Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

സംഗതി ബോള്‍ഗാട്ടിയാകും... ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ബാലുശേരിയില്‍ നിന്നും കെട്ടു കെട്ടിക്കാനിരുന്ന കോണ്‍ഗ്രസ് യുവ നേതാക്കള്‍ക്ക് തിരിച്ചടി; ധര്‍മജന്റെ വിജയസാദ്ധ്യത പരിശോധിക്കാന്‍ രാഹുലിന്റെ ടീം; ധര്‍മ്മജനെ പരിഗണിക്കുന്നത് രണ്ട് മണ്ഡലങ്ങളില്‍

09 FEBRUARY 2021 09:20 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ പരീക്ഷ പാസായാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാകും. രാഹുല്‍ ടീം നടത്തുന്ന രഹസ്യ പരീക്ഷയില്‍ ധര്‍മ്മജന്‍ വിജയിച്ചാല്‍ വിജയ സീറ്റ് നല്‍കുകയും ചെയ്യും.

ഇതോടെ ധര്‍മ്മജനെതിരെ രംഗത്ത് വന്നവര്‍ അങ്കലാപ്പിലായി. എവിടെ മത്സരിക്കുമെങ്കിലും ജയിക്കുമല്ലോ പിന്നെന്തിനാ സംവരണ മണ്ഡലമായ ബാലുശേരി പിടിക്കുന്നതെന്നും പിണറായിക്കെതിരെ മത്സരിക്കട്ടെയെന്നും പറഞ്ഞ് ദളിത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം.

 


വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ ഐ സി സി സെക്രട്ടറി പി വി മോഹനനുമായി ധര്‍മ്മജന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിജയസാദ്ധ്യത ചര്‍ച്ചയായെങ്കിലും എവിടെ മത്സരിക്കുമെന്നതില്‍ അന്തിമ തീരുമാനമായില്ല. സംസ്ഥാനത്തെ രണ്ട് മണ്ഡലത്തിലേക്കാണ് ധര്‍മജനെ പ്രധാനമായും പരിഗണിക്കുന്നത്. രണ്ടിടത്തും വിജയസാദ്ധ്യത ശക്തമല്ലെന്നാണ് വിലയിരുത്തല്‍. ബാലുശ്ശേരിയിലാണ് ധര്‍മജനെ ആദ്യം മുതല്‍ പരിഗണിക്കുന്നത്. ദളിത് സംവരണ മണ്ഡലമാണ് ബാലുശ്ശേരി.

മണ്ഡലത്തില്‍ ആഴത്തിലുളള ബന്ധമുണ്ടെന്ന് ധര്‍മജന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ദളിത് കോണ്‍ഗ്രസ് അടക്കം അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധര്‍മജന്റെ വിജയസാദ്ധ്യത കോണ്‍ഗ്രസ് പരിശോധിച്ച് വരികയാണ്. രാഹുല്‍ ഗാന്ധിയുടെ ടീം തന്നെയാവും ഇതും വിലയിരുത്തുക.

 



നിലവില്‍ ബാലുശ്ശേരി സി പി എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ശക്തമായ വേരോട്ടം ഈ മണ്ഡലത്തില്‍ സി പി എമ്മിനുണ്ട്. മുസ്ലീം ലീഗും ഇവിടെ ശക്തമാണ്. ബാലുശ്ശേരിയില്‍ മത്സരിക്കണമെന്ന് ഇത്തവണ കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും ആഗ്രഹിക്കുന്നുണ്ട്.

 

അങ്ങനെയെങ്കില്‍ ധര്‍മ്മജനെ വൈപ്പിനില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കം. ഇത് കുറച്ച് കൂടി വിജയസാദ്ധ്യത കൂടുതലുളള മണ്ഡലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചിക്കാരനെന്ന ആനുകൂല്യവും ധര്‍മജന് വൈപ്പിനില്‍ ലഭിക്കും. മണ്ഡലമേതായാലും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് ധര്‍മജന്റെ നിലപാട്.

 



അതേസമയം ജയസാദ്ധ്യതയുള്ള സീറ്റുറപ്പിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാനേതാക്കളുടെ പടയൊരുക്കം തുടങ്ങി. എല്ലാ ജില്ലയിലും ഒരു സീറ്റെങ്കിലും വനിതകള്‍ക്ക് കിട്ടണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് കത്തുനല്‍കി. യോഗ്യരുടെ പട്ടികയും തയ്യാറാക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് ഇപ്പോഴും സജീവമായ വനിതകളാണ് പട്ടികയിലുള്ളത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ എ.ഐ.സി.സി രൂപീകരിച്ച പ്രത്യേക സമിതിയിലെ അംഗങ്ങളായ രമ്യ ഹരിദാസ് എം.പി, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സെന്റ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍ എന്നിവരാണ് വനിതകള്‍ക്കായി ഇറങ്ങിത്തിരിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട 40 അംഗ ഉന്നതാധികാര സമിതിയിലെ വനിതാമുഖങ്ങളാണ് നാലുപേരും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായം പറയാന്‍ സംസ്ഥാനത്തെ വനിതകള്‍ക്ക് അവസരം ലഭിക്കുന്നത് ആദ്യമായാണ്.

 



തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിലേക്ക് വനിതകളെ തള്ളിവിടുന്നത് ഇനി നടക്കില്ലെന്നാണ് നിലപാട്. വനിതാ സംവരണത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി ലഭിച്ചവര്‍ക്ക് നിയമസഭയില്‍ മത്സരിക്കാന്‍ അവസരം നല്‍കുന്നതും എതിര്‍ക്കുമെന്ന് വനിതാനേതാക്കള്‍ വ്യക്തമാക്കി.

 

സീറ്റ് ആവശ്യപ്പെട്ട് ലാലി വിന്‍സെന്റ് എറണാകുളം, കൊച്ചി, വൈപ്പിന്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം ഇക്കുറി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റിന് കത്തു നല്‍കിയിട്ടുണ്ടെന്ന് ലാലി വിന്‍സെന്റ് പറഞ്ഞു. 43 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇപ്പോഴല്ലെങ്കില്‍ പിന്നെ ഏതുകാലത്ത് ജന്മനാട്ടില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുമെന്നാണ് ലാലിയുടെ ചോദ്യം. ഏതായാലും സ്ഥാനാര്‍ത്ഥി മോഹികള്‍ കോണ്‍ഗ്രസിനെ കലുഷിതമാക്കുക തന്നെ ചെയ്യും. അതുടനറിയാം.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (5 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (5 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (6 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (6 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (6 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (6 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (7 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (7 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (8 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (8 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (8 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (8 hours ago)

Malayali Vartha Recommends