Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

അമ്പരന്ന് സഖാക്കള്‍... സ്വപ്ന സുരേഷിനെ നിയമിച്ചതിനെ ചൊല്ലി അടിയോടടി; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്; സര്‍ക്കാരിനെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

05 DECEMBER 2020 08:30 AM IST
മലയാളി വാര്‍ത്ത

പത്താംക്ലാസ് പാസായോയെന്ന് പൊന്നാങ്ങള പോലും സംശയിക്കുന്ന സ്വപ്ന സുരേഷിന് ലക്ഷങ്ങള്‍ ശമ്പളം നല്‍കി നിയമിച്ചതിനെ ചൊല്ലി മറ്റൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. സ്വപ്നയെ നിയമിച്ചത് മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഇതാദ്യമായി പരസ്യമായി പറയുകയാണ്. സ്വപ്നയെ നിയമിച്ചതിന്റെ പഴി പിഡബ്ല്യുസിയുടെ ചുമലില്‍ വച്ചൊഴിയാന്‍ ശ്രമിച്ച സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വാദം. വിജിലന്‍സ് മൊഴിയെടുക്കുമ്പോഴും പിഡബ്ല്യുസി ഈ വാദമുയര്‍ത്തിയാല്‍ കെഎസ്‌ഐടിഐഎല്‍ പ്രതിക്കൂട്ടിലാകും.

മിക്ക പ്രധാന പദ്ധതികളിലെയും കണ്‍സല്‍റ്റന്റ് ആയ രാജ്യാന്തര സ്ഥാപനം സര്‍ക്കാരിനെതിരെ പോര്‍മുഖം തുറക്കുന്നതും സംസ്ഥാന ചരിത്രത്തില്‍ ആദ്യമാവും. കെഎസ്‌ഐടിഐഎല്ലിന്റെ ചെയര്‍മാന്‍ കൂടിയായിരുന്ന എം. ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്വപ്നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് എംഡി ജയശങ്കര്‍ പ്രസാദ്, സ്വപ്നയുടെ ബയോഡേറ്റ അയച്ചതെന്നാണ് സൂചന.

വിലക്ക് ഉത്തരവിറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ നിയമയുദ്ധത്തിലേക്ക് പിഡബ്ല്യുസി കടക്കുമെന്ന് സര്‍ക്കാര്‍ കരുതിയിരുന്നില്ല. നിയമനത്തിനു പിന്നിലെ അണിയറ നീക്കങ്ങള്‍ കോടതിയിലേക്ക് വലിച്ചിഴച്ചാല്‍ പ്രശ്‌നമാകുമെന്ന് കണ്ട് 5 മാസത്തോളം പിഡബ്ല്യുസിയെ പ്രകോപിപ്പിക്കാതെയായിരുന്നു സര്‍ക്കാര്‍ നീക്കം.

സംസ്ഥാനത്തെ ഐടി പദ്ധതികളില്‍ നിന്നു മാത്രമാണ് വിലക്കെങ്കിലും രാജ്യത്തെ മറ്റ് സര്‍ക്കാര്‍ കണ്‍സല്‍റ്റന്‍സി ടെന്‍ഡറുകളും ഇതിലൂടെ പിഡബ്ല്യുസിക്ക് നഷ്ടമാകുമെന്ന ആശങ്കയും ഹര്‍ജിയിലുണ്ട്. എവിടെയെങ്കിലും വിലക്കു പട്ടികയില്‍പ്പെടുകയോ വിലക്ക് നേരിടുകയോ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മിക്ക ടെന്‍ഡറുകളിലും പങ്കെടുക്കുന്നതില്‍ അയോഗ്യതയുണ്ട്. ഇക്കാരണത്താലാണ് പിഡബ്ല്യുസി അതിവേഗത്തില്‍ നിയമനടപടിയിലേക്ക് നീങ്ങിയത്.

സര്‍ക്കാര്‍ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനവും ഏകപക്ഷീയവുമാണെന്നു ഹൈക്കോടതിയില്‍ പിഡബ്ല്യുസി വാദിച്ചു. നടപടിക്കു മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയില്ല. ഉത്തരവ് ഇറക്കുന്നതിനു മുന്‍പ് ഹിയിറങ്ങിനുള്ള അവസരവും നല്‍കിയില്ല. ഇതോടെ പെട്ടുപോയിരിക്കുകയാണ് സര്‍ക്കാര്‍.

അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവരുടെ രഹസ്യമൊഴികളിലെ വെളിപ്പെടുത്തലുകള്‍ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാക്കുന്നതാണെന്നാണ് കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചത്. സ്വര്‍ണക്കടത്തും ഡോളര്‍കടത്തും തമ്മില്‍ ബന്ധമുണ്ട്.

സ്വപ്നയുടെയും സരിത്തിന്റെയും പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസ് പറയുന്നത്. വിവിധ കാരണങ്ങളാല്‍ 3 പേരെയും ഒരുമിച്ചു ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കുറ്റകൃത്യത്തിലെ മറ്റു പ്രതികളുടെ പങ്കാളിത്തവും തെളിവുകളും കണ്ടെത്താന്‍ ഈ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ നേരിട്ടു ബാധിക്കുന്ന കുറ്റകൃത്യത്തില്‍ വിദേശികള്‍ക്കും നേരിട്ടു പങ്കാളിത്തമുണ്ട്. ഇതു സംബന്ധിച്ചു പ്രതികള്‍ കസ്റ്റംസിനു നല്‍കിയ മൊഴികളാണ് രഹസ്യമൊഴിയായി മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയത്. കേസില്‍ ഇതുവരെ സ്വപ്ന സുരേഷിനു വേണ്ടി ഹാജരായ പ്രതിഭാഗം അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതും വാര്‍ത്തയായി. ഇങ്ങനെ അന്വേഷണസംഘം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പിഡബ്ല്യുസിയുടെ വെളിപ്പെടുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (4 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (4 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (4 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (5 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (5 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (5 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (5 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (5 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (6 hours ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (6 hours ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (6 hours ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (8 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (8 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (8 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (8 hours ago)

Malayali Vartha Recommends