Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തലയില്‍കൈവച്ച് സഖാക്കള്‍... നിയമസഭാ ചരിത്രത്തില്‍ അസാധാരണമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ പ്രമേയം ഇന്ന്; സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തു കേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് ഇന്ന് ഏറെ നിര്‍ണായകം; ഈ നിയമസഭയുടെ അവസാന സമ്മേളനം അവിസ്മരണീയമാക്കാന്‍ കരുത്തോടെ യുഡിഎഫ്

21 JANUARY 2021 09:36 AM IST
മലയാളി വാര്‍ത്ത

പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍ വരുമ്പോള്‍ അതിന് തുടക്കം കുറിച്ചത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതന്റെ പേര് സംബന്ധിച്ച പരാമര്‍ശത്തിലാണ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്.

 

കോടതി പറഞ്ഞ ഉന്നതന്‍ ഭഗവാന്റെ പേരുള്ള ഒരാളാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ആ ചര്‍ച്ച കേരളം ഏറ്റെടുത്തതിന് പിന്നാലെ ശ്രീരാമകൃഷ്ണന്റെ പേര് പുറത്തായി. അതോടെ പ്രതിപക്ഷം അതേറ്റെടുത്തു.



സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്തുകേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത് എം. ഉമ്മറാണ്. പ്രമേയം ചര്‍ച്ചക്കെടുക്കുമെന്ന സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നു.

 



അസാധരണമായ നടപടിക്രമത്തിനാണ് നിയമസഭ സാക്ഷ്യം വഹിക്കുക. സ്പീക്കര്‍സ്ഥാനത്തു നിന്ന് പി. ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കപ്പെടും. ഇരുപത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പരിഗണിക്കും. ശ്യൂന്യവേളയുടെ സമയത്താവും അവതരണ അനുമതി തേടുക.



സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും പി.ശ്രീരാമകൃഷ്ണന്‍ ആരോപണ വിധേയനാണെന്നും അദ്ദേഹത്തിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ധാര്‍മിക അവകാശം നഷ്ടപ്പെട്ടെന്നുമാണ് എം. ഉമ്മര്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ കാതല്‍. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറെയും കേന്ദ്രഏജന്‍സി ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ആശങ്ക ഇല്ലെന്നുമാണ് സ്പീക്കര്‍ പറയുന്നത്.



എന്തായാലും നിയമസഭയുടെ അവസാന നാളുകളാണിത്. അതിനാല്‍ തന്നെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷവും നോക്കുക. സാമ്പത്തിക ആരോപണങ്ങളാല്‍ പെടുന്ന ആദ്യ നിയമസഭാ സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍. ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ അധ്യക്ഷനും സിപിഎമ്മിന്റെ ഭാവിവാഗ്ദാനവുമായ അദ്ദേഹത്തിനെതിരെ സമീപ കാലം വരെ അത്തരം ആക്ഷേപങ്ങളൊന്നും ഉണ്ടായിരുന്നില്ല.



പക്ഷേ, സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള സൗഹൃദം അദ്ദേഹത്തിനു പോലും നിഷേധിക്കാന്‍ കഴിയാത്തതായി. അവര്‍ കോടതിയില്‍ കൊടുത്ത മൊഴി അടിസ്ഥാനമാക്കി, നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യും. ഇടതുപക്ഷത്തിന് അത് ഉള്‍ക്കൊള്ളുക എളുപ്പമല്ല. വര്‍ഗീയ കക്ഷിയായി കണക്കാക്കുന്നതിനാല്‍, ശിവസേനക്കാരനായ മനോഹര്‍ ജോഷിയെ ലോക്‌സഭാ സ്പീക്കറാക്കിയതിനെതിരെ പ്രതിഷേധിച്ച പാരമ്പര്യമാണ് സിപിഎം പൊളിറ്റ്ബ്യൂറോയ്ക്കുള്ളത്.

പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ അധ്യക്ഷ പീഠത്തില്‍നിന്നു സ്പീക്കര്‍ താഴെയിറങ്ങി അംഗങ്ങള്‍ക്കൊപ്പം ഇരിക്കണമെന്നാണു ചട്ടം. സ്പീക്കറുടെ ഔന്നത്യം ഇല്ലാതാകുന്ന ഏക സന്ദര്‍ഭം

ഇതിനു മുന്‍പ് കോണ്‍ഗ്രസിലെ എ.സി.ജോസും വക്കവും മാത്രമാണ് ഇത്തരം പ്രമേയത്തെ നേരിട്ടതെന്നതിനാല്‍ സഭയിലെ പ്രതിപക്ഷ അവിശ്വാസത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഇടതു സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഇതിനെയും പാര്‍ട്ടി കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നു. സ്പീക്കര്‍ സര്‍ക്കാരിന്റെ ഭാഗമല്ല എന്നതുകൊണ്ടു കൂടിയാകാം, ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ക്കപ്പുറം നേതാക്കളോ സിപിഎമ്മോ അദ്ദേഹത്തെ ന്യായീകരിച്ചോ പിന്തുണച്ചോ വന്നിട്ടില്ല. പ്രതിപക്ഷ പ്രമേയത്തെ ചോദ്യം ചെയ്തിട്ടുമില്ല. അതിനാല്‍ തന്നെ എന്താകുമെന്ന് ഒരു നിശ്ചയവുമില്ല. എല്ലാം നഷ്ടപ്പെട്ട പ്രതിപക്ഷ നേതാവ് കണ്ണുംപൂട്ടി ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends