നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാക്കൾ കൂട്ടത്തോടെ മത്സര രംഗത്തുണ്ടാവില്ല ; നിലപാട് വ്യക്തമാക്കി കെ. സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിർണായക തീരുമാനം. ഞെട്ടിത്തരിച്ച് ബിജെപി അണികൾ. ഒരു അങ്കത്തിന് കൂടി ശ്രമിക്കുന്നില്ല.. കെ സുരേന്ദ്രൻന്റെ നിർണായക തീരുമാനത്തിന് പിന്നിൽ എന്ത്? വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാക്കൾ കൂട്ടത്തോടെ അങ്കത്തിനില്ല എന്നും കെ. സുരേന്ദ്രൻ മത്സരിച്ചേക്കില്ല എന്നും ഉള്ള തീരുമാനങ്ങളാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാക്കൾ കൂട്ടത്തോടെ മത്സര രംഗത്തുണ്ടാവില്ല എന്നത് പുതുമയുള്ള കാര്യമാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രചാരണം നയിക്കാൻ നിയോഗിക്കപ്പെടുന്നതിനാൽ മത്സരിക്കാൻ സാധ്യതയില്ല, എന്നാണ് വിലയിരുത്തപ്പെടുന്നത്. തൃശ്ശൂരിൽനടന്ന പാർട്ടി സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ സ്ഥാനാർഥിനിർണയം ചർച്ചയായില്ലെങ്കിലും നേതാക്കളുടെ കൂട്ടമത്സരക്കാര്യത്തിൽ ഏതാണ്ട് സൂചനയുണ്ടായിട്ടുണ്ട്.
മുൻ തിരഞ്ഞെടുപ്പുകളിൽ നേതാക്കളെല്ലാം മത്സരരംഗത്തുവന്നതിനാൽ പ്രചാരണം നയിക്കാൻ ആളില്ലാത്ത സ്ഥിതി തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാർട്ടി ഇപ്പോൾ എത്തിയിരിക്കുന്നത്.കോന്നിയിൽ കെ. സുരേന്ദ്രൻ മത്സരിക്കുമെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാൽ, സുരേന്ദ്രന് ഒരു മണ്ഡലത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവന്നാൽ അതു ദോഷംചെയ്യുമെന്ന് നിർവാഹകസമിതി യോഗത്തിൽ ചിലർ പറയുകയും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ പോകുന്നത്. സംസ്ഥാന നേതാക്കളിൽ ആരൊക്കെ വിട്ടുനിൽക്കണമെന്നത് കേന്ദ്രനേതൃത്വമാണ് ഇനി തീരുമാനിക്കുക. ഇക്കാര്യം കെ. സുരേന്ദ്രൻ നിർവാഹകസമിതി യോഗത്തിനുശേഷംനടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. അതേസമയം ക്രൈസ്തവപിന്തുണ ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ്. ക്രൈസ്തവ സമുദായത്തിനുകൂടി സ്വീകാര്യരും പൊതുസമ്മതരുമായ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ശ്രമമുണ്ടാവണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇക്കാര്യത്തിൽ ഓർത്തഡോക്സ്, യാക്കോബായ സഭകളെ വിശ്വാസത്തിലെടുക്കാനും പാർട്ടി ഉദ്ദേശിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























