കിഫ്ബിക്ക് വേണ്ടി നടത്തിയ ധനസമാഹരണം അക്ഷരാർത്ഥത്തിൽ പൊല്ലാപ്പായിരിക്കുന്നത് പിണറായി മന്ത്രിസഭയ്ക്ക്കിഫ്ബിക്ക് വേണ്ടി നടത്തിയ ധനസമാഹരണം അക്ഷരാർത്ഥത്തിൽ പൊല്ലാപ്പായിരിക്കുന്നത് പിണറായി മന്ത്രിസഭയ്ക്ക്
ഇതൊക്കെയാണ് ഉരുളയ്ക്കുപ്പേരി എന്ന് പറഞ്ഞാൽ അർത്ഥമാക്കുന്നത് .കെ സുരേന്ദ്രൻ തോമസ് ഐസക്കിന് കൊടുത്ത ആ മറുപടി ഇടതുനേതാക്കൾക്ക് മൊത്തമായുള്ളത് തന്നെയാണ് എന്ന് വ്യക്തമാകുന്നു കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുകൊണ്ട് ഒരു അന്വേഷണവും കിഫ്ബിയുമായി ബന്ധപ്പെട്ടത് നടത്താൻ കഴിയില്ല എന്ന മട്ടിലാണ് ധനകാര്യ മന്ത്രി തോമസ് ഐസക്ക് തട്ടിവിടുന്നത് .
കിഫ്ബിക്ക് വേണ്ടി നടത്തിയ ധനസമാഹരണം അക്ഷരാർത്ഥത്തിൽ പൊല്ലാപ്പായിരിക്കുകയാണ് പിണറായി മന്ത്രിസഭയ്ക്ക് .എന്നാൽ ഇത് തുറന്നു പറയാൻ പിണറായി സർക്കാരിന്റെ ദുരഭിമാന ബോധം അനുവദിയ്ക്കുന്നില്ല എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്
കിഫ്‌ബി റിസർവ് ബാങ്ക് ചട്ടങ്ങൾ പാലിച്ചു കൊണ്ട് തന്നെയാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ തന്നെ ഇ ഡി ഉദ്യോഗസ്ഥർക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന തരത്തിലുള്ള വെല്ലുവിളികൾ ഉയർന്നുകേട്ടിരുന്നു .കിഫ്ബിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യത്തിൽ സി എ ജി പറഞ്ഞ പരാമർശങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു നേരത്തെയും തോമസ് ഐസക്ക് തുറന്നടിക്കുന്നത് .
എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും തമ്മിൽ കൂടിയാലോചിച്ചാൽ ഒരു എത്തും പിടിയും കിട്ടാത്ത സംഭവമാണ്. മടിയിൽ കനമില്ലാത്തവൻ എന്തിന് ഭയപ്പെടണം എന്നാണ് കെ സുരേന്ദ്രൻ ഇപ്പോൾ പിണറായി വിജയനോട് പരസ്യമായി ചോദിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരിക്കുകയാണ് .
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നുള്ളത് കൊണ്ട്, ഒരു കേസന്വേഷണത്തിൽ നിന്ന് അന്വേഷണ ഏജൻസികൾ പിൻമാറണമെന്ന് പറയുന്നതിന് എന്തടിസ്ഥാനമാണുള്ളതെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ആവർത്തിച്ചു . തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ട് മാത്രം ഉദ്യോഗസ്‌ഥർ ഹാജരാകില്ലെന്ന് പറയാനാകില്ല. മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തട്ടിപ്പ് പുറത്തുവരും എന്നതുകൊണ്ടാണ് പിണറായി ഈ നീക്കം നടത്തുന്നത് എന്നാണ് സുരേന്ദ്രന്റെ ആക്ഷേപം . അഴിമതി പിടിക്കപ്പെടും എന്ന അവസ്ഥ വരുമ്പോൾ ഇതാണ് പിണറായിയുടെ സ്ഥിരം രീതി. ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ടും സമാനമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചത്.
കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് ഐസക് കാണിച്ച തെറ്റാണ്. അതുകൊണ്ടാണ് ഇതിനെതിരായി ഉയർന്ന പരാതി നിയമസഭാ സമിതിയുടെ എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. ഐസക് കിഫ്ബിയിൽ നടത്തിയ നിയമവിരുദ്ധ ഇടപെടൽ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ എന്ന് സുരേന്ദ്രൻ ചോദിക്കുന്നു. മസാല ബോണ്ട് ഇറക്കിയത് ആരുടെ അറിവോടെയാണ് എന്നും ഇ ഡി അന്വേഷണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും കെ സുരേന്ദ്രൻ പറയുന്നു.
തെരുവിൽ കാണാം എന്ന് പറയുന്ന ഐസക് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും, ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ അത് ജനം തിരിച്ചറിയുമെന്നും കേന്ദ്ര അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നത് ആരാണെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അറിയാമെന്നും സുരേന്ദ്രൻ പറയുന്നു.
ചട്ടലംഘനം നടത്തിയത് പിടിക്കപ്പെട്ടപ്പോൾ കേന്ദ്ര ധനമന്ത്രിയെ വെല്ലുവിളിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. നിയമാനുസൃത നടപടി നേരിടുമ്പോൾ വികസനം മുടക്കുന്നുവെന്ന പരാതികൾ ഉയർത്തിയിട്ട് കാര്യമില്ല. സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഡയലോഗുകൾ ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് തോമസ് ഐസക് കരുതരുത്. അഞ്ച് വർഷത്തെ കമ്യൂണിസ്റ്റ് സർക്കാർ തീവെട്ടി കൊള്ളയാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha