ഹൃദയം നുറുങ്ങുന്ന വേദനയിൽ ജയറാം ;കർണ്ണനെയും പാറശ്ശേരി ചാമനെയും അന്ന് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു ; കർണ്ണന്റെ വിയോഗത്തിൽ ജയറാം.....

മലയാള സിനിമയിൽ ആനക്കമ്പം ഏറ്റവും കൂടുതലുള്ള നടനാണ് ജയറാം. ഉത്സവപ്പറമ്പുകളിലെ താലപ്പൊക്കത്തിന്റെ ചക്രവർത്തി മംഗലാം കുന്ന് കർണന്റെ വിയോഗം ആന പ്രേമികളുടെ ഇടയിൽ വളരെ വേദന നിറഞ്ഞ ഒന്നായിരുന്നു. സിനിമാ താരങ്ങളടക്കം നിരവധി പേർ കർണന് വിട പറയുകയും ചെയ്തു. എന്നാൽ എല്ലാവരും ഒന്നടങ്കം ആഗ്രഹിച്ചത് ജയറാമിന്റെ പ്രതികരണങ്ങൾക്കായിരുന്നു. ഹൃദയത്തിൽ ഏറെ വേദനയുണ്ടായതാണ് കർണ്ണന്റെ വിയോഗമെന്നായിരുന്നു ജയറാമിന്റെ പ്രതികരണം. ഹൈദരാബാദിൽ ഷൂട്ടിംഗ് സെറ്റിൽ നിന്നായിരുന്നു ജയറാം പ്രതികരിച്ചത്.
മാനിശ്ശേരി ഹരിയുടെ കൈവശം മാനിശ്ശേരി കർണ്ണനയി വിലസുമ്പോൾ ജയറാം കർണ്ണനെ വാങ്ങാൻ ആഗ്രഹിച്ചതായിരുന്നു. ഒരു ജനുവരി ഒന്നിന് ആഗ്രഹം ഹരിയോട് പറഞ്ഞെങ്കിലും ഹരിയേട്ടൻ അത് തമാശ ആയിട്ടാണ് എടുത്തതെന്ന് ജയറാം വ്യക്തമാക്കി. കുട്ടികാലം മുതലുള്ള ആഗ്രഹമായിരുന്നു ഒരു ആനയെ വാങ്ങുക എന്നത് സിനിമാതിരക്കുകൾ കാരണമാണ് മാറ്റിവെച്ചത്. എന്നാൽ പത്ത് പതിനഞ്ചു ആനകളിൽ ഏതിനെ വേണമെങ്കിലും എടുത്തോളാൻ ഹരി ഏട്ടൻ ജയറാമിനോട് പറഞ്ഞു. കർണ്ണനോട് താല്പര്യം കൂടിയതിനാൽ അവനെ സ്വന്തമാക്കുവാൻ ആഗ്രഹിച്ചു കൂടെ കർണ്ണന്റെ പാപ്പാനായ പാറശ്ശേരി ചാമിയെയും വേണമെന്നായി. അതിനും സമ്മതിച്ചു, കുറച്ചു ദിസങ്ങൾ ശേഷം ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സുന്ദരനായ മാനാശ്ശേരി മോഹനനെ കാണുന്നത്. അങ്ങനെയാണ് മോഹനൻ എന്ന ആനയെ ജയറാം സ്വന്തമാക്കിയത്.
വീണ്ടും മറ്റൊരു സാഹചര്യത്തിൽ കർണ്ണനെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ലെന്നും ജയറാം വ്യക്തമാക്കി. സൗന്ദര്യത്തിലല്ല , തലപൊക്കത്തിലായിരുന്നു കർണ്ണനോട് ആരാധനയെന്നും ജയറാം കൂട്ടിച്ചേർത്തു. നെറ്റിപട്ടത്തിൽ ആനക്കൂട്ടത്തിൽ കർണൻ നിന്നാൽ കാണാൻ പ്രത്യേക ഭംഗിയാണെന്നും ജയറാം അനുസ്മരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























