Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

കൈയ്യടി പ്രതീക്ഷിച്ചപ്പോള്‍... റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലി തുടങ്ങിയപ്പോള്‍ കെ.കെ. രാഗേഷ് എം.പി.യിട്ട 'ഞങ്ങള്‍ തുടങ്ങി' എന്ന ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തില്‍; ട്രാക്ടര്‍ റാലിയില്‍ അക്രമം ഉണ്ടാക്കിയത് നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ വിരുദ്ധരുമാണെന്ന സംയുക്ത സമരസമിതിയുടെ പ്രസ്താവന ചൂടുപിടിക്കുന്നു; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്രം

27 JANUARY 2021 10:13 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടാനായി രാജ്യസഭ എംപിയും മലയാളിയുമായ കെ.കെ. രാഗേഷ് ഇന്നലെയിട്ട 'ഞങ്ങള്‍ തുടങ്ങി' എന്ന ഫേസ് ബുക്ക് പോസ്റ്റ് അറം പറ്റിയിരിക്കുകയാണ്. ട്രാക്ടറില്‍ കയറിയിരുന്ന് നേതാക്കളോടൊപ്പമുള്ള ഫോട്ടോ വൈറലാകുകയും ചെയ്തു. ഞങ്ങള്‍ തുടങ്ങിയെന്ന ക്യാപ്ഷനോട് കൂടിയാണ് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുന്ന രാഗേഷിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്.

രാഗേഷിന്റെ വാക്കുകള്‍ അറം പറ്റിയതുപോലെ സംഭവം കൈവിട്ടു. സമാധാനപരമായ കര്‍ഷക മാര്‍ച്ച് വലിയ അക്രമത്തിലേക്ക് വഴി തെളിച്ചു. രാജ്യത്തിന്റെ അഭിമാനമായ ചെങ്കോട്ടയില്‍ കൊടി കെട്ടിയതോടെ കാര്യം മാറി.

 


ഇതോടെ ഡല്‍ഹിയിലേക്കുള്ള കര്‍ഷകരുടെ ട്രാക്ടര്‍ പ്രക്ഷോഭത്തിനിടെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് സംയുക്ത സമരസമിതി രംഗത്തെത്തി. റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് അക്രമം നടത്തിയത് കര്‍ഷക സമരത്തില്‍ മറവില്‍ നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു.

'

തങ്ങള്‍ സമാധാന പൂര്‍ണമായാണ് സമരം നയിക്കുന്നത്. അക്രമങ്ങളില്‍ വിശ്വസിക്കുന്നില്ല. ചെങ്കോട്ടയില്‍ കടന്നു കയറിയവരും നിയമം ലംഘിച്ച് ട്രാക്ടര്‍ റാലി നടത്തിയവരും തങ്ങള്‍ക്കൊപ്പമുള്ളവരല്ല. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ എടുക്കണമെന്നും ഇവര്‍ അറിയിച്ചു. അക്രമം നടത്തിയവര്‍ പുറത്തുനിന്നും വന്നവരാണ്.


പ്രക്ഷോഭ സമരത്തിനിടെ അക്രമം നടത്തിയവരില്‍ നിന്നും അകലം പാലിക്കുമെന്നും ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത കര്‍ഷകരോട് നന്ദിയുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് വിവിധ കര്‍ഷക സംഘടനകള്‍ ഒരുമിച്ച് കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി നടത്തിയത്. കര്‍ഷക സംഘടനകള്‍ക്ക് അക്രമത്തില്‍ പങ്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. തികച്ചും സമാധാനപരമായാണ് കഴിഞ്ഞ അറുപത് ദിവസങ്ങളായി കര്‍ഷക സംഘടനകള്‍ സമരം നടത്തി വന്നത്.



എന്നാല്‍ ഇന്ന് സമാധാനപരമായ സമരത്തെ അട്ടിമറിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആരോപിക്കുന്നു. രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളെയും പ്രതീകങ്ങളേയും അപമാനിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും വിശദമായ പ്രസ്താവന ഇക്കാര്യത്തില്‍ പിന്നീട് നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.അക്രമം നടത്തിയത് തങ്ങളില്‍പ്പെട്ടവരല്ലെന്നും കര്‍ഷക പ്രക്ഷോഭത്തില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ നിഴഞ്ഞ് കയറിയതായും സംഘടനാ നേതൃത്വം ആരോപിച്ചു.


അതേസമയം, ട്രാക്ടര്‍ പ്രക്ഷോഭം വഷളാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. അക്രമം സമരത്തെ ദുര്‍ബലപ്പെടുത്തിയെന്നും സമരക്കാര്‍ ഡല്‍ഹി ഒഴിയണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.



അതേസമയം റിപ്പബ്ലിക് ദിനത്തില്‍ അക്രമം നടന്ന സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം അടിയന്തര യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് ഉന്നതതല യോഗം വിളിച്ചത്. ഹോം സെക്രട്ടറി അജയ് ബല്ല, ഡല്‍ഹി പൊലീസ് കമീഷണര്‍ എസ്.എന്‍. ശ്രീവാസ്ത അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. സമരത്തിനുള്ള സുപ്രീംകോടതിയുടെ അനുമതി വൈകിട്ട് അഞ്ചിന് കഴിഞ്ഞതോടെയാണ് ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചത്. കേന്ദ്ര സേനയെ ദല്‍ഹിയില്‍ വിന്യസിക്കാനും തീരുമാനമാനിച്ചു. നഗരത്തിലെ പലവഴികളും കേന്ദ്രസേന അടച്ചിട്ടുണ്ട്. അക്രമത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (1 hour ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (2 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (3 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (3 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (4 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (4 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (5 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (6 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (6 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (6 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (7 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (7 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (8 hours ago)

Malayali Vartha Recommends