ടോമിൻ ജെ തച്ചങ്കരിക്ക് എതിരെയുള്ള അന്വേഷണത്തിന് പിന്നിൽ .....പിണറായി സഖാവേ സമ്മതിച്ചു! തച്ചങ്കരിയെ കുറിച്ച് അന്വേഷിക്കാന്‍ വിശ്വസ്തന്‍

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ വിരമിക്കുമ്പോള്‍ പിന്‍ഗാമിയാവാന്‍ തയ്യാറെടുക്കുന്ന ടോമിന്‍ ജെ തച്ചങ്കരിയെ സഖാവ് പിണറായി വിജയന്‍ കൈയയച്ച് സഹായിച്ചു. തച്ചങ്കരിയുടെ കരിയറയില്‍ അദ്ദേഹത്തിന് ഒരു പോറല്‍ പോലുമേല്‍ക്കാതിരിക്കാന്‍ തച്ചങ്കരിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും.
വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസിലാണ് ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവായത്. കോടതിയില്‍ കുറ്റപത്രം നല്‍കിയ കേസിലാണ് തുടരന്വേഷണത്തിന് ഉത്തരവായത് .
സാധാരണ ഗതിയില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ തുടരന്വേഷണങ്ങള്‍ നടത്താറില്ല. അതിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത് . തുടരന്വേഷണം ആവശ്യപ്പെട്ട് തച്ചങ്കരി തന്നെ സമര്‍പ്പിച്ച അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവ് വന്നത് . പ്രത്യേക സംഘമായിരിക്കും തച്ചങ്കരിക്ക് എതിരായ അന്വേഷണം നടത്തുക. ഔദ്യോ?ഗിക പദവി ദുരുപയോ?ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ കേസ്. സ്വത്ത് മാതാപിതാക്കള്‍ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. ഇതോടെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഫലത്തില്‍ ഇല്ലാതാകും.
പിണറായിക്ക് ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. കൈരളി ചാനല്‍ തുടങ്ങിയ കാലം മുതലുള്ള ബന്ധമാണ് അത്. അതേ സമയം തച്ചങ്കരിക്ക് കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി തസ്തികകളില്‍ തച്ചങ്കരി ജോലി ചെയ്തിട്ടുണ്ട്. ഇതില്‍ ഗതാഗത കമ്മീഷണറായിരുന്ന കാലത്ത് ഗതാഗത മന്ത്രിയായിരുന്ന എ. കെ. ശശീന്ദ്രനുമായി പിണങ്ങിയ തച്ചങ്കരി ഒരേ സമയം മന്ത്രിക്ക് മുകളില്‍ ഗതാഗത കമ്മീഷണുമായി ജോലി ചെയ്തു. അതാണ് തച്ചങ്കരിയെന്ന് മനസിലാക്കിയ ശശീന്ദ്രന്‍ ഒടുവില്‍ അടിയറ പറഞ്ഞു.
ഏത് മന്ത്രിക്കൊപ്പം ജോലി ചെയ്താലും മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് തച്ചങ്കരി. അദ്ദേഹത്തെ പോലെ ആത്മവിശ്വാസമുള്ള ഉദ്യോഗസ്ഥര്‍ സേനയില്‍ കുറവാണ്. മിടുക്കിന്റെ കാര്യത്തിലും മിടുക്കനാണ് തച്ചങ്കരി. ഒരു കാര്യം ഏല്‍പ്പിച്ചാല്‍ കൃത്യതയോടെ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിയും. സാങ്കേതികത്വം പറഞ്ഞ് മാറി നില്‍ക്കില്ലെന്ന് ചുരുക്കം. അത് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കൊക്കെ അറിയാം. തച്ചങ്കരിക്ക് വളയ്ക്കാനും ഒടിക്കാനുമറിയാം.
മന്ത്രിയുമായി തെറ്റിയ തച്ചങ്കരിയെ കെ എസ് ആര്‍ റ്റിസിയില്‍ നിന്നും നീക്കിയിരുന്നു. അപ്പോള്‍ അദ്ദേഹം ശ്രമിച്ചത് ഇന്റലിജന്‍സ് മേധാവിയാകാനായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ നിന്നും തച്ചങ്കരിയെ മാറ്റാന്‍ മുഖ്യമന്ത്രി തീരുമാനിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന് നല്ലൊരു തസ്തിക നല്‍കാന്‍ മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞാല്‍ അത് അക്ഷരം പ്രതി അനുസരിക്കുന്ന വ്യക്തിയാണ് തച്ചങ്കരി. എന്നാല്‍ തച്ചങ്കരിക്ക് ഉന്നത സ്ഥാനം നല്‍കുന്നതിനോട് പോലീസിലെ ഉന്നതന്‍മാര്‍ക്കെല്ലാം എതിര്‍പ്പായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയിലാണ് നിയമിച്ചത്.
കെ. എസ് ആര്‍ റ്റിസിയില്‍ ചേരുന്നതിന് മുമ്പ് തച്ചങ്കരിയെ പോലീസില്‍ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണ് തച്ചങ്കരിയെ ക്രൈം റെക്കോര്‍ഡ്‌സില്‍ നിയമിച്ചത്. കെ എസ് ആര്‍ റ്റി സിയെ സ്വയംപര്യാപ്തമാക്കിയ ശേഷമാണ് തച്ചങ്കരിപടിയിറങ്ങിയത്. ആരോപണങ്ങള്‍ കേള്‍പ്പിച്ചിട്ടുണ്ടെങ്കിലും കെ എസ് ആര്‍ റ്റി സിയില്‍ നിന്നും തച്ചങ്കരി പഴി കേള്‍പ്പിച്ചില്ല. കോര്‍പ്പറേഷനെ അഴിമതി മുക്തമാക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി ഒഴിച്ച് ആരു പറഞ്ഞാലും കേള്‍ക്കില്ലെന്ന കുഴപ്പം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് .
കെ എസ് ആര്‍റ്റിസിയിലെ തച്ചങ്കരിയുടെ ഭരണത്തിന് പരക്കെ കൈയടി നേടാനായി. തച്ചങ്കരിതുടര്‍ന്നിരുന്നെങ്കില്‍ കെ എസ് ആര്‍ റ്റി സി രക്ഷപ്പെടുമായിരുന്നു എന്ന് പൊതുസമൂഹം പറഞ്ഞു. സര്‍ക്കാരിന് അഴിമതി നടത്താന്‍ വേണ്ടിയാണ് തച്ചങ്കരിയെ മാറ്റിയതെന്നും ആരോപണമുണ്ട്. ടിക്കറ്റ് മെഷീന്‍ ഇടപാടില്‍ തച്ചങ്കരി അഴിമതി തടഞ്ഞതാണ് മാറ്റത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തച്ചങ്കരിയെ പോലീസില്‍ ഏത് തസ്തികയില്‍ നിയമിക്കാനും മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യമുണ്ട്. അതിനു പാര്‍ട്ടിയുടെ അംഗീകാരം ആവശ്യമില്ല. ഒരിക്കലും തച്ചങ്കരി മുഖ്യമന്ത്രിയെ വെറുപ്പിക്കില്ല. മുഖ്യമന്ത്രിയെ ദ്രോഹിക്കുകയുമില്ല. എന്നാല്‍ അതല്ല വിഷയം. പോലീസിലെ നിരവധി ഉദ്യോഗസ്ഥര്‍ തച്ചങ്കരിക്ക് എതിരാണ്. ഏതെങ്കിലും പ്രധാന തസ്തികയില്‍ തച്ചങ്കരി നിയമിച്ചാല്‍ സ്വാഭാവികമായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കലഹിക്കും. എന്നാല്‍ അത്തരം കാര്യങ്ങള്‍ പറഞ്ഞ് പിണറായിയെ വിരട്ടാനാവില്ല. ആരെങ്കിലും പിണങ്ങിയാല്‍ സാരമില്ലെന്ന് പിണറായി തീരുമാനിക്കും.
ഉയര്‍ന്ന തസ്തികക്ക് വേണ്ടി തച്ചങ്കരി മുഖ്യമന്ത്രിക്ക് പിന്നാലെ ഏറെനാളായി നടക്കുകയാണ്. ഇപ്പോള്‍ ഇരിക്കുന്ന തസ്തികയും ആര്‍ക്കും വേണ്ടാത്തതാണ്. കെ. എഫ്. സി എം ഡിയാണ് ഇപ്പോള്‍ അദ്ദേഹം. വലിയൊരു കമ്പനിയാണെങ്കിലും അദ്ദേഹത്തിന് പദവിക്ക് യോജിച്ച നല്ലൊരു ഔദ്യോഗിക വാഹനം പോലുമില്ല, മാത്രവുമല്ല സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പരിഹാസ്യനാകുന്ന സാഹചര്യവുമുണ്ട്. വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരാള്‍ പെട്ടെന്ന് ചിത്രത്തില്‍ നിന്നും അപ്രത്യക്ഷ്യമാകുന്ന കാഴ്ചയാണുള്ളത്.
പിണറായിയും തച്ചങ്കരിയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.അതുകൊണ്ടു തന്നെയാണ് തച്ചങ്കരിക്ക് സംസ്ഥാന മേധാവി പദവി പിണറായി നല്‍കുന്നത്. എന്നാല്‍ പിണറായിക്ക് തുടര്‍ ഭരണം കിട്ടിയില്ലെങ്കില്‍ തച്ചങ്കരി എന്തു ചെയ്യും? എന്തായാലും ആള്‍ തച്ചങ്കരിയാണെന്ന് മനസിലാക്കണം.
"
https://www.facebook.com/Malayalivartha
























