണ്ടറിയാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (16 minutes ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (26 minutes ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (37 minutes ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (45 minutes ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (57 minutes ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (8 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (8 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (9 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (10 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (11 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (11 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (12 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (12 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (12 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (12 hours ago)

Malayali Vartha Recommends