Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..

കൈയ്യടി പ്രതീക്ഷിച്ചപ്പോള്‍... റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലി തുടങ്ങിയപ്പോള്‍ കെ.കെ. രാഗേഷ് എം.പി.യിട്ട 'ഞങ്ങള്‍ തുടങ്ങി' എന്ന ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തില്‍; ട്രാക്ടര്‍ റാലിയില്‍ അക്രമം ഉണ്ടാക്കിയത് നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ വിരുദ്ധരുമാണെന്ന സംയുക്ത സമരസമിതിയുടെ പ്രസ്താവന ചൂടുപിടിക്കുന്നു; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്രം

27 JANUARY 2021 10:13 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടാനായി രാജ്യസഭ എംപിയും മലയാളിയുമായ കെ.കെ. രാഗേഷ് ഇന്നലെയിട്ട 'ഞങ്ങള്‍ തുടങ്ങി' എന്ന ഫേസ് ബുക്ക് പോസ്റ്റ് അറം പറ്റിയിരിക്കുകയാണ്. ട്രാക്ടറില്‍ കയറിയിരുന്ന് നേതാക്കളോടൊപ്പമുള്ള ഫോട്ടോ വൈറലാകുകയും ചെയ്തു. ഞങ്ങള്‍ തുടങ്ങിയെന്ന ക്യാപ്ഷനോട് കൂടിയാണ് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുന്ന രാഗേഷിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്.

രാഗേഷിന്റെ വാക്കുകള്‍ അറം പറ്റിയതുപോലെ സംഭവം കൈവിട്ടു. സമാധാനപരമായ കര്‍ഷക മാര്‍ച്ച് വലിയ അക്രമത്തിലേക്ക് വഴി തെളിച്ചു. രാജ്യത്തിന്റെ അഭിമാനമായ ചെങ്കോട്ടയില്‍ കൊടി കെട്ടിയതോടെ കാര്യം മാറി.

 


ഇതോടെ ഡല്‍ഹിയിലേക്കുള്ള കര്‍ഷകരുടെ ട്രാക്ടര്‍ പ്രക്ഷോഭത്തിനിടെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് സംയുക്ത സമരസമിതി രംഗത്തെത്തി. റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് അക്രമം നടത്തിയത് കര്‍ഷക സമരത്തില്‍ മറവില്‍ നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു.

'

തങ്ങള്‍ സമാധാന പൂര്‍ണമായാണ് സമരം നയിക്കുന്നത്. അക്രമങ്ങളില്‍ വിശ്വസിക്കുന്നില്ല. ചെങ്കോട്ടയില്‍ കടന്നു കയറിയവരും നിയമം ലംഘിച്ച് ട്രാക്ടര്‍ റാലി നടത്തിയവരും തങ്ങള്‍ക്കൊപ്പമുള്ളവരല്ല. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ എടുക്കണമെന്നും ഇവര്‍ അറിയിച്ചു. അക്രമം നടത്തിയവര്‍ പുറത്തുനിന്നും വന്നവരാണ്.


പ്രക്ഷോഭ സമരത്തിനിടെ അക്രമം നടത്തിയവരില്‍ നിന്നും അകലം പാലിക്കുമെന്നും ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത കര്‍ഷകരോട് നന്ദിയുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് വിവിധ കര്‍ഷക സംഘടനകള്‍ ഒരുമിച്ച് കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി നടത്തിയത്. കര്‍ഷക സംഘടനകള്‍ക്ക് അക്രമത്തില്‍ പങ്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. തികച്ചും സമാധാനപരമായാണ് കഴിഞ്ഞ അറുപത് ദിവസങ്ങളായി കര്‍ഷക സംഘടനകള്‍ സമരം നടത്തി വന്നത്.



എന്നാല്‍ ഇന്ന് സമാധാനപരമായ സമരത്തെ അട്ടിമറിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആരോപിക്കുന്നു. രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളെയും പ്രതീകങ്ങളേയും അപമാനിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും വിശദമായ പ്രസ്താവന ഇക്കാര്യത്തില്‍ പിന്നീട് നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.അക്രമം നടത്തിയത് തങ്ങളില്‍പ്പെട്ടവരല്ലെന്നും കര്‍ഷക പ്രക്ഷോഭത്തില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ നിഴഞ്ഞ് കയറിയതായും സംഘടനാ നേതൃത്വം ആരോപിച്ചു.


അതേസമയം, ട്രാക്ടര്‍ പ്രക്ഷോഭം വഷളാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. അക്രമം സമരത്തെ ദുര്‍ബലപ്പെടുത്തിയെന്നും സമരക്കാര്‍ ഡല്‍ഹി ഒഴിയണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.



അതേസമയം റിപ്പബ്ലിക് ദിനത്തില്‍ അക്രമം നടന്ന സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം അടിയന്തര യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് ഉന്നതതല യോഗം വിളിച്ചത്. ഹോം സെക്രട്ടറി അജയ് ബല്ല, ഡല്‍ഹി പൊലീസ് കമീഷണര്‍ എസ്.എന്‍. ശ്രീവാസ്ത അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. സമരത്തിനുള്ള സുപ്രീംകോടതിയുടെ അനുമതി വൈകിട്ട് അഞ്ചിന് കഴിഞ്ഞതോടെയാണ് ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചത്. കേന്ദ്ര സേനയെ ദല്‍ഹിയില്‍ വിന്യസിക്കാനും തീരുമാനമാനിച്ചു. നഗരത്തിലെ പലവഴികളും കേന്ദ്രസേന അടച്ചിട്ടുണ്ട്. അക്രമത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (3 minutes ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (8 minutes ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (21 minutes ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (37 minutes ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (50 minutes ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (1 hour ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (6 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (6 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (6 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (7 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (7 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (8 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (8 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (9 hours ago)

Malayali Vartha Recommends