Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..


വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...


ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..

അമ്പരന്ന് സഖാക്കള്‍... സ്വപ്ന സുരേഷിനെ നിയമിച്ചതിനെ ചൊല്ലി അടിയോടടി; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്; സര്‍ക്കാരിനെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

05 DECEMBER 2020 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..

പത്താംക്ലാസ് പാസായോയെന്ന് പൊന്നാങ്ങള പോലും സംശയിക്കുന്ന സ്വപ്ന സുരേഷിന് ലക്ഷങ്ങള്‍ ശമ്പളം നല്‍കി നിയമിച്ചതിനെ ചൊല്ലി മറ്റൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. സ്വപ്നയെ നിയമിച്ചത് മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഇതാദ്യമായി പരസ്യമായി പറയുകയാണ്. സ്വപ്നയെ നിയമിച്ചതിന്റെ പഴി പിഡബ്ല്യുസിയുടെ ചുമലില്‍ വച്ചൊഴിയാന്‍ ശ്രമിച്ച സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വാദം. വിജിലന്‍സ് മൊഴിയെടുക്കുമ്പോഴും പിഡബ്ല്യുസി ഈ വാദമുയര്‍ത്തിയാല്‍ കെഎസ്‌ഐടിഐഎല്‍ പ്രതിക്കൂട്ടിലാകും.

മിക്ക പ്രധാന പദ്ധതികളിലെയും കണ്‍സല്‍റ്റന്റ് ആയ രാജ്യാന്തര സ്ഥാപനം സര്‍ക്കാരിനെതിരെ പോര്‍മുഖം തുറക്കുന്നതും സംസ്ഥാന ചരിത്രത്തില്‍ ആദ്യമാവും. കെഎസ്‌ഐടിഐഎല്ലിന്റെ ചെയര്‍മാന്‍ കൂടിയായിരുന്ന എം. ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്വപ്നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് എംഡി ജയശങ്കര്‍ പ്രസാദ്, സ്വപ്നയുടെ ബയോഡേറ്റ അയച്ചതെന്നാണ് സൂചന.

വിലക്ക് ഉത്തരവിറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ നിയമയുദ്ധത്തിലേക്ക് പിഡബ്ല്യുസി കടക്കുമെന്ന് സര്‍ക്കാര്‍ കരുതിയിരുന്നില്ല. നിയമനത്തിനു പിന്നിലെ അണിയറ നീക്കങ്ങള്‍ കോടതിയിലേക്ക് വലിച്ചിഴച്ചാല്‍ പ്രശ്‌നമാകുമെന്ന് കണ്ട് 5 മാസത്തോളം പിഡബ്ല്യുസിയെ പ്രകോപിപ്പിക്കാതെയായിരുന്നു സര്‍ക്കാര്‍ നീക്കം.

സംസ്ഥാനത്തെ ഐടി പദ്ധതികളില്‍ നിന്നു മാത്രമാണ് വിലക്കെങ്കിലും രാജ്യത്തെ മറ്റ് സര്‍ക്കാര്‍ കണ്‍സല്‍റ്റന്‍സി ടെന്‍ഡറുകളും ഇതിലൂടെ പിഡബ്ല്യുസിക്ക് നഷ്ടമാകുമെന്ന ആശങ്കയും ഹര്‍ജിയിലുണ്ട്. എവിടെയെങ്കിലും വിലക്കു പട്ടികയില്‍പ്പെടുകയോ വിലക്ക് നേരിടുകയോ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മിക്ക ടെന്‍ഡറുകളിലും പങ്കെടുക്കുന്നതില്‍ അയോഗ്യതയുണ്ട്. ഇക്കാരണത്താലാണ് പിഡബ്ല്യുസി അതിവേഗത്തില്‍ നിയമനടപടിയിലേക്ക് നീങ്ങിയത്.

സര്‍ക്കാര്‍ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനവും ഏകപക്ഷീയവുമാണെന്നു ഹൈക്കോടതിയില്‍ പിഡബ്ല്യുസി വാദിച്ചു. നടപടിക്കു മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയില്ല. ഉത്തരവ് ഇറക്കുന്നതിനു മുന്‍പ് ഹിയിറങ്ങിനുള്ള അവസരവും നല്‍കിയില്ല. ഇതോടെ പെട്ടുപോയിരിക്കുകയാണ് സര്‍ക്കാര്‍.

അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവരുടെ രഹസ്യമൊഴികളിലെ വെളിപ്പെടുത്തലുകള്‍ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാക്കുന്നതാണെന്നാണ് കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചത്. സ്വര്‍ണക്കടത്തും ഡോളര്‍കടത്തും തമ്മില്‍ ബന്ധമുണ്ട്.

സ്വപ്നയുടെയും സരിത്തിന്റെയും പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസ് പറയുന്നത്. വിവിധ കാരണങ്ങളാല്‍ 3 പേരെയും ഒരുമിച്ചു ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കുറ്റകൃത്യത്തിലെ മറ്റു പ്രതികളുടെ പങ്കാളിത്തവും തെളിവുകളും കണ്ടെത്താന്‍ ഈ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ നേരിട്ടു ബാധിക്കുന്ന കുറ്റകൃത്യത്തില്‍ വിദേശികള്‍ക്കും നേരിട്ടു പങ്കാളിത്തമുണ്ട്. ഇതു സംബന്ധിച്ചു പ്രതികള്‍ കസ്റ്റംസിനു നല്‍കിയ മൊഴികളാണ് രഹസ്യമൊഴിയായി മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയത്. കേസില്‍ ഇതുവരെ സ്വപ്ന സുരേഷിനു വേണ്ടി ഹാജരായ പ്രതിഭാഗം അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതും വാര്‍ത്തയായി. ഇങ്ങനെ അന്വേഷണസംഘം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പിഡബ്ല്യുസിയുടെ വെളിപ്പെടുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (18 minutes ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (33 minutes ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (41 minutes ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (45 minutes ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (49 minutes ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംഭവത്തിൽ അന്വേഷണം നടത്തി  (1 hour ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (1 hour ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (1 hour ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (1 hour ago)

വീട്ടിൽ തന്നെ പ്രസവം  (1 hour ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (1 hour ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (1 hour ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (1 hour ago)

സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...  (1 hour ago)

Malayali Vartha Recommends