Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആകാംക്ഷയോടെ കേരളം... ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ ചര്‍ച്ചയായത് രാഷ്ട്രീയമെന്ന് തെരഞ്ഞടുപ്പ് നിരീക്ഷകര്‍ കരുതുന്നു; പോളിംഗ് വര്‍ധിച്ചത് യുഡിഎഫിന് അനുകൂലമാകുമോ?

09 DECEMBER 2020 09:42 AM IST
മലയാളി വാര്‍ത്ത

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിലും റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് വര്‍ധിച്ചത് യു ഡി എഫിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. 72.61 % ആണ് 5 ജില്ലകളിലെ ആകെ പോളിംഗ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതിയത്. വോട്ടെടുപ്പ് ഉച്ചയോടെ തന്നെ 50 ശതമാനം കടന്നിരുന്നു. 5മണിക്ക് ഇത് 70.86% ആണ്.ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്..

തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് ശതമാനം ഇങ്ങനെയാണ്.
ജില്ല പോളിങ് ശതമാനം
തിരുവനന്തപുരം 69.67%
കൊല്ലം 73.3.97%
പത്തനംതിട്ട 69.71 %
ആലപ്പുഴ 77.21 %
ഇടുക്കി 74. 51%
കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടന്നത്. ചില പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടെടുപ്പ് യന്ത്രം തകരാറിലായത് ഒഴിച്ചാല്‍ പോളിങ് സുഖകരമായി പുരോഗമിക്കുകയാണ്. മന്തിമാരായ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, സുരേഷ് ഗോപി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ സമ്മതിദാനം വിനിയോഗിച്ചു.

രാവിലെ 7 മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6 മണിക്ക് അവസാനിച്ചു. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കി . 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോളിംഗ് നടന്നത്. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്‌കസാനിറ്റൈസറും നിര്‍ബന്ധമായിരുന്നു . ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമാണ് പ്രവേശിപ്പിച്ചത്.

സംസ്ഥാന രാഷ്ട്രീയവും സംസ്ഥാന സര്‍ക്കാരും ഏറെക്കുറെ കലുഷിതമായ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുപ്പ് നടന്നത്. തെരഞ്ഞടുപ്പിന് തലേന്നാണ് ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതന്റെ ഡോളര്‍ കടത്താണ് സംസ്ഥാനത്ത് ചര്‍ച്ചയായത്. തെരഞ്ഞടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയത് വാര്‍ത്തയായി മാറി. എന്നാല്‍ സ്പീക്കറുടെ ജാതകം താന്‍ പരിശോധിച്ചിട്ടില്ലെന്നും സുരേന്ദ്രന്റെ ആരോപണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി.മുരളിധരന്‍ സര്‍ക്കാരിനെ ഒരു പരിധി വരെ രക്ഷിച്ചു എന്നു പറയാം.

ബി ജെ പി വലിയ പ്രചരണമാണ് ഇക്കുറി നടത്തിയത്. ഹൈദരാബാദ് മോഡലില്‍ തിരുവനന്തപുരം പിടിക്കാന്‍ ബി ജെ പി ശ്രമിച്ചു. തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിപിഎമ്മിനെ തളര്‍ത്തിയിരുന്നു. എന്നാലും അണികളുടെ ആവേശം ഒട്ടും ചോര്‍ന്നില്ല. യു ഡി എഫ് പ്രവര്‍ത്തനം തീര്‍ത്തും മന്ദഗതിയിലായിരുന്നു. അതേസമയം സംസ്ഥാനത്തെ അന്തരീക്ഷം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു ഡി എഫിന്റെ വിശ്വാസം. അത് അമിത ആത്മവിശ്വാസമാണെന്നാണ് ഇടതുമുന്നണി പറയുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. അത് വലതു മുന്നണിക്ക് അനുകൂലമായി തീര്‍ന്നു. ഇതേ ഫോര്‍മുല തന്നെയാണ് ഇപ്പോള്‍ വലതുമുന്നണി വിശ്വസിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട പോലുള്ള തെക്കന്‍ മണ്ഡലങ്ങളിലെ പോളിംഗ് വര്‍ദ്ധനയും ആകാംക്ഷയുണര്‍ത്തിയിരുന്നു . ശബരിമല യുവതീപ്രവേശന വിവാദം കത്തി നിന്ന മണ്ഡലങ്ങളായിരുന്നു ഇത്. ബി.ജെ.പി ശക്തമായ പോരാട്ടം കാഴ്ചവച്ച മണ്ഡലങ്ങളായിരുന്നു തിരുവനന്തപുരവും പത്തനംതിട്ടയും. അവരുടെ പ്രതീക്ഷാ മണ്ഡലങ്ങളില്‍ മുന്നിലായിരുന്നു തിരുവനന്തപുരം. എന്നാല്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ പോലും പരാജയപ്പെട്ടു. ഇതായിരുന്നു പോളിംഗിന്റെ ശക്തി.
രാഹുല്‍ ഗാന്ധി തന്നെ കേരളത്തില്‍ പട നയിച്ചപ്പോള്‍ യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിച്ചത് 16 സീറ്റ് മാത്രമായിരുന്നു. എന്നാല്‍ യു ഡി എഫ് നേടിയത് 19 സീറ്റുകളാണ്. ഇടതിന് കിട്ടിയത് ഒരു സീറ്റും.

സംസ്ഥാനത്ത് 2019ന് മുമ്പ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് 1989ലാണ്. 79.30ശതമാനമായിരുന്നു അക്കുറി പോളിംഗ്. അന്ന് 20ല്‍ 17 സീറ്റുകള്‍ നേടിയത് യു.ഡി.എഫായിരുന്നു. മൂന്ന് എല്‍.ഡി.എഫും. പോളിംഗ് ശതമാനം വര്‍ധിക്കുന്നത് വലതു മുന്നണിക്ക് അനുകൂലമായാണ് ഇതു വരെ സംഭവിച്ചിട്ടുള്ളത്. 2019 ലെ പാര്‍ലെമെന്റ് തെരഞ്ഞടുപ്പിലും ഇതു തന്നെയായിരുന്നു അവസ്ഥ. 2019 ലെ റിസള്‍ട്ട് 2020 ലും ആവര്‍ത്തിക്കുമെന്നാണ് യു ഡി എഫ് കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends