പ്രസവ ശസ്ത്രക്രിയ കഴിഞ്ഞിട്ടും യുവതിക്ക് വയറിന് വേദന കുറവില്ല; ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞ് വീട്ടിലയച്ചു ; വീട്ടിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും വേദനയ്ക്ക് ശമനമില്ല ; പോരാത്തതിന് എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അവസ്ഥ; തൊട്ടടുത്തുളള ആശുപത്രിയിലെത്തി സ്‌കാനിംഗ് നടത്തിയപ്പോൾ വയറ്റിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; തൈക്കാട് ആശുപത്രിയിൽ സംഭവിച്ചത്
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞിട്ടും യുവതിക്ക് വയറിന് വേദന ഒട്ടും കുറവില്ല. ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്തു ...വീട്ടിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും വേദനയ്ക്ക് ശമനമില്ല. പോരാത്തതിന് എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അവസ്ഥ. തൊട്ടടുത്തുളള ആശുപത്രിയിലെത്തി സ്‌കാനിംഗ് നടത്തിയപ്പോൾ വയറ്റിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ സംഭവിച്ചത് ഗുരുതര വീഴ്ച്ച .
പഞ്ഞി ഉൾപ്പടെയുളള സാധനങ്ങളായിരുന്നു യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടിയത് . ഇതോടെ ആന്തരികാവയവങ്ങളിൽ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായിരുന്നു യുവതി. വലിയതുറ സ്വദേശിയായ 22 വയസുളള അൽഫിന അലിക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത് ....യുവതിയെ എസ് എ ടി ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. ആരോഗ്യപ്രശ്‌നങ്ങൾ കാരണം നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് യുവതി.
അൽഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്. സിസേറിയനായിരുന്നു നടന്നത് . ശസ്ത്രക്രിയക്ക് ശേഷം വേദന കുറവില്ലാതെ വന്നതോടെ ഡോക്‌ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.വീട്ടിലെത്തി ആഴ്ച ഒന്ന് കഴിഞ്ഞപ്പോൾ എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അവസ്ഥയായിരുന്നു ഇവർക്ക് . തുടർന്ന് തൊട്ടടുത്തുളള ആശുപത്രിയിലെത്തിച്ചപ്പോൾ സ്‌കാനിംഗിന് വിധേയയാക്കി. അപ്പോഴാണ് വയറിനുളളിൽ പഞ്ഞിക്കെട്ട് കണ്ടത്. എസ് എ ടി ആശുപത്രിലെത്തിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിർദേശിക്കുകയും ചെയ്തു . ആദ്യം കീ ഹോൾ ശസ്ത്രക്രിയ ചെയ്‌ത ശേഷം അത് ഫലം കാണാതെ വന്നതോടെ വയർ കീറി എല്ലാം പുറത്തെടുക്കുകയായിരുന്നു .തൈക്കാട് ആശുപത്രിയിലെ ഡോക്‌ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങൾ അറിയിച്ചെങ്കിലുംച്ചു .പക്ഷേ തെളിവുമായി വരാനായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത് .
19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായി ആരോഗ്യം മോശമായ അൽഫിനക്ക് ഇപ്പോൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടാണ്.ശസ്‌ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടറുടെ വിശദീകരണം. സംഭവത്തിൽ പരാതിയൊന്നും കിട്ടിയില്ലെന്നാണ് തൈക്കാട് ആശുപത്രി സൂപ്രണ്ട് പറയുന്നത്.
https://www.facebook.com/Malayalivartha