തിരുവനന്തപുരം തോട്ടയ്ക്കാട് സംഭവിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അപകടം; കാറും മിനിലോറിയും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ മരിച്ചു
തിരുവനന്തപുരം തോട്ടയ്ക്കാട് സംഭവിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അപകടം. കാറും മിനിലോറിയും കൂട്ടിയിടിച്ചു. അഞ്ചുപേര്‍ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. മരിച്ച വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.കൊല്ലം ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, അരുൺ, സുധീഷ്, സൂര്യോദയകുമാർ എന്നിവരാണ് മരിച്ചത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്.
രണ്ടുപേര്‍ അപകട സ്ഥലത്തുവച്ചും മൂന്നുപേര്‍ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. അതാകട്ടെ സംഭവിച്ച ഉടൻതന്നെ രക്ഷാപ്രവർത്തകറായി നാട്ടുകാരും ഫയർഫോഴ്സും എത്തിയിരുന്നു.. സ്റ്റുഡിയോയിലെ ജീവനക്കാരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. മിനി ലോറി ഇടിച്ചതിനെ തുടർന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു. അപകടം നടന്ന ഉടൻ തന്നെ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. രണ്ടുപേർ അപകടം നടന്ന ഉടനെയും മറ്റു മൂന്നുപേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ഏറെക്കുറേ തകർന്ന അവസ്ഥയിലാണുള്ളത്. കല്ലമ്പലം അപകടത്തിൽ മരിച്ച അഞ്ചാമത്തെ ആളെയും പിന്നീട് തിരിച്ചറിഞ്ഞു. ചിറക്കര സ്വദേശി സൂര്യോദയകുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത് അഞ്ച് പേരാണ്: അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത് വിഷ്ണു എന്ന കാർ യാത്രക്കാരനാണ്. വിഷ്ണുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ആറ്റിങ്ങൽ സർക്കാർ ആശുപത്രിയിലേക്ക് മരിച്ച രണ്ടുപേരുടെ മൃതദേഹം മാറ്റിയിരുന്നു. അപകടത്തിൽ മരിച്ച രണ്ടുപേരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha