ചങ്ങനാശ്ശേരിയിൽ സിപിഎം ത്രിശങ്കുസ്വർഗത്തിൽ... സീറ്റിനായി മൂന്ന് മൂന്ന് പാര്‍ട്ടികളും തമ്മിൽ പിടിവലി തുടരുന്നു... തലപുകഞ്ഞ് സിപിഎം നേതൃത്വം...
ചങ്ങനാശ്ശേരിയിലെ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ പിടിവലി മുറുകുന്നു. മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ സീറ്റിനായി അവകാശവാദമുന്നയിച്ച് എത്തിയതോടെ സിപിഎം പ്രധിരോധത്തിലായത്.
സിപിഐ, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എന്നിവരാണ് ചങ്ങനാശ്ശേരിക്കായി കടുംപിടുത്തം പിടിക്കുന്നത്.
കാഞ്ഞിരപ്പള്ളി വിട്ടുനല്‍കണമെങ്കില്‍ പകരം ചങ്ങനാശ്ശേരി നല്‍കണമെന്ന ഉറച്ച നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ജോസ് കെ. മാണി വിഭാഗത്തിന് വേണ്ടിയാണ് കാഞ്ഞിരപ്പള്ളി സിപിഐയോട് വിട്ടുനല്‍കാന്‍ സിപിഎം ആവശ്യപ്പെട്ടത്.
തങ്ങളുടെ സിറ്റിങ് സീറ്റാണെന്ന നിലപാടാണ് ജോസ് കെ.മാണി വിഭാഗത്തിനുള്ളത്. ഇവിടുത്തെ നിലവിലെ എംഎല്‍എ അന്തരിച്ച സി.എഫ് തോമസായിരുന്നു.
യുഡിഎഫിലായിരുന്നപ്പോള്‍ മാണി വിഭാഗം മത്സരിച്ച മണ്ഡലം കൂടിയാണിത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍ന്നപ്പോള്‍ സി.എഫ് തോമസ് ജോസഫ് വിഭാഗത്തിനൊപ്പം പോകുകയായിരുന്നു.
മുൻപ് എല്‍ഡിഎഫില്‍ തങ്ങള്‍ മത്സരിച്ച സീറ്റാണെന്ന അവകാശവാദമാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിനുള്ളത്. കെ.സി.ജോസഫിനെ തന്നെ ഇത്തവണയും ഇവിടെ മത്സരിപ്പിക്കണമെന്നാണ് മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
കെ.സി.ജോസഫ് കഴിഞ്ഞ തവണ സി.എഫ്.തോമസ് 1849 വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്. മൂന്ന് പാര്‍ട്ടികളുടേയും വാദങ്ങളില്‍ ന്യായമുള്ളതിനാല്‍ അങ്കലാപ്പിലായിരിക്കുകയാണ് സിപിഎം.
https://www.facebook.com/Malayalivartha