Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇത് വേറെ ലെവലാ... അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ട് പെണ്‍മക്കളെ കൊന്ന മാതാപിതാക്കള്‍ നാടിന്റെ ക്രൂര മുഖമാകുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് വേറൊന്ന്; ചൈനക്കാരെ ഞെട്ടിച്ച് താന്‍ ശിവനാണെന്നും തന്റെ ശരീരമാണ് കൊറോണയ്ക്ക് ജന്മം നല്‍കിയതെന്നും വെളിപ്പെടുത്തല്‍

28 JANUARY 2021 09:14 AM IST
മലയാളി വാര്‍ത്ത

ആന്ധ്രപ്രദേശിലെ മദനപ്പള്ളെയില്‍ രണ്ട് പെണ്‍മക്കളെ ദുരൂഹമായി കൊലപ്പെടുത്തിയ മാതാപിതാക്കള്‍ നാടിന്റെ തന്നെ ക്രൂരമുഖമായിരിക്കുകയാണ്. അതിനിടെ അറസ്റ്റിലായ മാതാവ് കോവിഡ് പരിശോധനയ്ക്കു വിസമ്മതിച്ചു.

താന്‍ ശിവനാണെന്നും തന്നില്‍നിന്നാണു കൊറോണ വൈറസ് പിറന്നതെന്നുമാണു പ്രതി പദ്മജ (50) പൊലീസിനോടു പറഞ്ഞത്. മദനപ്പള്ളെയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയായ പദ്മജ, പെണ്‍മക്കളായ അലേഖ്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയെന്നും പിന്നീടു ഡംബല്‍ കൊണ്ടു മര്‍ദിച്ചെന്നുമാണു കേസ്.

 



ചൊവ്വാഴ്ച നിര്‍ബന്ധിത കോവിഡ് ടെസ്റ്റിനായി പ്രതികളായ പത്മജയെയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവിനെയും പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോള്‍ നേസല്‍ പരിശോധന നടത്താന്‍ അവര്‍ വിസമ്മതിച്ചു. താന്‍ ശിവനാണ്. തന്റെ ശരീരം കൊറോണയ്ക്ക് ജന്മം നല്‍കി. വാക്‌സിന്‍ ഉപയോഗിക്കാതെ മാര്‍ച്ചില്‍ തന്നെ അത് അവസാനിക്കുമെന്നും പത്മജ ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞു.



തന്റെ തൊണ്ടയില്‍ വിഷം ഉണ്ടെന്നും തന്നെ കൊറോണ ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലയെന്നുമാണ് ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി ഐ.ഐ.ടി കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്തിരുന്ന പത്മജ പറഞ്ഞത്. ഒടുവില്‍ പൊലീസുകാരുടെയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവിന്റെയും അഭ്യര്‍ത്ഥനകള്‍ക്ക് ശേഷമാണ് പ്രതി പരിശോധനയ്ക്ക് സമ്മതിച്ചത്.



ഞായറാഴ്ചയോടെയാണ് ആന്ധ്രാ പ്രദേശിലെ ചിറ്റൂരില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയില്‍ നില്‍ക്കുന്ന കുടുംബത്തില്‍ ക്രൂര കൊലപാതകം നടന്നത്. പുരുഷോത്തം നായിഡു പത്മജ ദമ്പതിമാരാണ് തങ്ങളുടെ 27 ഉം 22 വയസുള്ള പെണ്‍മക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. കലിയുഗം അവസാനിച്ച് തിങ്കളാഴ്ച മുതല്‍ സത്യയുഗം തുടങ്ങുകയാണെന്നും തിങ്കളാഴ്ച സൂര്യനുദിക്കുന്നതോടെ മക്കള്‍ക്ക് വീണ്ടും പുനര്‍ജനിക്കുമെന്നാണ് ദമ്പതിമാര്‍ പൊലീസിനോട് പറഞ്ഞത്. ഞായറാഴ്ച വൈകുന്നേരം സംഭവത്തെക്കുറിച്ച് പിതാവ് സഹപ്രവര്‍ത്തകരില്‍ ഒരാളെ അറിയിച്ചിരുന്നതായാണ് വിവരം.

 



അന്വേഷണവുമായി മാതാപിതാക്കള്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ അന്ധവിശ്വാസികളാണെന്നും പെണ്‍മക്കളെ കൊന്നതായി വിശ്വസിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. മൂത്തമകള്‍ ഇളയമകളെ കൊല്ലുകയും, കലിയുഗം മാറി സത്യയുഗം ആരംഭിക്കുന്ന ദിവസം സഹോദരിയെ തിരികെ കൊണ്ടുവരാന്‍ വേണ്ടി തന്നെയും കൊല്ലാന്‍ മാതാപിതാക്കളോട് പറഞ്ഞതായുമാണ് അമ്മ പൊലീസിനു നല്‍കിയ മൊഴി.

പൊലീസ് വീട്ടിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം തരണമെന്നും മക്കള്‍ പുനര്‍ജ്ജനിക്കുന്നത് വരെ കാത്തിരിക്കണമെന്നും അമ്മ അഭ്യര്‍ത്ഥിച്ചു. മൃതദേഹങ്ങള്‍ കിടന്നിരുന്ന മുറിയിലേക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവേശിക്കുന്നതിനെ അവര്‍ എതിര്‍ത്തു.

 

പെണ്‍കുട്ടികള്‍ നഗ്‌നരായി കിടക്കുകയാണെന്നും പൊലീസിന് അവരെ ഈ അവസ്ഥയില്‍ കാണാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. വീട്ടിലേക്ക് ഷൂ ധരിച്ചു കയറിയ പൊലീസുകാരോട് ദൈവമുള്ള ഇടമാണ് അവിടേക്ക് ഷൂ ധരിച്ച് കയറാന്‍ പാടില്ലെന്നും വിലക്കി.

ചോദ്യം ചെയ്യലില്‍ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികള്‍ നല്‍കുന്നത്. പ്രകൃതിയുടെ അദൃശ്യശക്തികളാണു മക്കളെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്നും പുനരുജ്ജീവിപ്പിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. മക്കളുടെ ആരോഗ്യത്തെക്കുറിച്ച് ഇരുവര്‍ക്കും ആശങ്കയുണ്ടായിരുന്നു. കുടുംബത്തിന്റെ നല്ലതിനുവേണ്ടി കൊല നടത്തിയെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഇവരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends