പരാജയം നേരിട്ടവരെ സ്വന്തം പരാജയത്തിന്റെ അക്കൗണ്ടിൽ കൂട്ടാനാൻ കഴിയില്ല... കെപിസിസിക്കു വേണ്ടിയാണു താൻ വാക്കു കൊടുത്തതെന്ന് കെ.സുധാകരൻ...

രണ്ടു തവണ പരാജയപ്പെട്ടവരെ സ്ഥാനാർഥികളാക്കേണ്ടതില്ലെന്ന കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി തീരുമാനത്തിൽ ചിലർക്ക് ഇളവുണ്ടാകുമെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.
സിപിഎം പാർട്ടി ഗ്രാമങ്ങളായ മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ ദൗർലഭ്യം മൂലം പാർട്ടിയുടെ കർശന നിർദേശപ്രകാരം സ്ഥാനാർഥിയായി പരാജയം നേരിട്ടവരുണ്ട്.
അത് അവരുടെ സ്വന്തം പരാജയത്തിന്റെ അക്കൗണ്ടിൽ കൂട്ടാനാൻ കഴിയില്ല. ഇങ്ങനെയുള്ള നേതാക്കൾക്ക് ഇളവ് നൽകും. സിപിഎമ്മിന്റെ ഏതൊക്കെ നേതാക്കൾ മത്സരിക്കുന്നു, ആരൊക്കെ മത്സരിക്കുന്നില്ല എന്നതു യുഡിഎഫിന്റെ വിഷയമല്ല.
മത്സരം സിപിഎമ്മിനെതിരെയാണ് നടത്തുന്നത്, മറിച്ച് ഏതെങ്കിലും നേതാക്കളോടല്ല. പാലക്കാട്ടെ എ.വി. ഗോപിനാഥിന്റെ വിഷയത്തിൽ രണ്ടു ദിവസത്തിനകം തീരുമാനം പുറത്തും വിടും.
കെപിസിസിക്കു വേണ്ടിയാണു താൻ വാക്കു കൊടുത്തത്. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബുധനാഴ്ചയ്ക്കകം പുറത്തിറക്കും എന്നാണ് സൂചന.
കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് എഐസിസി നേതൃത്വത്തിൽനിന്ന് ഔദ്യോഗികമായ ഒരു ആശയവിനിമയവും താനുമായി നടത്തിയിട്ടില്ല. എന്നാൽ നേതാക്കൾ കാണുമ്പോൾ ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാറുണ്ട്.
നാടിന്റെ കൊള്ളത്തലവനായി അഞ്ചു വർഷം ഭരിച്ച പിണറായി വിജയൻ, ഹൃദയമിടിപ്പ് ഏറ്റവുമധികം വർധിച്ച നിലയിലാണു ധർമടത്തു പ്രചാരണത്തിന് ഇറങ്ങുന്നതെന്നും അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് പരിശോധിക്കണമെന്നും സുധാകരൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























