ഇനി സംഭവിക്കുന്നത് എന്ത് ? ആ കളിയിൽ ശിവശങ്കർ ഊരിപ്പോരുമോ ? രവീന്ദ്രനും ശ്രീരാമകൃഷ്ണനും ആശ്വാസം

ഒടുവില്‍ ശിവശങ്കറിന് അനുകൂലമായി നീങ്ങുകയാണ് കാര്യങ്ങള്‍. രവീന്ദ്രന്റെയും ശ്രീരാമകൃഷ്ണന്റെയും വഴിയെ കാര്യങ്ങള്‍ സഞ്ചരിക്കുന്നു.
ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ ഒരു ചുക്കും ചെയ്യില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നല്‍കുന്ന സൂചന. മൂന്നു മാസത്തോളം ജയിലിലടച്ചിട്ടും കസ്റ്റംസിനോ മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കോ കാര്യമായൊന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതാണ് ലോക്കര്‍ കേസില്‍ ഹൈക്കോടതി തുറന്നു പറഞ്ഞത്. ശിവശങ്കറെ യാതൊരു കാര്യവുമില്ലാതെ ജയിലടച്ചിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നത്.
സ്വപ്ന സുരേഷ് ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ എടുത്തതില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞതോടെയാണ് അഭിഭാഷകര്‍ക്ക് പ്രതീക്ഷ കൈവന്നിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ കള്ളപ്പണം വെളുപ്പിച്ചതിനുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ശിവശങ്കരന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് റജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലും കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.
ശിവശങ്കര്‍ നിരപരാധിയാണെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ജാമ്യവിധിയില്‍ പറഞ്ഞിരിക്കുന്നത്. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതിയും മൂന്നുമാസത്തോളം കസ്റ്റഡിയിലായിരുന്നു എന്നതും കണക്കിലെടുത്ത് ജാമ്യം അനുവദിക്കുന്നുവെന്നും ഹൈകോടതി പറഞ്ഞു. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കസ്റ്റംസിനും മറ്റ് ഏജന്‍സികള്‍ക്കുംം കഴിഞ്ഞിട്ടില്ല.ഇതിനര്‍ത്ഥം ശിവശങ്കര്‍ നിരപരാധിയാണെന്നല്ല. . ഒന്നുകില്‍ ശിവശങ്കറെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. അല്ലെങ്കില്‍ ശിവശങ്കര്‍ നിരപരാധിയായിരിക്കും. സ്വര്‍ണ്ണണക്കടത്ത് കേസ് ഒരു കടവിലും അടുക്കാത്തതിന്റെ കാരണവും ഇത് തന്നെയാണ്.
കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ശിവശങ്കറിന്റെ കാര്യത്തില്‍ എടുത്തുച്ചാട്ടം കാണിച്ചെന്ന് കരുതുന്നവര്‍ നിരവധിയാണ്. കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ പോലൊരാളെ ആജീവാനന്ത കാലം ജയിലില്‍ അടയ്‌ക്കേണ്ടിയിരുന്നില്ലെന്നു കരുതുന്നവരും നിയമലോകത്ത് കുറവല്ല. എന്നാല്‍ ശിവശങ്കറെ ഏജന്‍സികള്‍ രക്ഷിക്കും എന്ന് വിശ്വസിക്കുന്നവരാണ് അധികവും.
അന്വേഷണ ഏജന്‍സികളുടെ കൈയിലുള്ള തെളിവുകള്‍ അനുസരിച്ച് ശിവശങ്കറെ യാതൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ശിവശങ്കര്‍ പ്രതികളെ സഹായിച്ചതിന് ഫുള്‍ പ്രൂഫ് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആകെയുള്ളത് ചില നിഗമനങ്ങള്‍ മാത്രമാണ്. അതായത് ഇപ്പോഴത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കി ശിവശങ്കര്‍ പുറത്തിറങ്ങിയാല്‍ പിന്നീടദ്ദേഹത്തിന് ജയിലിലേക്ക് മടങ്ങേണ്ടി വരില്ലെന്ന് കരുതുന്നവരാണ് അധികവും.
ഉപാധികളോടെയാണ് എം ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 89-ാം ദിവസമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്. ഒക്ടോബര്‍ 28-നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ സാമ്പത്തികകുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേകകോടതിയില്‍ നിന്നാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. ഇനി ഡോളര്‍ കടത്ത് കേസില്‍ക്കൂടി ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് പുറത്തിറങ്ങാം. ഈ കേസില്‍ ഈ മാസം ഇരുപത്തിയേഴാം തീയതി എം ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കാന്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ്, കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് നല്‍കിയ റിമാന്‍ഡ് അപേക്ഷ പരിഗണിച്ചാണ് നടപടി.
"
https://www.facebook.com/Malayalivartha


























