Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ആകാംക്ഷയോടെ കേരളം... ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ ചര്‍ച്ചയായത് രാഷ്ട്രീയമെന്ന് തെരഞ്ഞടുപ്പ് നിരീക്ഷകര്‍ കരുതുന്നു; പോളിംഗ് വര്‍ധിച്ചത് യുഡിഎഫിന് അനുകൂലമാകുമോ?

09 DECEMBER 2020 09:42 AM IST
മലയാളി വാര്‍ത്ത

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിലും റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് വര്‍ധിച്ചത് യു ഡി എഫിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. 72.61 % ആണ് 5 ജില്ലകളിലെ ആകെ പോളിംഗ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതിയത്. വോട്ടെടുപ്പ് ഉച്ചയോടെ തന്നെ 50 ശതമാനം കടന്നിരുന്നു. 5മണിക്ക് ഇത് 70.86% ആണ്.ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്..

തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് ശതമാനം ഇങ്ങനെയാണ്.
ജില്ല പോളിങ് ശതമാനം
തിരുവനന്തപുരം 69.67%
കൊല്ലം 73.3.97%
പത്തനംതിട്ട 69.71 %
ആലപ്പുഴ 77.21 %
ഇടുക്കി 74. 51%
കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടന്നത്. ചില പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടെടുപ്പ് യന്ത്രം തകരാറിലായത് ഒഴിച്ചാല്‍ പോളിങ് സുഖകരമായി പുരോഗമിക്കുകയാണ്. മന്തിമാരായ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, സുരേഷ് ഗോപി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ സമ്മതിദാനം വിനിയോഗിച്ചു.

രാവിലെ 7 മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6 മണിക്ക് അവസാനിച്ചു. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കി . 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോളിംഗ് നടന്നത്. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്‌കസാനിറ്റൈസറും നിര്‍ബന്ധമായിരുന്നു . ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമാണ് പ്രവേശിപ്പിച്ചത്.

സംസ്ഥാന രാഷ്ട്രീയവും സംസ്ഥാന സര്‍ക്കാരും ഏറെക്കുറെ കലുഷിതമായ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുപ്പ് നടന്നത്. തെരഞ്ഞടുപ്പിന് തലേന്നാണ് ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതന്റെ ഡോളര്‍ കടത്താണ് സംസ്ഥാനത്ത് ചര്‍ച്ചയായത്. തെരഞ്ഞടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയത് വാര്‍ത്തയായി മാറി. എന്നാല്‍ സ്പീക്കറുടെ ജാതകം താന്‍ പരിശോധിച്ചിട്ടില്ലെന്നും സുരേന്ദ്രന്റെ ആരോപണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി.മുരളിധരന്‍ സര്‍ക്കാരിനെ ഒരു പരിധി വരെ രക്ഷിച്ചു എന്നു പറയാം.

ബി ജെ പി വലിയ പ്രചരണമാണ് ഇക്കുറി നടത്തിയത്. ഹൈദരാബാദ് മോഡലില്‍ തിരുവനന്തപുരം പിടിക്കാന്‍ ബി ജെ പി ശ്രമിച്ചു. തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിപിഎമ്മിനെ തളര്‍ത്തിയിരുന്നു. എന്നാലും അണികളുടെ ആവേശം ഒട്ടും ചോര്‍ന്നില്ല. യു ഡി എഫ് പ്രവര്‍ത്തനം തീര്‍ത്തും മന്ദഗതിയിലായിരുന്നു. അതേസമയം സംസ്ഥാനത്തെ അന്തരീക്ഷം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു ഡി എഫിന്റെ വിശ്വാസം. അത് അമിത ആത്മവിശ്വാസമാണെന്നാണ് ഇടതുമുന്നണി പറയുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. അത് വലതു മുന്നണിക്ക് അനുകൂലമായി തീര്‍ന്നു. ഇതേ ഫോര്‍മുല തന്നെയാണ് ഇപ്പോള്‍ വലതുമുന്നണി വിശ്വസിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട പോലുള്ള തെക്കന്‍ മണ്ഡലങ്ങളിലെ പോളിംഗ് വര്‍ദ്ധനയും ആകാംക്ഷയുണര്‍ത്തിയിരുന്നു . ശബരിമല യുവതീപ്രവേശന വിവാദം കത്തി നിന്ന മണ്ഡലങ്ങളായിരുന്നു ഇത്. ബി.ജെ.പി ശക്തമായ പോരാട്ടം കാഴ്ചവച്ച മണ്ഡലങ്ങളായിരുന്നു തിരുവനന്തപുരവും പത്തനംതിട്ടയും. അവരുടെ പ്രതീക്ഷാ മണ്ഡലങ്ങളില്‍ മുന്നിലായിരുന്നു തിരുവനന്തപുരം. എന്നാല്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ പോലും പരാജയപ്പെട്ടു. ഇതായിരുന്നു പോളിംഗിന്റെ ശക്തി.
രാഹുല്‍ ഗാന്ധി തന്നെ കേരളത്തില്‍ പട നയിച്ചപ്പോള്‍ യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിച്ചത് 16 സീറ്റ് മാത്രമായിരുന്നു. എന്നാല്‍ യു ഡി എഫ് നേടിയത് 19 സീറ്റുകളാണ്. ഇടതിന് കിട്ടിയത് ഒരു സീറ്റും.

സംസ്ഥാനത്ത് 2019ന് മുമ്പ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് 1989ലാണ്. 79.30ശതമാനമായിരുന്നു അക്കുറി പോളിംഗ്. അന്ന് 20ല്‍ 17 സീറ്റുകള്‍ നേടിയത് യു.ഡി.എഫായിരുന്നു. മൂന്ന് എല്‍.ഡി.എഫും. പോളിംഗ് ശതമാനം വര്‍ധിക്കുന്നത് വലതു മുന്നണിക്ക് അനുകൂലമായാണ് ഇതു വരെ സംഭവിച്ചിട്ടുള്ളത്. 2019 ലെ പാര്‍ലെമെന്റ് തെരഞ്ഞടുപ്പിലും ഇതു തന്നെയായിരുന്നു അവസ്ഥ. 2019 ലെ റിസള്‍ട്ട് 2020 ലും ആവര്‍ത്തിക്കുമെന്നാണ് യു ഡി എഫ് കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (27 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (39 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (2 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends