ലൈഫ്മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പ്രതികളുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിക്കാനൊരുങ്ങി വിജിലൻസ്

ലൈഫ്മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ വിജിലൻസിന് അടുത്ത കടമ്പയിലേക്ക് കടക്കണമെങ്കിൽ പ്രതികളുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിക്കണമെന്നറിയിച്ചിരിക്കുകയാണ് വിജിലൻസ്. പ്രതികളുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിക്കാനുള്ള നീക്കം നടത്തുകയാണ് വിജിലൻസ് ഇപ്പോൾ . ശിവശങ്കർ,സ്വപ്ന സുരേഷ്,സന്ദീപ് തുടങ്ങിയവരുടെ ചാറ്റുകളാണ് പ്രധാനമായും പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു . കഴിഞ്ഞ ആഴ്ചയായിരുന്നു വിജിലൻസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയത്.ലൈഫ് മിഷൻ അഴിമതിയിൽ തുടരന്വേഷണത്തിന് വാട്സാപ്പ് ചാറ്റുകൾ അനിവാര്യമാണെന്ന് വിജിലൻസ് കോടതിയെ അറിയിക്കുകയായിരുന്നു .വാട്സാപ്പ് സന്ദേശങ്ങൾ ലഭിച്ചശേഷം മാത്രമേ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നാണ് ഇപ്പോൾ കിട്ടുന്ന സൂചനകൾ .
കേസ് അന്വേഷണത്തിന്റെ ഭാഗമായി സന്ദീപ് നായര്‍, സ്വപ്നാ സുരേഷ് എന്നിവരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പരിശോധിക്കാനൊരുങ്ങുകയാണ് വിജിലന്‍സ് . ഇതിനായി ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന് വിജിലന്‍സ് എന്‍ഐഎ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇക്കാര്യം കോടതി അനുവദിച്ച സാഹചര്യത്തിലാണ് പരിശോധനക്കായി വിജിലന്‍സ് തയ്യാറെടുക്കുന്നത്.സി-ഡാക്കില്‍ നിന്നും വീണ്ടെടുത്ത തെളിവുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് . കേസുമായി ബന്ധപ്പെട്ട് സിഇഒ യു വി ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇതുവരെ ലഭിച്ച മൊഴികളില്‍ വ്യക്തത വരുത്താനാണ് യു വി ജോസിനെ വീണ്ടും ചോദ്യം ചെയ്തത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലന്‍സ് വടക്കാഞ്ചേരിയില്‍ നേരിട്ടെത്തി ശേഖരിച്ച ചില വിവരങ്ങള്‍ സംബന്ധിച്ചും യു വി ജോസിനോട് ചോദിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha