Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

പിണറായിക്ക് കുരുക്ക്; ലാവ്‌ലിൻ കേസിലും ഇ ഡി ഇടപെടൽ;ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് ഇടപെടൽ

04 MARCH 2021 04:09 PM IST
മലയാളി വാര്‍ത്ത

ലാവ്‌ലിൻ കേസിൽ ഇ ഡി ഇടപെടൽ എന്ന സുപ്രധന വാർത്ത ഈ മണിക്കൂറിൽ പുറത്തു വരുന്നു .ഏറെ ചർച്ചയായ കേസാണ് ലാവ്‌ലിൻ കേസ് .മുഖ്യമന്ത്രി പിണറായി വിജയൻറെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ ശ്രദ്ധേയമായ ഒരു കേസായിരുന്നു ഇത് .എന്നാൽ അതിലാണ് ഇപ്പോൾ ഇ ഡി യുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത് .ക്രൈം എഡിറ്റർ ടി പി നന്ദ കുമാറിന്റെ 20O6 ലെ പരാതിയിലാണ് ഇപ്പോൾ ഈ നടപടി ഉണ്ടായിരിക്കുന്നത് .തെളിവുകളുമായി ഹാർജരാകാൻ ഇ ഡി നന്ദകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .നീണ്ട പതിനേഴ് വർഷത്തെ ചരിത്രമാണ് കേരളത്തിൽ ലാവ്ലിൻ കേസുമായി ബന്ധപ്പെട്ടുള്ളത്. 2001 ൽ ആരംഭിച്ച വിജിലൻസ് അന്വേഷണത്തിൽ അന്ന് തന്നെ പ്രതിസ്ഥാനത്തേക്ക് വന്നവരിൽ പ്രധാനി പിണറായി വിജയനായിരുന്നു. ഒന്നര പതിറ്റാണ്ടിലേറെ കാലം കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും കരിനിഴൽ വീഴ്ത്തിയിട്ടും പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവ് പാറപോലെ ഉറച്ചുനിന്നു; ഒപ്പം സിപിഎമ്മും.

1994 മാർച്ച് 29 നാണ് കേരളത്തിൽ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികൾ നവീകരിക്കാൻ കേരള സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഒരു വർഷം കഴിഞ്ഞ് 1995 ആഗസ്ത് 10 ന് ഇതിനായുള്ള പദ്ധതിക്കായി എസ്എൻസി ലാവ്ലിൻ കന്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു.ആറ് മാസം കഴിഞ്ഞ് 1996 ഫെബ്രുവരി 24 ന് കന്പനിയെ കൺസൾട്ടൻ്റാക്കി ആൻ്റണി സർക്കാർ കരാർ ഒപ്പുവച്ചു.ചാരക്കേസ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരുണാകരനെ അധികാരത്തിൽ നിന്നും പുറത്താക്കി എ കെ. ആന്റണി അധികാരത്തിലേറിയതിന് ശേഷം വന്ന യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇത്. ജി. കാർത്തികേയനായിരുന്നു അന്ന് വൈദ്യുത മന്ത്രി.തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയത്തെ തുടർന്ന് 1996 മെയ് 20 ന് ഇകെ നായനാർ മന്ത്രിസഭ അധികാരത്തിൽ വരുന്നു. പിണറായി വിജയന് വൈദ്യുതി മന്ത്രിസ്ഥാനം.
കേരളത്തിലെ വൈദ്യുതി വിതരണ മേഖലയിൽ വികസനം ലക്ഷ്യമിട്ട് പഠനം നടത്താൻ സിപിഎം ഇ.ബാലാനന്ദൻ കമ്മിഷനെ നിയമിക്കുന്നത് സെപ്തംബർ 16 നായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോഴാണ് പിണറായി വിജയൻ്റെ കാനഡ സന്ദർശനം നടന്നത്. ഒക്ടോബർ 23 നായിരുന്നു ഇത്.

1997 ഫിബ്രവരി 2 ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പന്നിയാർ, പള്ളിവാസൽ, ചെങ്കുളം പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്ക് ചുമതലപ്പെടുത്തിയാൽ മതിയെന്ന് ഇ.ബാലാനന്ദൻ കമ്മിഷൻ്റെ റിപ്പോർട്ട്.എന്നാൽ എസ്എൻസി ലാവ്ലിനുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നു. കരാർ തുക 153.6 കോടിയായി പുതുക്കി നിശ്ചയിച്ച് സർക്കാരിൻ്റെ തീരുമാനം.1997 ജൂണിൽ പിണറായി വിജയനും ഇ.കെ.നായനാരും കാനഡ സന്ദർശിക്കുന്നു. പിന്നാലെ 1998 ഏപ്രിലിൽ കാനഡ സർക്കാരുമായി മലബാർ കാൻസർ സെൻ്ററിന് ധനസഹായം ലഭ്യമാക്കണമെന്ന വിഷയത്തിൽ പിണറായി വിജയനും ഇകെ നായനാരും ചർച്ച നടത്തുന്നു. മൂന്ന് മാസത്തിന് ശേഷം കാനഡയിലെ കയറ്റുമതി വികസന കോർപ്പറേഷനുമായി ഇക്കാര്യത്തിൽ കേരള സർക്കാർ കരാർ ഒപ്പുവയ്ക്കുന്നു.സി പി എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1998 ഒക്‌ടോബർ 19 ന് പിണറായി വിജയൻ മന്ത്രി സ്ഥാനം ഒഴിഞ്ഞു.1998 ഒക്‌ടോബർ 25ന് എസ്. ശർമ്മ പുതിയ വൈദ്യതി, സഹകരണ മന്ത്രിയായി ചുമതലയേറ്റു.1999 മുതൽ ലാവ്‌ലിൻ സംഭവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായ വാർത്തകൾ വരുന്നു.നിയമസഭയിലും പലതവണ ഈ വിഷയം ചർച്ചയ്ക്കു വന്നു.2001 ൽ എകെ ആൻ്റണി സർക്കാർ അധികാരത്തിൽ. യുഡിഎഫ് എംഎൽഎമാർ ഒന്നടങ്കം എഴുതി നൽകിയ പരാതിയിൽ ഈ വൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.2005 ജൂലായിൽ പദ്ധതി വഴി കേരളത്തിന് 374 കോടി രൂപ നഷ്ടം സംഭവിച്ചുവെന്ന് സിഎജി റിപ്പോർട്ട്. പിന്നാലെ ഈ കരാർ പാർട്ടിയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്തില്ലെന്ന് വിഎസ്.2006 ഫെബ്രുവരിയിൽ പിണറായി വിജയന് ആദ്യ ആശ്വാസം. പ്രതിയാക്കാനാകില്ലെന്ന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.ഒരു മാസത്തിന് ശേഷം കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനം. നവംബറിൽ കേസന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് സിബിഐ തീരുമാനിക്കുുന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പറഞ്ഞു .അങ്ങനെ തുടങ്ങി നിറവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പിണറായി ലാവ്‌ലിൻ കേസിനെ മറികടന്നത് .ഇതാണ് ഇപ്പോൾ ഇ ഡി വീണ്ടും കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (6 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (6 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (6 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (6 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (7 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (7 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (7 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (7 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (7 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (8 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends