കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് വീണ്ടും എട്ടിന്റെ പണി; വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തുന്നതു ഹൈക്കോടതി വിലക്കി
കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തിയ രഹ്ന ഫാത്തിമയ്ക്ക് വീണ്ടും എട്ടിന്റെ പണി...പോലീസ് സ്റ്റേഷൻന്റെ പടികൾ ഇനി കയറിയിറങ്ങണം ....അതും ആഴ്ച്ചകളോളം ......... മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു രെഹ്ന ഫാത്തിമ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇതിന് കിട്ടിയിരിക്കുന്ന ശിക്ഷ ഇങ്ങനെയാണ്... പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതു ഹൈക്കോടതി വിലക്കിയിരിക്കുകയാണ് . മാത്രമല്ല .അടുത്ത 3 മാസം ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പോയി രെഹ്ന ഒപ്പിടണം.പിന്നത്തെ 3 മാസം ആഴ്ചയിൽ ഒരു ദിവസം വീതം ഒപ്പിടണം . കുക്കറി ഷോയിൽ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയതു ജാമ്യവ്യവസ്ഥയുടെ ലംഘനമായി കണക്കാക്കിയിരിക്കുകയാണ് . അതിനാൽ ജാമ്യം റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നൽകുകയാണെന്നു പറഞ്ഞായിരുന്നു മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനം വിലക്കിയത്.
2 കേസിൽ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും അവരുടെ പെരുമാറ്റത്തിൽ യാതൊരു തരത്തിലുമുള്ള മാറ്റമുണ്ടാക്കിയിട്ടില്ല. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്നു കരുതുന്നു എന്നായിരുന്നു പറഞ്ഞ് വച്ചത്. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുതെന്നു തിരിച്ചറിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചു. .നിശ്ചിത ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണമെന്നത് ഉൾപ്പെടെ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിരിക്കുകയാണ് . വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാകും. മാലയിട്ട് കറുത്ത വേഷവുമണിഞ്ഞ് ശരീരം പ്രദര്‍ശിപ്പിച്ച ഫോട്ടോ പോസ്റ്റ് ചെയ്താണ് രഹ്ന ഭക്തരെ വെറുപ്പിച്ച് തുടങ്ങിയത്. പിന്നെക്കാണുന്നത് പോലീസിന്റെ ചട്ടയണിഞ്ഞ് ശബരിമലയില്‍. അന്ന് ചെയ്ത ചെയ്ത്തിന് എണ്ണിയെണ്ണിയായിരുന്നുശിക്ഷ കിട്ടിയത്. ഫോട്ടോ പോസ്റ്റ് ചെയ്തതിന് രഹ്ന ജയിലിലായി. ആകെയുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജോലി നഷ്ടമായി. അതിന് പിന്നാലെ നഗ്‌നശരീരത്തില്‍ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസുമായി.
കോടതികള്‍ തോറും കയറിയിറങ്ങിയിട്ടും ജാമ്യം ലഭിച്ചില്ല. സംഗതി കൈവിട്ട പോക്‌സോ കേസായി. ഇപ്പോളിതാ രഹ്ന ഫാത്തിമക്ക് മറ്റൊരു തിരിച്ചടി കിട്ടിയിരിക്കുകയാണ് .പഴയ ഒരു ഗോമാതാ ഒലത്തിന് ആണ് ഇപ്പോൾ വൈകി പണി കിട്ടിയിരിക്കുന്നത്, ...ഗോമാതാ ഉലർത്ത് എന്ന പേരിൽ പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കുകയും പശുവിറച്ചി പാകം ചെയ്തതിലൂടെ ഹൈന്ദവ വികാരത്തെ വീണ്ടും മുറിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി ദേശീയ സമിതി അംഗം ബി രാധാകൃഷ്ണ മേനോൻ നേരത്തെ രംഗത്തെത്തിയിരുന്നു.ഒരു കേസിന്റെ ജാമ്യത്തിൽ കഴിയുമ്പോൾ ഒരു തരത്തിലും മതവികാരം വ്രണപ്പെടുത്താൻ പാടില്ല എന്ന വ്യവസ്ഥയാണ് ഗോമാതാ ഉലത്തിലൂടെ രെഹ്ന ഫാത്തിമ ലംഘിച്ചതെന്ന് അഡ്വക്കേറ്റ് ബി രാധാകൃഷ്ണമേനോന് വേണ്ടി അഡ്വക്കറ്റ് കൃഷ്ണരാജ് ആണ് ഹൈക്കോടതിയിൽ പെറ്റിഷൻ നൽകിയത്. . അർദ്ധ നഗ്നയായി ഗോമാതാ ഉലർത്ത് ഉണ്ടാക്കി പ്രദർശിപ്പിച്ച കേരളത്തിലെ നവോത്ഥാന നായിക രഹാന ഫാത്തിമാക്ക് ചെറിയ പണി തന്നെയാണ് കിട്ടിയിരിക്കുന്നത് . അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു പടം ഇട്ട കേസിൽ കിട്ടിയ ജാമ്യത്തിലെ വ്യവസ്ഥകൾ പരാതിയിൽ ഹൈക്കോടതി തിരുത്തി.അടുത്ത 3 മാസം ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പോയി രെഹ്ന ഒപ്പിടണം.പിന്നത്തെ 3 മാസം ആഴ്ചയിൽ ഒരു ദിവസം വീതം ഒപ്പിടണം .ഗോമാതാ ഉലർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ അധികൃതരോട് കോടതി നിർദ്ദേശിച്ചു.അടുത്ത 6 മാസം നവോത്ഥാന നായികയെ സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണ്ണമായും കോടതി വിലക്കിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha