Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

പിണറായിക്ക് കുരുക്ക്; ലാവ്‌ലിൻ കേസിലും ഇ ഡി ഇടപെടൽ;ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് ഇടപെടൽ

04 MARCH 2021 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ലാവ്‌ലിൻ കേസിൽ ഇ ഡി ഇടപെടൽ എന്ന സുപ്രധന വാർത്ത ഈ മണിക്കൂറിൽ പുറത്തു വരുന്നു .ഏറെ ചർച്ചയായ കേസാണ് ലാവ്‌ലിൻ കേസ് .മുഖ്യമന്ത്രി പിണറായി വിജയൻറെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ ശ്രദ്ധേയമായ ഒരു കേസായിരുന്നു ഇത് .എന്നാൽ അതിലാണ് ഇപ്പോൾ ഇ ഡി യുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത് .ക്രൈം എഡിറ്റർ ടി പി നന്ദ കുമാറിന്റെ 20O6 ലെ പരാതിയിലാണ് ഇപ്പോൾ ഈ നടപടി ഉണ്ടായിരിക്കുന്നത് .തെളിവുകളുമായി ഹാർജരാകാൻ ഇ ഡി നന്ദകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .നീണ്ട പതിനേഴ് വർഷത്തെ ചരിത്രമാണ് കേരളത്തിൽ ലാവ്ലിൻ കേസുമായി ബന്ധപ്പെട്ടുള്ളത്. 2001 ൽ ആരംഭിച്ച വിജിലൻസ് അന്വേഷണത്തിൽ അന്ന് തന്നെ പ്രതിസ്ഥാനത്തേക്ക് വന്നവരിൽ പ്രധാനി പിണറായി വിജയനായിരുന്നു. ഒന്നര പതിറ്റാണ്ടിലേറെ കാലം കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും കരിനിഴൽ വീഴ്ത്തിയിട്ടും പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവ് പാറപോലെ ഉറച്ചുനിന്നു; ഒപ്പം സിപിഎമ്മും.

1994 മാർച്ച് 29 നാണ് കേരളത്തിൽ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികൾ നവീകരിക്കാൻ കേരള സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഒരു വർഷം കഴിഞ്ഞ് 1995 ആഗസ്ത് 10 ന് ഇതിനായുള്ള പദ്ധതിക്കായി എസ്എൻസി ലാവ്ലിൻ കന്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു.ആറ് മാസം കഴിഞ്ഞ് 1996 ഫെബ്രുവരി 24 ന് കന്പനിയെ കൺസൾട്ടൻ്റാക്കി ആൻ്റണി സർക്കാർ കരാർ ഒപ്പുവച്ചു.ചാരക്കേസ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരുണാകരനെ അധികാരത്തിൽ നിന്നും പുറത്താക്കി എ കെ. ആന്റണി അധികാരത്തിലേറിയതിന് ശേഷം വന്ന യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇത്. ജി. കാർത്തികേയനായിരുന്നു അന്ന് വൈദ്യുത മന്ത്രി.തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയത്തെ തുടർന്ന് 1996 മെയ് 20 ന് ഇകെ നായനാർ മന്ത്രിസഭ അധികാരത്തിൽ വരുന്നു. പിണറായി വിജയന് വൈദ്യുതി മന്ത്രിസ്ഥാനം.
കേരളത്തിലെ വൈദ്യുതി വിതരണ മേഖലയിൽ വികസനം ലക്ഷ്യമിട്ട് പഠനം നടത്താൻ സിപിഎം ഇ.ബാലാനന്ദൻ കമ്മിഷനെ നിയമിക്കുന്നത് സെപ്തംബർ 16 നായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോഴാണ് പിണറായി വിജയൻ്റെ കാനഡ സന്ദർശനം നടന്നത്. ഒക്ടോബർ 23 നായിരുന്നു ഇത്.

1997 ഫിബ്രവരി 2 ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പന്നിയാർ, പള്ളിവാസൽ, ചെങ്കുളം പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്ക് ചുമതലപ്പെടുത്തിയാൽ മതിയെന്ന് ഇ.ബാലാനന്ദൻ കമ്മിഷൻ്റെ റിപ്പോർട്ട്.എന്നാൽ എസ്എൻസി ലാവ്ലിനുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നു. കരാർ തുക 153.6 കോടിയായി പുതുക്കി നിശ്ചയിച്ച് സർക്കാരിൻ്റെ തീരുമാനം.1997 ജൂണിൽ പിണറായി വിജയനും ഇ.കെ.നായനാരും കാനഡ സന്ദർശിക്കുന്നു. പിന്നാലെ 1998 ഏപ്രിലിൽ കാനഡ സർക്കാരുമായി മലബാർ കാൻസർ സെൻ്ററിന് ധനസഹായം ലഭ്യമാക്കണമെന്ന വിഷയത്തിൽ പിണറായി വിജയനും ഇകെ നായനാരും ചർച്ച നടത്തുന്നു. മൂന്ന് മാസത്തിന് ശേഷം കാനഡയിലെ കയറ്റുമതി വികസന കോർപ്പറേഷനുമായി ഇക്കാര്യത്തിൽ കേരള സർക്കാർ കരാർ ഒപ്പുവയ്ക്കുന്നു.സി പി എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1998 ഒക്‌ടോബർ 19 ന് പിണറായി വിജയൻ മന്ത്രി സ്ഥാനം ഒഴിഞ്ഞു.1998 ഒക്‌ടോബർ 25ന് എസ്. ശർമ്മ പുതിയ വൈദ്യതി, സഹകരണ മന്ത്രിയായി ചുമതലയേറ്റു.1999 മുതൽ ലാവ്‌ലിൻ സംഭവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായ വാർത്തകൾ വരുന്നു.നിയമസഭയിലും പലതവണ ഈ വിഷയം ചർച്ചയ്ക്കു വന്നു.2001 ൽ എകെ ആൻ്റണി സർക്കാർ അധികാരത്തിൽ. യുഡിഎഫ് എംഎൽഎമാർ ഒന്നടങ്കം എഴുതി നൽകിയ പരാതിയിൽ ഈ വൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.2005 ജൂലായിൽ പദ്ധതി വഴി കേരളത്തിന് 374 കോടി രൂപ നഷ്ടം സംഭവിച്ചുവെന്ന് സിഎജി റിപ്പോർട്ട്. പിന്നാലെ ഈ കരാർ പാർട്ടിയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്തില്ലെന്ന് വിഎസ്.2006 ഫെബ്രുവരിയിൽ പിണറായി വിജയന് ആദ്യ ആശ്വാസം. പ്രതിയാക്കാനാകില്ലെന്ന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.ഒരു മാസത്തിന് ശേഷം കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനം. നവംബറിൽ കേസന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് സിബിഐ തീരുമാനിക്കുുന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പറഞ്ഞു .അങ്ങനെ തുടങ്ങി നിറവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പിണറായി ലാവ്‌ലിൻ കേസിനെ മറികടന്നത് .ഇതാണ് ഇപ്പോൾ ഇ ഡി വീണ്ടും കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (6 minutes ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (1 hour ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (2 hours ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (2 hours ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (3 hours ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (3 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (4 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (5 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (5 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (5 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (5 hours ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (6 hours ago)

74-ാമത് ആള്‍ ഇന്ത്യ പോലീസ് വോളിബോള്‍ & സെപാക് ടക്റോ മത്സരങ്ങള്‍; നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദഘാടനം ചെയ്യും  (6 hours ago)

Malayali Vartha Recommends