വഴികള്‍ പലതുണ്ട്... പോലീസ് നിയമഭേദഗതി പിന്‍വലിക്കാനുള്ള സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നീക്കം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ വഴികള്‍ സര്‍ക്കാര്‍ തേടുന്നു

സാമൂഹിക മാധ്യമങ്ങള്‍ക്കായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ദേഭഗതി കൊണ്ടുവന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടിയായിരുന്നു. പത്ര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളെ സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇതിനായി പല വഴികളും പയറ്റി നോക്കിയ ശേഷമാണ് നിയമ ദേഭഗതിയെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്.
സാമൂഹിക മാധ്യമങ്ങള്‍ക്കായി പുതിയ നിയമം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തല്‍കാലം നിയമം നടപ്പാക്കേണ്ടെന്നു പോലീസിനോട് നിര്‍ദേശിക്കും. എന്നിട്ട് നിയമസഭയില്‍ പുതിയ ബില്‍ കൊണ്ടുവരും. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങള്‍ തടയാനുള്ള വ്യവസ്ഥകള്‍മാത്രം ഉള്‍പ്പെടുത്തി നിയമം കൊണ്ടുവരും. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി ഐ.ടി. നിയമം ലഘൂകരിച്ച സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു നിയമത്തിന്റെ സാധുതനോക്കിയേ സര്‍ക്കാരിന് ആ വഴി തിരഞ്ഞെടുക്കാനാകൂ. അതു വരെ ഇപ്പോഴത്തെ ഭേദഗതി നിലനില്‍ക്കാനാണ് സാധ്യത.
പോലീസ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറങ്ങിയതിനാല്‍ നിയമം എങ്ങനെ പിന്‍വലിക്കാമെന്നതിനെക്കുറിച്ച് അന്തിമ ധാരണയായില്ല. എതിര്‍പ്പുകള്‍ കണക്കിലെടുത്തുള്ള രാഷ്ട്രീയ തീരുമാനമാണ് സര്‍ക്കാരെടുത്തത്. ഇത് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. തീരുമാനം പിന്‍വലിക്കുന്നത് എങ്ങനെ നടപ്പാക്കണമെന്ന ശുപാര്‍ശയോടെയാകും ഫയല്‍ ആഭ്യന്തരവകുപ്പില്‍നിന്ന് നിയമവകുപ്പിലെത്തുക. എന്നാല്‍ നിയമവകുപ്പില്‍ ഇതു വരെ ഫയല്‍ എത്തിയിട്ടില്ല.
നിയമഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ച് പുതിയ ഓര്‍ഡിന്‍സിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്കു നല്‍കണം എന്നതാണ് ആദ്യ വഴി. അടിയന്തര സാഹചര്യം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും. സര്‍ക്കാര്‍ ശുപാര്‍ശ വിലയിരുത്തി അടിയന്തര സാഹചര്യമുണ്ടെന്നു കണ്ടാണ് ഗവര്‍ണര്‍ ആദ്യ ഓര്‍ഡിനന്‍സ് ഒപ്പിട്ടത്. ഇത് റദ്ദാക്കുന്ന മറ്റൊരു നിയമം ഏതാനും ദിവസം കഴിയുമ്പോള്‍ ഒപ്പിടുന്നത് ഗവര്‍ണര്‍ക്ക് മോശമാണ്. മാത്രവുവല്ല രണ്ടാമത്തെ ഓര്‍ഡിനന്‍സ് ഒപ്പിടുന്നതിന് മുമ്പ് ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് വിശദീകരണം തേടാം.
നിയമസഭാപ്രമേയം വഴി ഓര്‍ഡിനന്‍സ് പിന്‍വലിക്കാം. നിയമസഭ ചേരുമ്പോള്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള പ്രമേയം സര്‍ക്കാരിനു കൊണ്ടുവരാം. ജനുവരി ആദ്യം സഭ ചേരാനാണ് ആലോചന. എന്നാല്‍, സാങ്കേതികമായി ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതുവരെ നിയമം പ്രാബല്യത്തിലുണ്ടാകും. അതുവരെ ഈ നിയമപ്രകാരം നല്‍കുന്ന പരാതികളില്‍ കേസെടുക്കാന്‍ പോലീസിനു ബാധ്യതയുണ്ടാകും. പോലീസ് കേസെടുത്തില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാം.
നിയമസഭ ചേരുന്നതു മുതല്‍ 42 ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് നിയമമാക്കണമെന്നാണ് ചട്ടം. അല്ലെങ്കില്‍ സ്വമേധയാ ഓര്‍ഡിനന്‍സിനു പ്രാബല്യമുണ്ടാകില്ല. അത്തരത്തില്‍ ഒരവസാനത്തിന് ഓര്‍ഡിനന്‍സിനെ വിട്ടുനല്‍കാം. എന്നാല്‍, സഭാ സമ്മേളനത്തില്‍ നിയമഭേദഗതി വലിയ വിമര്‍ശനത്തിനു വഴിതെളിക്കുമെന്നതിനാല്‍ ആ വഴി തെരഞ്ഞടുക്കില്ല.
സീതാറാം യച്ചൂരിയും എം എ ബേബിയും ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ രംഗത്തെത്തിയെങ്കിലും വിവാദ പോലീസ് ഭേദഗതിയിലെ മാധ്യമ വിലക്ക് നീക്കം ചെയ്യാന്‍ സര്‍ക്കാരിന് മടിയാണ്. എം.എ. ബേബി കേരള സര്‍ക്കാരിനെതിരെ അതിശക്തമായാണ് രംഗത്തെത്തിയത്. എന്നാല്‍ കേരള സര്‍ക്കാരിനും കേരള സി പി എമ്മിനും എതിരെ നില്‍ക്കുന്ന കേന്ദ്ര നേതാക്കളാണ് ഇതിന് പിന്നിലെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് പുതിയ നിയമം എന്ന കടുത്ത വിമര്‍ശനങ്ങള്‍ ദേശീയ തലത്തില്‍ ഇടതു പക്ഷത്തിനെതിരെ ഉയര്‍ന്നുകഴിഞ്ഞു. സിപിഎം കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലാണ്. ഭേദഗതിയില്‍ തിരുത്തല്‍ വരുത്താന്‍ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരും പ്രാദേശിക സി പി എം നേതൃത്വവും അതിന് തയ്യാറായില്ലെങ്കില്‍ കേന്ദ്ര നേതൃത്വം വജ്രായുധം കൈയിലെടുക്കും. എന്നാല്‍ ദുര്‍ബലമായ കേന്ദ്ര നേതൃത്വത്തിന് ഇതിന് കഴിയുമെന്ന് നടന്നുന്നില്ല. മറ്റ് വഴികള്‍ തേടി യച്ചൂരിയെ തോല്‍പ്പിക്കാനാണ് ശ്രമം.
"
https://www.facebook.com/Malayalivartha






















