Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

നിഷ്പക്ഷരും നിര്‍ഭയരുമായ മൂന്ന് ന്യായാധിപന്മാര്‍; ഇവര്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കേസ് ഒരിക്കലും തെളിയില്ലായിരുന്നു; സിബിഐ പോലും വിറച്ചുനിന്നിടത്ത് കതുത്തായിനിന്ന കെ.കെ. ഉത്തരനും ആന്റണി മൊറൈസും പിന്നെ പി.ഡി. ശാര്‍ങ്ധരനും; അറിഞ്ഞിരിക്കണം ഈ പോരാട്ടം

23 DECEMBER 2020 11:40 AM IST
മലയാളി വാര്‍ത്ത

നിഷ്പക്ഷരും നിര്‍ഭയരുമായ മൂന്ന് ന്യായാധിപന്മാര്‍; ഇവര്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കേസ് ഒരിക്കലും തെളിയില്ലായിരുന്നു; സിബിഐ പോലും വിറച്ചുനിന്നിടത്ത് കതുത്തായിനിന്ന കെ.കെ. ഉത്തരനും ആന്റണി മൊറൈസും പിന്നെ പി.ഡി. ശാര്‍ങ്ധരനും; അറിഞ്ഞിരിക്കണം ഈ പോരാട്ടം


കെ.കെ. ഉത്തരന്‍, ആന്റണി മൊറൈസ്, പി.ഡി. ശാര്‍ങ്ധരന്‍ ഈ പേരു കേട്ടാല്‍ നിങ്ങള്‍ക്കൊരിക്കലും ഒന്നും മനസിലാവില്ല. എന്നാല്‍ ഈ മൂന്നു പേരാണ് അഭയയുടെ കൊലപാതകത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ ന്യായാധിപന്മാര്‍. ഇവര്‍ മൂന്നു പേര്‍ ഇല്ലായിരുന്നെങ്കില്‍ അഭയകേസ് തെളിയാ കേസുകളുടെ ചരിത്രത്തിലെക്ക് കൂപ്പുകുത്തിയേനെ. സി ബി ഐ മുംബൈ എസ്. പി. നന്ദകുമാരന്‍ നായരെയും ഈ നിമിഷത്തില്‍ സ്മരിക്കേണ്ടതുണ്ട്.


ഒറ്റനോട്ടത്തില്‍ കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ. അനുമതി തേടിയിട്ടും അനുവദിക്കാത്തവരാണ് ഇവര്‍. മൂന്നു പേരും നീതിന്യായ ചരിത്രത്തിലേക്ക് നടന്നു കയറിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരാണ്. ഇവരുടെ ഉത്തരവുകള്‍ സി ബി ഐയെ പോലും ഞെട്ടിച്ചുകളഞ്ഞു.



അഭയ കേസില്‍ ഈ മൂന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരോട് ലോകം കടപ്പെട്ടിരിക്കുകയാണ്. ഇവര്‍ നിഷ്പക്ഷരും നിര്‍ഭയരുമാണ്. ഈ മജിസ്ട്രേറ്റുമാര്‍ ഇല്ലായിരുന്നുവെങ്കില്‍ അഭയ കേസ് കൊലപാതകമായി ഒരിക്കലും തെളിയിക്കപ്പെടില്ലായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരായിരുന്നു കെ.കെ. ഉത്തരന്‍, ആന്റണി മൊറൈസ്, പി.ഡി. ശാര്‍ങ്ധരന്‍ എന്നിവര്‍.

സി.ബി.ഐയെ വിമര്‍ശിക്കാന്‍ സുപ്രീം കോടതി പോലും ഒരുമ്പെടാതിരുന്ന കാലത്താണ് കെ.കെ. ഉത്തരന്‍ സി.ബി.ഐയുടെ കള്ളക്കളിക്കെതിരെ നിര്‍ഭയമായി ആദ്യമായി പ്രതികരിച്ചത്. അതിനു ശേഷം മാത്രമാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.പി. ബറൂച്ച സി.ബി.ഐയെ കേസുകള്‍ ശവക്കുഴിയില്‍ കുഴിച്ചു മൂടുന്ന അന്വേഷണവിഭാഗമായി 1996-ല്‍ രൂക്ഷമായി വിമര്‍ശിച്ചത്.

ഹവാല കേസില്‍ ചില ധനാഢ്യരായ പ്രതികളെ സംരക്ഷിച്ച് നിര്‍ത്തിയ സി.ബി.ഐയെ സെന്റല്‍ ബ്യൂറല്‍ ഇന്‍വസ്റ്റിഗേഷനായി ചിത്രീകരിച്ച് അദ്ദേഹം ആഞ്ഞടിച്ച് സംസാരിച്ചത്. പിന്നീട് വന്ന ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ പറഞ്ഞു: 'കൂട്ടിലിട്ട തത്തയാണ് സി.ബി.ഐ. ഇതില്‍ കൂട്ടിലിട്ട തത്ത എന്ന പ്രയോഗം പിന്നീട് പരക്കെ പ്രചരിക്കപ്പെട്ടു. ഇന്നും കൂട്ടിലിട്ട തത്ത എന്ന പ്രയോഗം ഇന്നും സി ബി ഐയെ കുറിച്ച് വിശേഷിക്കപ്പെടാറുണ്ട്.



അഭയ കേസ് കൊലപാതകമല്ല, വെറും ആത്മഹത്യയാണെന്നാണ് 1996 ല്‍ സി ബി ഐ പറഞ്ഞത്. തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ട് 1996-ല്‍ സി.ബി.ഐ. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. അന്ന് മജിസ്ട്രേറ്റായിരുന്ന കെ.കെ. ഉത്തരന്‍ പറഞ്ഞു: സി.ബി.ഐ അന്വേഷണത്തില്‍ എനിക്കൊട്ടും വിശ്വാസമില്ല സംശയങ്ങള്‍ നിരവധി കാണാം കേസ് അവസാനിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല നിങ്ങള്‍ വീണ്ടും അന്വേഷിക്കണം. നിഷ്പക്ഷമായി അന്വേഷിക്കണം.



ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ മജിസ്ട്രേറ്റിന് ഉത്തരവിടാന്‍ അധികാരമുണ്ട്. ആ ഉത്തരവ് സി.ബി.ഐയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് സി.ബി.ഐയുടെ അന്വേഷണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചത്. ഇക്കാലത്ത് സി ബി.ഐ. എന്നുവെച്ചാല്‍ പൂര്‍ണമായും സത്യസന്ധമായ അന്വേഷണമാണെന്ന് ഇന്ത്യയിലെ ന്യായാധിപരും ജനങ്ങളും ധരിച്ചിരുന്ന കാലം.


സി.ബി.ഐ. സംഘം കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും അന്വേഷണ റിപ്പോര്‍ട്ടുമായി എത്തി. കേസ് അവസാനിപ്പിക്കാന്‍ വീണ്ടും അനുമതി തേടി.

അപ്പോള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആന്റണി മൊറൈസ് ആയിരുന്നു. അദ്ദേഹവും ഇതിനെ എതിര്‍ത്തു. ഇതൊരു കൊലക്കേസ് തന്നെയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ശാസ്ത്രീയമായി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആന്റണി മൊറൈസിന്റെ ഉത്തരവു കേട്ട് സി.ബി.ഐ. സംഘം വിറച്ചു. പലരും മാറിമാറി അന്വേഷിച്ചു. ഒടുവില്‍ സി.ബി.ഐ. നിലപാട് മാറ്റി. ഇതൊരു കൊലപാതകമാണെന്ന് പറഞ്ഞു. പക്ഷെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടുപോയി. അതിനാല്‍ പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ല. നിസ്സഹായമായ നിലപാട് സി.ബി.ഐ. അറിയിച്ചു.

അപ്പോഴേക്കും 2007 ആയിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി. ശാര്‍ങ്ധരനായിരുന്നു. സി.ബി.ഐയെ അദ്ദേഹവും എതിര്‍ത്തു. തുറന്ന കോടതിയില്‍വെച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. പക്ഷെ, സി.ബി.ഐക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍നിന്ന് സി.ബി.ഐ. ഡി.ഐ.ജിയും മറ്റും ഒരു ശനിയാഴ്ച അദ്ദേഹത്തിന്റെ ചേംബറില്‍ എത്തി.

കള്ളക്കളി അവസാനിപ്പിച്ച് പ്രതികളെ പിടികൂടാനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യശാസന. ഡി.ഐ.ജി. പതറി.
പിന്നീട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കൊണ്ട് വന്നത് ഇതേ സി.ബി.ഐ. തന്നെയാണ്. അവരെ കോടതി റിമാന്റ് ചെയ്തു. അപ്പോഴേക്കും കാലം മാറിക്കഴിഞ്ഞിരുന്നു. സി.ബി.ഐയുടെ കള്ളക്കളികള്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ നിരവധി കേസുകളിലൂടെ പല ഹൈക്കോടതികളും സുപ്രീം കോടതിയും വെളിച്ചത്തുകൊണ്ടുവന്നിരുന്നു.

കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ. ആവശ്യപ്പെട്ടാല്‍ മജിസ്ട്രേറ്റുമാര്‍ അനുസരിക്കുകയാണ് പതിവ്. അങ്ങനെ കെ.കെ. ഉത്തരന്‍ ചെയ്തിരുന്നെങ്കില്‍ ഈ കൊലപാതകം തെളിയാതെ പോകുമായിരുന്നു. കെ.കെ. ഉത്തരന്‍ ആലപ്പുഴ ജില്ലാ ജഡ്ജിയായി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ചു. ഇപ്പോള്‍ കൊച്ചി നഗരത്തിന് പുറത്ത് കടമക്കുടി ദ്വീപില്‍ വിശ്രമജീവിതം നയിക്കുകയാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (4 minutes ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (11 minutes ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (16 minutes ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (20 minutes ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (36 minutes ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (41 minutes ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (57 minutes ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (1 hour ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (1 hour ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (1 hour ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (7 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (7 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (7 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (7 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends