കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണത്തിന്റെ ദിശ തന്നെ മാറ്റും... അന്വേഷണ സംബന്ധമായ വിവരങ്ങൾ ഇ ഡിക്ക് കൈമാറുന്നതിനോട് കസ്റ്റംസിന് വിയോജിപ്പ് ഉള്ളത് ... കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്ന് അപേക്ഷിക്കാൻ കാരണം ഇതാണ് എന്ന് കസ്റ്റംസ് കോടതിയോട് പറഞ്ഞു .ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികള്‍ കൈമാറരുതെന്നാണ് ആവശ്യം. സ്വപ്ന സുരേഷ്, സരിത് എന്നിവരാണ് രഹസ്യമൊഴികൾ നൽകിയത്...

കസ്റ്റംസ് അന്വേഷണത്തിൽ പുതിയ നീക്കങ്ങൾ നടക്കുന്നു .കുറ്റപത്രം സമർപ്പിക്കും മുൻപ് അവർ അന്വേഷിക്കുന്ന കേസിനെ ആസ്പദമാക്കിയുള്ള ഒരു വിവരവും ആർക്കും കൈമാറരുത് എന്ന ആവശ്യമാണ് ഇപ്പോൾ കോടതിയിലും ഉന്നയിക്കുന്നത് .
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണത്തിന്റെ ദിശ തന്നെ മാറ്റും എന്നതിനാലാണ് അന്വേഷണ സംബന്ധമായ വിവരങ്ങൾ ഇ ഡിക്ക് കൈമാറുന്നതിനോട് കസ്റ്റംസിന് വിയോജിപ്പ് ഉള്ളത് .രഹസ്യമൊഴികൾ ഇഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം.
കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്ന് അപേക്ഷിക്കാൻ കാരണം ഇതാണ് എന്ന് കസ്റ്റംസ് കോടതിയോട് പറഞ്ഞു .ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികള്‍ കൈമാറരുതെന്നാണ് ആവശ്യം. സ്വപ്ന സുരേഷ്, സരിത് എന്നിവരാണ് രഹസ്യമൊഴികൾ നൽകിയത്.
ഈ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഇഡി ഹർജി അനുവദിക്കരുതെന്നാണ് കസ്റ്റംസിന്‍റെ ആവശ്യം. രഹസ്യമൊഴികൾ ഇഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കസ്റ്റംസ് കോടതിയോട് അഭ്യര്‍ത്ഥിച്ചു.
ഇഡി ഹർജി അടുത്ത മാസം രണ്ടിന് വിധി പറയാൻ മാറ്റി. അഡീ. സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുന്നത്.അതേസമയം, എൻഐഎ രജിസ്റ്റർ ചെയ്ത സ്വർണക്കടത്തുകേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷ്, സരിത് എന്നിവർ നൽകിയ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.
തങ്ങൾക്കെതിരെ തീവ്രവാദ പ്രവർത്തനം തടയൽ നിയമപ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങൾക്ക് കുറ്റപത്രത്തിൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. നേരത്തെ ശിവശങ്കറിന് ജാമ്യം കിട്ടിയതും ഇവരുടെ ജാമ്യാപേക്ഷയ്ക്ക് പ്രചോദനം ആയിട്ടുണ്ട് എന്നാണ് കരുതുന്നത് .കേസിൽ മുഖ്യ പ്രതികളായവരുടെ മൊഴി മാത്രമാണ് തനിക്കെതിരെ അന്വേഷണ ഏജൻസിക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞതെന്നായിരുന്നു ശിവശങ്കറിന്റെ വാദം.
കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം അഡി. സിജെഎം കോടതി നേരത്തേ ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. കേസിൽ 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. യുഎപിഎ ചോദ്യം ചെയ്ത് കേസിലെ എട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി വാദം കേട്ട് വിധി പറയാൻ മാറ്റിയിട്ടുണ്ട്
https://www.facebook.com/Malayalivartha
























