Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

തലയില്‍കൈവച്ച് സഖാക്കള്‍... നിയമസഭാ ചരിത്രത്തില്‍ അസാധാരണമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ പ്രമേയം ഇന്ന്; സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തു കേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് ഇന്ന് ഏറെ നിര്‍ണായകം; ഈ നിയമസഭയുടെ അവസാന സമ്മേളനം അവിസ്മരണീയമാക്കാന്‍ കരുത്തോടെ യുഡിഎഫ്

21 JANUARY 2021 09:36 AM IST
മലയാളി വാര്‍ത്ത

പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍ വരുമ്പോള്‍ അതിന് തുടക്കം കുറിച്ചത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതന്റെ പേര് സംബന്ധിച്ച പരാമര്‍ശത്തിലാണ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്.

 

കോടതി പറഞ്ഞ ഉന്നതന്‍ ഭഗവാന്റെ പേരുള്ള ഒരാളാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ആ ചര്‍ച്ച കേരളം ഏറ്റെടുത്തതിന് പിന്നാലെ ശ്രീരാമകൃഷ്ണന്റെ പേര് പുറത്തായി. അതോടെ പ്രതിപക്ഷം അതേറ്റെടുത്തു.



സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്തുകേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത് എം. ഉമ്മറാണ്. പ്രമേയം ചര്‍ച്ചക്കെടുക്കുമെന്ന സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നു.

 



അസാധരണമായ നടപടിക്രമത്തിനാണ് നിയമസഭ സാക്ഷ്യം വഹിക്കുക. സ്പീക്കര്‍സ്ഥാനത്തു നിന്ന് പി. ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കപ്പെടും. ഇരുപത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പരിഗണിക്കും. ശ്യൂന്യവേളയുടെ സമയത്താവും അവതരണ അനുമതി തേടുക.



സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും പി.ശ്രീരാമകൃഷ്ണന്‍ ആരോപണ വിധേയനാണെന്നും അദ്ദേഹത്തിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ധാര്‍മിക അവകാശം നഷ്ടപ്പെട്ടെന്നുമാണ് എം. ഉമ്മര്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ കാതല്‍. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറെയും കേന്ദ്രഏജന്‍സി ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ആശങ്ക ഇല്ലെന്നുമാണ് സ്പീക്കര്‍ പറയുന്നത്.



എന്തായാലും നിയമസഭയുടെ അവസാന നാളുകളാണിത്. അതിനാല്‍ തന്നെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷവും നോക്കുക. സാമ്പത്തിക ആരോപണങ്ങളാല്‍ പെടുന്ന ആദ്യ നിയമസഭാ സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍. ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ അധ്യക്ഷനും സിപിഎമ്മിന്റെ ഭാവിവാഗ്ദാനവുമായ അദ്ദേഹത്തിനെതിരെ സമീപ കാലം വരെ അത്തരം ആക്ഷേപങ്ങളൊന്നും ഉണ്ടായിരുന്നില്ല.



പക്ഷേ, സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള സൗഹൃദം അദ്ദേഹത്തിനു പോലും നിഷേധിക്കാന്‍ കഴിയാത്തതായി. അവര്‍ കോടതിയില്‍ കൊടുത്ത മൊഴി അടിസ്ഥാനമാക്കി, നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യും. ഇടതുപക്ഷത്തിന് അത് ഉള്‍ക്കൊള്ളുക എളുപ്പമല്ല. വര്‍ഗീയ കക്ഷിയായി കണക്കാക്കുന്നതിനാല്‍, ശിവസേനക്കാരനായ മനോഹര്‍ ജോഷിയെ ലോക്‌സഭാ സ്പീക്കറാക്കിയതിനെതിരെ പ്രതിഷേധിച്ച പാരമ്പര്യമാണ് സിപിഎം പൊളിറ്റ്ബ്യൂറോയ്ക്കുള്ളത്.

പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ അധ്യക്ഷ പീഠത്തില്‍നിന്നു സ്പീക്കര്‍ താഴെയിറങ്ങി അംഗങ്ങള്‍ക്കൊപ്പം ഇരിക്കണമെന്നാണു ചട്ടം. സ്പീക്കറുടെ ഔന്നത്യം ഇല്ലാതാകുന്ന ഏക സന്ദര്‍ഭം

ഇതിനു മുന്‍പ് കോണ്‍ഗ്രസിലെ എ.സി.ജോസും വക്കവും മാത്രമാണ് ഇത്തരം പ്രമേയത്തെ നേരിട്ടതെന്നതിനാല്‍ സഭയിലെ പ്രതിപക്ഷ അവിശ്വാസത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഇടതു സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഇതിനെയും പാര്‍ട്ടി കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നു. സ്പീക്കര്‍ സര്‍ക്കാരിന്റെ ഭാഗമല്ല എന്നതുകൊണ്ടു കൂടിയാകാം, ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ക്കപ്പുറം നേതാക്കളോ സിപിഎമ്മോ അദ്ദേഹത്തെ ന്യായീകരിച്ചോ പിന്തുണച്ചോ വന്നിട്ടില്ല. പ്രതിപക്ഷ പ്രമേയത്തെ ചോദ്യം ചെയ്തിട്ടുമില്ല. അതിനാല്‍ തന്നെ എന്താകുമെന്ന് ഒരു നിശ്ചയവുമില്ല. എല്ലാം നഷ്ടപ്പെട്ട പ്രതിപക്ഷ നേതാവ് കണ്ണുംപൂട്ടി ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (5 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (5 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (5 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (5 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (5 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (6 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (6 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (6 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (6 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (8 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (8 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (8 hours ago)

Malayali Vartha Recommends