വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ച കാർ കണ്ടത്തി; വാഹനം ഓടിച്ചിരുന്ന വ്യക്തി പോലീസ് കസ്റ്റഡിയില്‍

ചെറുവാണ്ടൂരില്‍ വഴിയാത്രക്കാരിയായ വീട്ടമ്മ മരിക്കാനിടയായ അപകടത്തിൽ അറസ്റ്റ് . ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന ഏറ്റുമാനൂര്‍ കൊടുവത്താനം മൂന്നുതൊട്ടില് രഞ്ജിത്ത് (36) നെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു . ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ സാലിയാണ് (46) മരിച്ചത്. ഞായറാഴ്ച രാത്രി 7.30ഓടെ ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡില്‍ ചെറുവാണ്ടൂര്‍ പള്ളിക്കവലയില്‍ മകളോടൊപ്പം റോഡ് മുറിച്ചുകടക്കവെ പേരൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ സാലിയെയും ആറുവയസ്സുള്ള മകള്‍ ജുവലിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സി.സി ടി.വി കാമറയില്‍ പതിഞ്ഞ അപകടദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്.
വൈകിട്ട് എട്ടരയോടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ സമീപമായിരുന്നു അപകടം. കഴിഞ്ഞദിവസം ഡൽഹിയിൽ നിന്നും മടങ്ങി എത്തിയ സാലി താൻ ദത്തെടുത്ത കുഞ്ഞിനെ ബന്ധുവിനെ കാണിക്കാൻ പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു. ഇതിനിടെ ചെറുവാണ്ടൂർ ജംഗ്ഷനിലെ സീബ്ര ലൈൻ മുറിച്ചു കടക്കുന്നതിനിടെ മണർകാട് ഭാഗത്തുനിന്നും എത്തിയ കാർ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാലിയുടെ ഒരു കൈയിലാണ് കുട്ടി ഇരുന്നിരുന്നത്. ഇടിയുടെ ആഘാതത്തിൽ സാലിയുടെ കയ്യിൽ നിന്നും തെറിച്ച കുട്ടി റോഡരികിലേക്ക് ആണ് വീണത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സാലിയും കുട്ടിയെയും എടുത്തു കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സാലിയുടെ മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha























