പാർട്ടിക്ക് മേലെ നിൽക്കുന്ന മുഖ്യമന്ത്രി... എ കെ ജി സെന്ററിന് മേലെ ചാഞ്ഞ മരം മുറിച്ചു മാറ്റി പിണറായി എന്ന മരം ഇനിയും ചായും
ഒ.വി.വിജയൻ്റെ ധർമ്മപുരാണം എന്ന നോവൽ ഓർമ്മയില്ലേ? എഴുപതുകളിൽ മലയാളത്തിൽ ഉണ്ടാകുന്ന നോവൽ - ഭരണകൂടത്തിനും രാഷ്ട്രീയ നേതൃത്വത്തിനും സംഭവിച്ച അപചയം അത് ഇന്ത്യയുടെ മാത്രമല്ല, ലോകത്തിൻ്റെ മുഴുവൻ വരാൻ പോകുന്ന കാലത്തിൻ്റെ കൂടിയാണ്. ഒരു കലാകാരനിൽ സൃഷ്ടിക്കുന്ന ക്രോധവുംേഖദവും പരിഹാസവും കലർന്നുള്ള പ്രതികരണമാണ് ധർമ്മപുരാണം' അത് ഇപ്പോൾ വിരൽ ചൂണ്ടുന്നത് ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയിലേക്കാണ്.
അഭിപ്രായ സ്വാതന്ത്ര്ത്തിൻ്റെ എക്കാലത്തെയും വലിയ വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാർട്ടിയാണ് CPM .അടിയന്തരാവസ്ഥയ്ക്കെതിരെയും അന്ന് കോൺഗ്രസ് ഭരണകൂടം നടത്തിയ ജനാധിപത്യ നിഷേധത്തിനെതിരെയും വാതോരാതെ സംസാരിക്കുന്ന പാർട്ടി.നരേന്ദ്ര മോദി സർക്കാർ ജമ്മു കാശ്മീരിൽ അഭിപ്രായ സ്വാതന്ത്ര്ത്തിന് കൂച്ചുവിലങ്ങിട്ട് എന്നു പറഞ്ഞു അതിനെതിരെ സുപ്രീം കോടതിയിൽ പോവുകയും സുപ്രീം കോടതിയുടെ അനുമതിയോടെ യെച്ചൂരി കാശ്മീരിലെ പാർട്ടി നേതാവ് തരി ഗാമിയെ സന്ദർശിച്ചതും സമീപകാല സംഭവമാണ് ഡൽഹി കലാപത്തിൽ യെച്ചൂരി യെ ഡൽഹി പോലീസ് കുറ്റപ്പെടുത്തിയതും ഈ ഘട്ടത്തിൽ നമ്മൾ ഓർക്കേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്താൻ യെച്ചൂരി ജനങ്ങളെ പ്രകോപിപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ പോലീസ് പറഞ്ഞത്.
ഇതിനെതിരെ യെച്ചൂരി എന്താണ് പറഞ്ഞത്? ഇതൊരു രാഷ്ട്രീയ നായാട്ടാണ്. ഈ സർക്കാരിനെ വിമർശിക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള നീക്കം.2012-ൽ പാർലമെൻ്റിൽ പി.രാജീവ് പാർലമെൻ്റിൽ എന്താണ് പറഞ്ഞത്? ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) ൻ്റെ വ്യാഖ്യാനമാണ് സംസാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നത്. മാധ്യമങ്ങൾ ഈ സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്. എന്തുകൊണ്ടാണ് ഈ സ്വാതന്ത്ര്യം ഇപ്പോൾ നവ മാധ്യമങ്ങൾക്ക് നിഷേധിക്കപ്പെടുന്നത്? എന്നാണ് ചോദിച്ചത്.ദേശാഭിമാനിയുടെ പത്രാധിപർ കൂടിയായ പി.രാജീവ് നേരിട്ട കടുത്ത പ്രതിസന്ധിയാണ് പിണറായി സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച നിയമം. നീണ്ട 34 വർഷത്തെ ഭരണം സി പി എമ്മിന് ബംഗാളിൽ നഷ്ടപ്പെട്ടപ്പോൾ പാർട്ടി സൈദ്ധാന്തിക നായിരുന്ന അശോക് മിത്ര എഴുതിയ ഒരു ലേഖനം കേരളത്തിലെ സഖാക്കന്മാർ ഒന്ന് മനസ്സിരുത്തി വായിക്കുന്നത് നല്ലതായിരിക്കും. ഇനി ഇവിടെയും എല്ലാം നഷ്ടമാകുമ്പോൾ ഇവിടുത്തെ സൈദ്ധാന്തികന്മാർ വായ് തുറക്കും അത് പറയുന്നവർക്കും കേൾക്കുന്നവർക്കും മനസ്സിലാകില്ല.
പാർട്ടിക്കും മേലെ വളർന്ന ഒരു മുഖ്യമന്ത്രിയെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. നീണ്ട പതിനേഴ് വർഷം പാർട്ടി സെക്രട്ടറി. 2016 മുതൽ സർക്കാരിൻ്റെ തലപ്പത്ത്.2018-ൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തോടെ പിണറായി പാർട്ടി യിലും ഭരണത്തിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി.ഗീതാ ഗോപിനാഥ് ഇടതുപക്ഷ സർക്കാരിൻ്റെ ഉപദേഷ്ടവായത് കണ്ടു നിൽക്കാനേ സി പി എമ്മിന് സാധിച്ചുള്ളൂ.2018-ലെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്ന കിരൺ സർവ്വെ പദ്ധതി ' _ കൂടാതെ സ്പ്രിങ്ക്ളർ ഇടപാട് _ ഒടുവിൽ പാർട്ടിക്ക് ന്യായീകരിക്കേണ്ട ഗതികേടിലും എത്തി.
അങ്ങനെ പാർട്ടിക്ക് മീതെ വളർന്നു മുഖ്യമന്ത്രി.ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വി.എസ്.ഇറങ്ങിയപ്പോയപ്പോൾ സഖാവ് ബാലൻ എന്താണ് പറഞ്ഞത്? സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മീതെ ചാഞ്ഞാൽ മുറിച്ച് മാറ്റണം എന്ന് 'ഇവിടെ ഇപ്പോൾ ചാഞ്ഞ് നിൽക്കുന്ന മരത്തിൽ എന്താണ് സഖാവേ കായ്ക്കുന്നത്?അന്ന് പറഞ്ഞ ആർജ്ജവത്തോടെ ഇന്ന് പറയാൻ നാവ് പൊങ്ങുമോ? നിങ്ങളുടെ എല്ലാംനാവാണ് മുത്ത സഖാവ് അടപ്പിച്ചത്. പൊതു സമൂഹത്തിൻ്റെ നാവ് അsപ്പിക്കാൻ കഴിയില്ല. രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന പഴങ്കഥയിലെ കുട്ടികളാണ് ഇവിടെ ഉള്ളത്.
https://www.facebook.com/Malayalivartha