Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

കൈയ്യടി പ്രതീക്ഷിച്ചപ്പോള്‍... റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലി തുടങ്ങിയപ്പോള്‍ കെ.കെ. രാഗേഷ് എം.പി.യിട്ട 'ഞങ്ങള്‍ തുടങ്ങി' എന്ന ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തില്‍; ട്രാക്ടര്‍ റാലിയില്‍ അക്രമം ഉണ്ടാക്കിയത് നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ വിരുദ്ധരുമാണെന്ന സംയുക്ത സമരസമിതിയുടെ പ്രസ്താവന ചൂടുപിടിക്കുന്നു; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്രം

27 JANUARY 2021 10:13 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടാനായി രാജ്യസഭ എംപിയും മലയാളിയുമായ കെ.കെ. രാഗേഷ് ഇന്നലെയിട്ട 'ഞങ്ങള്‍ തുടങ്ങി' എന്ന ഫേസ് ബുക്ക് പോസ്റ്റ് അറം പറ്റിയിരിക്കുകയാണ്. ട്രാക്ടറില്‍ കയറിയിരുന്ന് നേതാക്കളോടൊപ്പമുള്ള ഫോട്ടോ വൈറലാകുകയും ചെയ്തു. ഞങ്ങള്‍ തുടങ്ങിയെന്ന ക്യാപ്ഷനോട് കൂടിയാണ് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുന്ന രാഗേഷിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്.

രാഗേഷിന്റെ വാക്കുകള്‍ അറം പറ്റിയതുപോലെ സംഭവം കൈവിട്ടു. സമാധാനപരമായ കര്‍ഷക മാര്‍ച്ച് വലിയ അക്രമത്തിലേക്ക് വഴി തെളിച്ചു. രാജ്യത്തിന്റെ അഭിമാനമായ ചെങ്കോട്ടയില്‍ കൊടി കെട്ടിയതോടെ കാര്യം മാറി.

 


ഇതോടെ ഡല്‍ഹിയിലേക്കുള്ള കര്‍ഷകരുടെ ട്രാക്ടര്‍ പ്രക്ഷോഭത്തിനിടെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് സംയുക്ത സമരസമിതി രംഗത്തെത്തി. റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് അക്രമം നടത്തിയത് കര്‍ഷക സമരത്തില്‍ മറവില്‍ നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു.

'

തങ്ങള്‍ സമാധാന പൂര്‍ണമായാണ് സമരം നയിക്കുന്നത്. അക്രമങ്ങളില്‍ വിശ്വസിക്കുന്നില്ല. ചെങ്കോട്ടയില്‍ കടന്നു കയറിയവരും നിയമം ലംഘിച്ച് ട്രാക്ടര്‍ റാലി നടത്തിയവരും തങ്ങള്‍ക്കൊപ്പമുള്ളവരല്ല. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ എടുക്കണമെന്നും ഇവര്‍ അറിയിച്ചു. അക്രമം നടത്തിയവര്‍ പുറത്തുനിന്നും വന്നവരാണ്.


പ്രക്ഷോഭ സമരത്തിനിടെ അക്രമം നടത്തിയവരില്‍ നിന്നും അകലം പാലിക്കുമെന്നും ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത കര്‍ഷകരോട് നന്ദിയുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് വിവിധ കര്‍ഷക സംഘടനകള്‍ ഒരുമിച്ച് കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി നടത്തിയത്. കര്‍ഷക സംഘടനകള്‍ക്ക് അക്രമത്തില്‍ പങ്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. തികച്ചും സമാധാനപരമായാണ് കഴിഞ്ഞ അറുപത് ദിവസങ്ങളായി കര്‍ഷക സംഘടനകള്‍ സമരം നടത്തി വന്നത്.



എന്നാല്‍ ഇന്ന് സമാധാനപരമായ സമരത്തെ അട്ടിമറിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആരോപിക്കുന്നു. രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളെയും പ്രതീകങ്ങളേയും അപമാനിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും വിശദമായ പ്രസ്താവന ഇക്കാര്യത്തില്‍ പിന്നീട് നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.അക്രമം നടത്തിയത് തങ്ങളില്‍പ്പെട്ടവരല്ലെന്നും കര്‍ഷക പ്രക്ഷോഭത്തില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ നിഴഞ്ഞ് കയറിയതായും സംഘടനാ നേതൃത്വം ആരോപിച്ചു.


അതേസമയം, ട്രാക്ടര്‍ പ്രക്ഷോഭം വഷളാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. അക്രമം സമരത്തെ ദുര്‍ബലപ്പെടുത്തിയെന്നും സമരക്കാര്‍ ഡല്‍ഹി ഒഴിയണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.



അതേസമയം റിപ്പബ്ലിക് ദിനത്തില്‍ അക്രമം നടന്ന സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം അടിയന്തര യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് ഉന്നതതല യോഗം വിളിച്ചത്. ഹോം സെക്രട്ടറി അജയ് ബല്ല, ഡല്‍ഹി പൊലീസ് കമീഷണര്‍ എസ്.എന്‍. ശ്രീവാസ്ത അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. സമരത്തിനുള്ള സുപ്രീംകോടതിയുടെ അനുമതി വൈകിട്ട് അഞ്ചിന് കഴിഞ്ഞതോടെയാണ് ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചത്. കേന്ദ്ര സേനയെ ദല്‍ഹിയില്‍ വിന്യസിക്കാനും തീരുമാനമാനിച്ചു. നഗരത്തിലെ പലവഴികളും കേന്ദ്രസേന അടച്ചിട്ടുണ്ട്. അക്രമത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (51 minutes ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (57 minutes ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (1 hour ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (1 hour ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (1 hour ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (1 hour ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (4 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (5 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (6 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (6 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (7 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (7 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (7 hours ago)

Malayali Vartha Recommends