കേരളത്തിലെ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെ കെ ശൈലജ: ബ്രിട്ടണിൽ നിന്നെത്തിയ എട്ടുപേർക്ക് കൊറോണ സ്ഥിതീകരിച്ചു

കേരളത്തിലെ കോവിഡ് വൈറസിലും ജനിതകമാറ്റം സംഭവിച്ചെന്ന നടുക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെ.കെ. ശൈലജ.കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതക മാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിരിക്കുകയാണ്. അതേസമയം, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ബ്രിട്ടനിൽനിന്നെത്തിയ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭയപ്പെട്ട രീതിയിലുള്ള വൻവർധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡിൽ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെയിൽ വ്യക്തമായ ജനിതകമാറ്റം ഉണ്ടായെന്നാണ് റിപ്പോർട്ടുകളുള്ളത്. യു.കെയിൽനിന്ന് വന്ന എട്ടു പേർ പോസിറ്റീവാണ്. കൂടുതൽ പരിശോധന നടക്കുകയാണ്." ശൈലജ പറഞ്ഞു
അതേസമയം, എത്രത്തോളമാണ് ഇതിന്റെ വ്യാപനശേഷി എന്നതിൽ വ്യക്തതയില്ല. യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാൻ ബ്രിട്ടനിൽനിന്നെത്തി കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകൾ പുനെ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.
അതേസമയംയുകെയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയവരിൽ എട്ട് പേർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത് ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്‍റെ പുതിയ വേരിയന്‍റാണോ എന്നറിയാനായി ഇവരുടെ സാമ്പിളുകൾ പുനെയിലേക്ക് അയച്ചിട്ടുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെല്ലാം ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.
പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് കൊവിഡ് രോഗബാധിതരുടെ സാമ്പിളുകൾ അയച്ചിട്ടുള്ളത്. ജനിതകമാറ്റം വന്ന വൈറസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറയുന്നു. വൈറസിന് ജനിതക മാറ്റം വരുന്നെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർദ്ധനയുണ്ട്. എന്നാൽ ഉണ്ടാകുമെന്ന് കരുതിയത്ര വർദ്ധനയില്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ മരണനിരക്ക് കൂടിയിട്ടില്ല. ഇനിയും നിയന്ത്രിച്ച് നിർത്താനാകും എന്ന് തന്നെയാണ് കരുതുന്നത്. അതിന് നല്ല ജാഗ്രത ആവശ്യമാണ്.
ഷിഗല്ല വൈറസിന്‍റെ വ്യാപനത്തിൽ ഭീതിയല്ല വേണ്ടത്. ശുചിത്വം പാലിക്കുക എന്നത് മാത്രമാണ് ഷിഗല്ല വൈറസ് പകരാതെ കാക്കാനുള്ള ഏകവഴിയെന്നും മന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha