22 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു; മുന്നൂറോളം പൊലീസുകാര്‍ക്ക് പരുക്കേറ്റു ; 17 സ്വകാര്യ വാഹനങ്ങളും എട്ട് ബസുകള്‍ക്കും നാശനഷ്ടം; കർഷക സമരം ബാക്കി വച്ചത്
റിപബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ ആക്രമണത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ സംഭവവികാസങ്ങളില്‍ 22 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ മുന്നൂറോളം പൊലീസുകാര്‍ക്ക് പരുക്കേറ്റെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. മുഖര്‍ബ ചൗക്, ഗാസിപുര്‍, ഐടിഒ, സീമപുരി, നല്‍ഗോലി ടി പൊയിന്റ്, ടിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. അക്രമസംഭവങ്ങളില്‍ 17 സ്വകാര്യ വാഹനങ്ങളും എട്ട് ബസുകള്‍ക്കും നാശനഷ്ടം സംഭവിച്ചെന്ന് പൊലീസ് അറിയിക്കുകയുണ്ടായി.
എന്നാൽ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. പഞ്ചാബിലെ തരന്‍ സ്വദേശി ജുഗ്രാജ് സിങ്ങാണ് പതാക ഉയര്‍ത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിശദീകരിക്കുന്നതിനായി ഡെല്‍ഹി പൊലീസ് ഇന്ന് മാധ്യമങ്ങളെ കാണും. പൊലീസ് സേനയുമായി നിരവധി തവണ യോഗം ചേര്‍ന്നതിനു ശേഷമാണ് റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ചയും മറ്റു കര്‍ഷക സംഘടനകളും ചേര്‍ന്ന് തീരുമാനിച്ചത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ 6,0007,000 ട്രാക്ടറുകള്‍ സിംഘു അതിര്‍ത്തിയില്‍ എത്തി. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പാതകളിലൂടെ പോകാതെ കുതിരകളില്‍ എത്തിയ നിഹംഗകള്‍ നയിച്ച വഴിയിലൂടെ നേരെ സെന്‍ട്രല്‍ ഡെല്‍ഹിയിലേക്കു പ്രവേശിക്കുകയായിരുന്നെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. മുഖര്‍ബ ചൗക്, ഗാസിപുര്‍, ഐടിഒ, സീമാപുരി എന്നീ മേഖലകളില്‍ ബാരിക്കേഡുകള്‍ തകര്‍ത്താണു മുന്നേറിയത്. ഗാസിപുര്‍ അതിര്‍ത്തിയില്‍ നിന്നെത്തിയ കര്‍ഷകര്‍ പല സ്ഥലങ്ങളില്‍ ബാരികേഡുകള്‍ തകര്‍ത്ത് ഐടിഒയിലേക്കു നീങ്ങിയപ്പോള്‍ സിംഘു അതിര്‍ത്തിയില്‍ നിന്നെത്തിയവര്‍ അവരെ അനുഗമിച്ചെന്നും പൊലീസ് പറയുന്നു. തിക്രി അതിര്‍ത്തിയിലും മുന്‍ നിശ്ചയിച്ച പാതകള്‍ പിന്തുടരാതെ കര്‍ഷകര്‍ പൊലീസുമായി ഏറ്റുമുട്ടിയെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha