കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്‌ആര്‍ടിസി ബസ് തട്ടിക്കൊണ്ടു പോയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു
കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്‌ആര്‍ടിസി ബസ് തട്ടിക്കൊണ്ടു പോയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ് . തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ നിധിന്‍ എന്ന ടിപ്പര്‍ അനിയെയാണ് പൊലീസ് പിടിക്കൂടിയത് . സംസ്ഥാനത്ത് നിരവധി വാഹന മോഷണ കേസുകളില്‍ പ്രതിയാണ് ഇയാളെ പാലക്കാടു നിന്നായിരുന്നു പൊലീസ് അറസ്റ്റു ചെയ്തത്. പാലക്കാടു നിന്ന് കൊട്ടാരക്കരയില്‍ എത്തിയ പ്പോൾ വീട്ടില്‍ പോകാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ബസ് എടുത്തതെന്ന് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി . പാലക്കാട് ഒരു സര്‍വീസ് സെന്‍ററില്‍ ജീവനക്കാരനായിരുന്നു നിധിന്‍.
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയതിയായിരുന്നു ആര്‍ എ സി 354 എന്ന വേണാട് ഓര്‍ഡിനറി ബസ് രാവിലെ മുതല്‍ കാണാതായത്. ബസ് പിന്നീട് 11.30ഓടെ പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി . പ്രതിയെ കുറിച്ച് കൊട്ടാരക്കര പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ബസ് തട്ടിക്കൊണ്ടു പോയ ആള്‍ ഇപ്പോൾ പിടിയിലായിരിക്കുന്നത്.
കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് സമീപം ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ബസ്. രാവിലെ ബസ് എടുക്കാനായി ഡ്രൈവര്‍ എത്തിയപ്പോൾ ബസ് കാണാനില്ലെന്ന് മനസിലാകുകയായിരുന്നു . മറ്റേതെങ്കിലും ഡ്രൈവര്‍ ബസ് മാറിയെടുത്തത് ആയിരിക്കാമെന്ന് കരുതി ഡിപ്പോയില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഡിപ്പോയില്‍ നിന്ന് ബസുമായി പോയ എല്ലാ ഡ്രൈവര്‍മാരേയും വിളിക്കുകയായിരുന്നു. ആരും ബസ് എടുത്തില്ലെന്ന് വ്യക്തമാക്കിയതോടെ ഡിപ്പോ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha