Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

നിഷ്പക്ഷരും നിര്‍ഭയരുമായ മൂന്ന് ന്യായാധിപന്മാര്‍; ഇവര്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കേസ് ഒരിക്കലും തെളിയില്ലായിരുന്നു; സിബിഐ പോലും വിറച്ചുനിന്നിടത്ത് കതുത്തായിനിന്ന കെ.കെ. ഉത്തരനും ആന്റണി മൊറൈസും പിന്നെ പി.ഡി. ശാര്‍ങ്ധരനും; അറിഞ്ഞിരിക്കണം ഈ പോരാട്ടം

23 DECEMBER 2020 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവിന്റെ ബന്ധുവിന്റെ കൂടോത്രം,ആത്മഹത്യയ്ക്ക് ശ്രമിച്ച് നടി മോഹിനി..! രക്ഷിച്ചത് ജീസസിലുള്ള വിശ്വാസം

രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം

ഓപ്പറേഷന്‍ ഡി-ഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുക്കുന്നു; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധിച്ച്‍ പോലീസ്

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്

നിഷ്പക്ഷരും നിര്‍ഭയരുമായ മൂന്ന് ന്യായാധിപന്മാര്‍; ഇവര്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കേസ് ഒരിക്കലും തെളിയില്ലായിരുന്നു; സിബിഐ പോലും വിറച്ചുനിന്നിടത്ത് കതുത്തായിനിന്ന കെ.കെ. ഉത്തരനും ആന്റണി മൊറൈസും പിന്നെ പി.ഡി. ശാര്‍ങ്ധരനും; അറിഞ്ഞിരിക്കണം ഈ പോരാട്ടം


കെ.കെ. ഉത്തരന്‍, ആന്റണി മൊറൈസ്, പി.ഡി. ശാര്‍ങ്ധരന്‍ ഈ പേരു കേട്ടാല്‍ നിങ്ങള്‍ക്കൊരിക്കലും ഒന്നും മനസിലാവില്ല. എന്നാല്‍ ഈ മൂന്നു പേരാണ് അഭയയുടെ കൊലപാതകത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ ന്യായാധിപന്മാര്‍. ഇവര്‍ മൂന്നു പേര്‍ ഇല്ലായിരുന്നെങ്കില്‍ അഭയകേസ് തെളിയാ കേസുകളുടെ ചരിത്രത്തിലെക്ക് കൂപ്പുകുത്തിയേനെ. സി ബി ഐ മുംബൈ എസ്. പി. നന്ദകുമാരന്‍ നായരെയും ഈ നിമിഷത്തില്‍ സ്മരിക്കേണ്ടതുണ്ട്.


ഒറ്റനോട്ടത്തില്‍ കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ. അനുമതി തേടിയിട്ടും അനുവദിക്കാത്തവരാണ് ഇവര്‍. മൂന്നു പേരും നീതിന്യായ ചരിത്രത്തിലേക്ക് നടന്നു കയറിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരാണ്. ഇവരുടെ ഉത്തരവുകള്‍ സി ബി ഐയെ പോലും ഞെട്ടിച്ചുകളഞ്ഞു.



അഭയ കേസില്‍ ഈ മൂന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരോട് ലോകം കടപ്പെട്ടിരിക്കുകയാണ്. ഇവര്‍ നിഷ്പക്ഷരും നിര്‍ഭയരുമാണ്. ഈ മജിസ്ട്രേറ്റുമാര്‍ ഇല്ലായിരുന്നുവെങ്കില്‍ അഭയ കേസ് കൊലപാതകമായി ഒരിക്കലും തെളിയിക്കപ്പെടില്ലായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരായിരുന്നു കെ.കെ. ഉത്തരന്‍, ആന്റണി മൊറൈസ്, പി.ഡി. ശാര്‍ങ്ധരന്‍ എന്നിവര്‍.

സി.ബി.ഐയെ വിമര്‍ശിക്കാന്‍ സുപ്രീം കോടതി പോലും ഒരുമ്പെടാതിരുന്ന കാലത്താണ് കെ.കെ. ഉത്തരന്‍ സി.ബി.ഐയുടെ കള്ളക്കളിക്കെതിരെ നിര്‍ഭയമായി ആദ്യമായി പ്രതികരിച്ചത്. അതിനു ശേഷം മാത്രമാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.പി. ബറൂച്ച സി.ബി.ഐയെ കേസുകള്‍ ശവക്കുഴിയില്‍ കുഴിച്ചു മൂടുന്ന അന്വേഷണവിഭാഗമായി 1996-ല്‍ രൂക്ഷമായി വിമര്‍ശിച്ചത്.

ഹവാല കേസില്‍ ചില ധനാഢ്യരായ പ്രതികളെ സംരക്ഷിച്ച് നിര്‍ത്തിയ സി.ബി.ഐയെ സെന്റല്‍ ബ്യൂറല്‍ ഇന്‍വസ്റ്റിഗേഷനായി ചിത്രീകരിച്ച് അദ്ദേഹം ആഞ്ഞടിച്ച് സംസാരിച്ചത്. പിന്നീട് വന്ന ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ പറഞ്ഞു: 'കൂട്ടിലിട്ട തത്തയാണ് സി.ബി.ഐ. ഇതില്‍ കൂട്ടിലിട്ട തത്ത എന്ന പ്രയോഗം പിന്നീട് പരക്കെ പ്രചരിക്കപ്പെട്ടു. ഇന്നും കൂട്ടിലിട്ട തത്ത എന്ന പ്രയോഗം ഇന്നും സി ബി ഐയെ കുറിച്ച് വിശേഷിക്കപ്പെടാറുണ്ട്.



അഭയ കേസ് കൊലപാതകമല്ല, വെറും ആത്മഹത്യയാണെന്നാണ് 1996 ല്‍ സി ബി ഐ പറഞ്ഞത്. തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ട് 1996-ല്‍ സി.ബി.ഐ. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. അന്ന് മജിസ്ട്രേറ്റായിരുന്ന കെ.കെ. ഉത്തരന്‍ പറഞ്ഞു: സി.ബി.ഐ അന്വേഷണത്തില്‍ എനിക്കൊട്ടും വിശ്വാസമില്ല സംശയങ്ങള്‍ നിരവധി കാണാം കേസ് അവസാനിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല നിങ്ങള്‍ വീണ്ടും അന്വേഷിക്കണം. നിഷ്പക്ഷമായി അന്വേഷിക്കണം.



ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ മജിസ്ട്രേറ്റിന് ഉത്തരവിടാന്‍ അധികാരമുണ്ട്. ആ ഉത്തരവ് സി.ബി.ഐയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് സി.ബി.ഐയുടെ അന്വേഷണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചത്. ഇക്കാലത്ത് സി ബി.ഐ. എന്നുവെച്ചാല്‍ പൂര്‍ണമായും സത്യസന്ധമായ അന്വേഷണമാണെന്ന് ഇന്ത്യയിലെ ന്യായാധിപരും ജനങ്ങളും ധരിച്ചിരുന്ന കാലം.


സി.ബി.ഐ. സംഘം കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും അന്വേഷണ റിപ്പോര്‍ട്ടുമായി എത്തി. കേസ് അവസാനിപ്പിക്കാന്‍ വീണ്ടും അനുമതി തേടി.

അപ്പോള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആന്റണി മൊറൈസ് ആയിരുന്നു. അദ്ദേഹവും ഇതിനെ എതിര്‍ത്തു. ഇതൊരു കൊലക്കേസ് തന്നെയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ശാസ്ത്രീയമായി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആന്റണി മൊറൈസിന്റെ ഉത്തരവു കേട്ട് സി.ബി.ഐ. സംഘം വിറച്ചു. പലരും മാറിമാറി അന്വേഷിച്ചു. ഒടുവില്‍ സി.ബി.ഐ. നിലപാട് മാറ്റി. ഇതൊരു കൊലപാതകമാണെന്ന് പറഞ്ഞു. പക്ഷെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടുപോയി. അതിനാല്‍ പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ല. നിസ്സഹായമായ നിലപാട് സി.ബി.ഐ. അറിയിച്ചു.

അപ്പോഴേക്കും 2007 ആയിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി. ശാര്‍ങ്ധരനായിരുന്നു. സി.ബി.ഐയെ അദ്ദേഹവും എതിര്‍ത്തു. തുറന്ന കോടതിയില്‍വെച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. പക്ഷെ, സി.ബി.ഐക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍നിന്ന് സി.ബി.ഐ. ഡി.ഐ.ജിയും മറ്റും ഒരു ശനിയാഴ്ച അദ്ദേഹത്തിന്റെ ചേംബറില്‍ എത്തി.

കള്ളക്കളി അവസാനിപ്പിച്ച് പ്രതികളെ പിടികൂടാനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യശാസന. ഡി.ഐ.ജി. പതറി.
പിന്നീട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കൊണ്ട് വന്നത് ഇതേ സി.ബി.ഐ. തന്നെയാണ്. അവരെ കോടതി റിമാന്റ് ചെയ്തു. അപ്പോഴേക്കും കാലം മാറിക്കഴിഞ്ഞിരുന്നു. സി.ബി.ഐയുടെ കള്ളക്കളികള്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ നിരവധി കേസുകളിലൂടെ പല ഹൈക്കോടതികളും സുപ്രീം കോടതിയും വെളിച്ചത്തുകൊണ്ടുവന്നിരുന്നു.

കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ. ആവശ്യപ്പെട്ടാല്‍ മജിസ്ട്രേറ്റുമാര്‍ അനുസരിക്കുകയാണ് പതിവ്. അങ്ങനെ കെ.കെ. ഉത്തരന്‍ ചെയ്തിരുന്നെങ്കില്‍ ഈ കൊലപാതകം തെളിയാതെ പോകുമായിരുന്നു. കെ.കെ. ഉത്തരന്‍ ആലപ്പുഴ ജില്ലാ ജഡ്ജിയായി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ചു. ഇപ്പോള്‍ കൊച്ചി നഗരത്തിന് പുറത്ത് കടമക്കുടി ദ്വീപില്‍ വിശ്രമജീവിതം നയിക്കുകയാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ ബന്ധുവിന്റെ കൂടോത്രം,ആത്മഹത്യയ്ക്ക് ശ്രമിച്ച് നടി മോഹിനി..! രക്ഷിച്ചത് ജീസസിലുള്ള വിശ്വാസം  (55 minutes ago)

രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM  (1 hour ago)

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുക്കുന്നു; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധിച്ച്  (2 hours ago)

നാല് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (2 hours ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (2 hours ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (2 hours ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (3 hours ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (3 hours ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (3 hours ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (3 hours ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (3 hours ago)

Malayali Vartha Recommends