Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

തലയില്‍കൈവച്ച് സഖാക്കള്‍... നിയമസഭാ ചരിത്രത്തില്‍ അസാധാരണമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ പ്രമേയം ഇന്ന്; സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തു കേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് ഇന്ന് ഏറെ നിര്‍ണായകം; ഈ നിയമസഭയുടെ അവസാന സമ്മേളനം അവിസ്മരണീയമാക്കാന്‍ കരുത്തോടെ യുഡിഎഫ്

21 JANUARY 2021 09:36 AM IST
മലയാളി വാര്‍ത്ത

പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍ വരുമ്പോള്‍ അതിന് തുടക്കം കുറിച്ചത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതന്റെ പേര് സംബന്ധിച്ച പരാമര്‍ശത്തിലാണ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്.

 

കോടതി പറഞ്ഞ ഉന്നതന്‍ ഭഗവാന്റെ പേരുള്ള ഒരാളാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ആ ചര്‍ച്ച കേരളം ഏറ്റെടുത്തതിന് പിന്നാലെ ശ്രീരാമകൃഷ്ണന്റെ പേര് പുറത്തായി. അതോടെ പ്രതിപക്ഷം അതേറ്റെടുത്തു.



സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്തുകേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത് എം. ഉമ്മറാണ്. പ്രമേയം ചര്‍ച്ചക്കെടുക്കുമെന്ന സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നു.

 



അസാധരണമായ നടപടിക്രമത്തിനാണ് നിയമസഭ സാക്ഷ്യം വഹിക്കുക. സ്പീക്കര്‍സ്ഥാനത്തു നിന്ന് പി. ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കപ്പെടും. ഇരുപത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പരിഗണിക്കും. ശ്യൂന്യവേളയുടെ സമയത്താവും അവതരണ അനുമതി തേടുക.



സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും പി.ശ്രീരാമകൃഷ്ണന്‍ ആരോപണ വിധേയനാണെന്നും അദ്ദേഹത്തിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ധാര്‍മിക അവകാശം നഷ്ടപ്പെട്ടെന്നുമാണ് എം. ഉമ്മര്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ കാതല്‍. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറെയും കേന്ദ്രഏജന്‍സി ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ആശങ്ക ഇല്ലെന്നുമാണ് സ്പീക്കര്‍ പറയുന്നത്.



എന്തായാലും നിയമസഭയുടെ അവസാന നാളുകളാണിത്. അതിനാല്‍ തന്നെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷവും നോക്കുക. സാമ്പത്തിക ആരോപണങ്ങളാല്‍ പെടുന്ന ആദ്യ നിയമസഭാ സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍. ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ അധ്യക്ഷനും സിപിഎമ്മിന്റെ ഭാവിവാഗ്ദാനവുമായ അദ്ദേഹത്തിനെതിരെ സമീപ കാലം വരെ അത്തരം ആക്ഷേപങ്ങളൊന്നും ഉണ്ടായിരുന്നില്ല.



പക്ഷേ, സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള സൗഹൃദം അദ്ദേഹത്തിനു പോലും നിഷേധിക്കാന്‍ കഴിയാത്തതായി. അവര്‍ കോടതിയില്‍ കൊടുത്ത മൊഴി അടിസ്ഥാനമാക്കി, നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യും. ഇടതുപക്ഷത്തിന് അത് ഉള്‍ക്കൊള്ളുക എളുപ്പമല്ല. വര്‍ഗീയ കക്ഷിയായി കണക്കാക്കുന്നതിനാല്‍, ശിവസേനക്കാരനായ മനോഹര്‍ ജോഷിയെ ലോക്‌സഭാ സ്പീക്കറാക്കിയതിനെതിരെ പ്രതിഷേധിച്ച പാരമ്പര്യമാണ് സിപിഎം പൊളിറ്റ്ബ്യൂറോയ്ക്കുള്ളത്.

പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ അധ്യക്ഷ പീഠത്തില്‍നിന്നു സ്പീക്കര്‍ താഴെയിറങ്ങി അംഗങ്ങള്‍ക്കൊപ്പം ഇരിക്കണമെന്നാണു ചട്ടം. സ്പീക്കറുടെ ഔന്നത്യം ഇല്ലാതാകുന്ന ഏക സന്ദര്‍ഭം

ഇതിനു മുന്‍പ് കോണ്‍ഗ്രസിലെ എ.സി.ജോസും വക്കവും മാത്രമാണ് ഇത്തരം പ്രമേയത്തെ നേരിട്ടതെന്നതിനാല്‍ സഭയിലെ പ്രതിപക്ഷ അവിശ്വാസത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഇടതു സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഇതിനെയും പാര്‍ട്ടി കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നു. സ്പീക്കര്‍ സര്‍ക്കാരിന്റെ ഭാഗമല്ല എന്നതുകൊണ്ടു കൂടിയാകാം, ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ക്കപ്പുറം നേതാക്കളോ സിപിഎമ്മോ അദ്ദേഹത്തെ ന്യായീകരിച്ചോ പിന്തുണച്ചോ വന്നിട്ടില്ല. പ്രതിപക്ഷ പ്രമേയത്തെ ചോദ്യം ചെയ്തിട്ടുമില്ല. അതിനാല്‍ തന്നെ എന്താകുമെന്ന് ഒരു നിശ്ചയവുമില്ല. എല്ലാം നഷ്ടപ്പെട്ട പ്രതിപക്ഷ നേതാവ് കണ്ണുംപൂട്ടി ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (23 minutes ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (49 minutes ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (1 hour ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (1 hour ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (2 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (2 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (2 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (3 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (3 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (3 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (3 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (3 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (4 hours ago)

Malayali Vartha Recommends