കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തെ സി.പി.എം വര്‍ഗീയവത്കരിച്ചു; പാണക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളെ വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്ത്
പാണക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളെ വിമർശിച്ച് രമേശ് ചെന്നിത്തല. പാണക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തെ സി.പി.എം വര്‍ഗീയവത്കരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലീഗ് യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ് എന്നിരിക്കെ ചര്‍ച്ചയും സംഭാഷണവും പുതിയ കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു. എ വിജയരാഘവന്‍ വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നത്. വോട്ടിനായി ഇടത് മുന്നണി വര്‍ഗീയത ആളിക്കത്തിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിക്കുകയുണ്ടായി.
കേരളത്തിലെ മുഖ്യമന്ത്രി വര്‍ഗീയതക്ക് തുടക്കം കുറിക്കുകയുണ്ടായി. രണ്ട് വോട്ടിന് വേണ്ടിയാണ് വര്‍ഗീയത ഉന്നയിക്കുന്നത്. മതേതരത്വ നിലപാട് ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ആരും വരണ്ട. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. സംഘര്‍ഷമുണ്ടായ പ്രദേശമാണ് അവിടെ . നിരവധി തവണ പൊലീസിനെ അറിയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ അന്വേഷണം വേണം, പ്രതികളെ പുറത്ത് കൊണ്ടു വരണമെന്നും ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha