ആശുപത്രിയില്‍ കുഴഞ്ഞുവീണ നഴ്‌സ് മരിച്ചു; ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെതുടര്‍ന്നു അടിയന്തരമായി ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയയാക്കി, ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് ആശുപത്രിയില്‍ കുഴഞ്ഞുവീണ നഴ്‌സ് മരിച്ചതായി റിപ്പോർട്ട്. ഓച്ചിറ വലിയകുളങ്ങര ഗുരുതീര്‍ഥത്തില്‍ രമണന്റെ ഭാര്യ സുയാണ് മരിച്ചത്. വയസ്സ് 52. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന സുജ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്‌സീന്‍ വിതരണ കേന്ദ്രത്തില്‍ ഇവര്‍ വാക്‌സീന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് നിരീക്ഷണത്തിലിരിക്കെയാണ് കുഴഞ്ഞു വീണത്. തുടര്‍ന്ന് ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പരിശോധനയിൽ ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെതുടര്‍ന്നു അടിയന്തരമായി ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയയാക്കി. പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. ഇവർ കടുത്ത പ്രമേഹ രോഗിയുമായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം ഹൃദയാഘാതമാണെന്നാണ് വിലയിരുത്തലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍ ശ്രീലത വ്യക്തമാക്കുകയും ചെയ്തു. എന്നാൽ വാക്‌സീന്‍ എടുത്തതിനെത്തുടര്‍ന്നു പ്രശ്‌നം ഉണ്ടായിട്ടില്ല. പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തിയിരുന്നു. കൂടുതല്‍ വിലയിരുത്തലിനായി മെഡിക്കല്‍ ബോര്‍ഡ് കൂടും.
https://www.facebook.com/Malayalivartha

























