Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്മരണമായി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു....

02 APRIL 2021 06:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ ഓര്‍മ പുതുക്കി ഇന്ന് ദുഖവെള്ളി. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്മരണമായി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഖവെള്ളി ആചരണം ക്രൈസ്തവര്‍ ക്രമീകരിച്ചിരിക്കുന്നത്.

കാല്‍വരിക്കുന്നിനു മുകളില്‍ കുരിശില്‍ തറക്കപ്പെട്ട് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ക്രൈസ്തവര്‍ ദുഖവെളളി ആചരിക്കുന്നത്.

 



മാനവരാശിയുടെ രക്ഷയ്ക്കു വേണ്ടിയായിരുന്നു കുരിശും ചുമന്ന് കാല്‍വരി കുന്നിലേക്ക് യേശുക്രിസ്തു നടന്നു കയറിയത്.

മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് യേശുക്രിസ്തു മുള്‍ക്കിരീടം ചൂടിയതും ചാട്ടവാറടി ഏറ്റതും കുരിശ് വഹിച്ച് ഗാഗുല്‍ത്താമലയില്‍ ചവിട്ടിയതും എല്ലാം മനുഷ്യകുലത്തിനു വേണ്ടിയായിരുന്നു. ക്രൈസ്തവര്‍ വീണ്ടും ദുഖവെള്ളി ആചരിക്കുമ്പോള്‍ വീണ്ടെടുക്കപ്പെടും എന്ന ഉറപ്പുനല്‍കുന്ന സന്തോഷമാണ് അവര്‍ അനുഭവിക്കുന്നത്.

 

എന്തുകൊണ്ടാണ് ദുഖവെള്ളി മാനവരാശിയുടെ വീണ്ടെടുപ്പിന്റെ സന്ദേശമായി മാറുന്നത്? ദൈവത്തിന്റെ ദൂതന്മാര്‍ക്കിടയില്‍ യുദ്ധമുണ്ടായി എന്നും അവരില്‍ മൂന്നില്‍ ഒന്നുഭാഗം പേരെ അവരുടെ നേതാവിനൊപ്പം സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കി ഭൂമിയിലേക്ക് തള്ളിയിടപ്പെട്ടുവെന്നുമാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്.

അത്തരമൊരു യുദ്ധമുണ്ടാകാന്‍ കാരണമായത്, ദൈവം സൃഷ്ടിപൂര്‍ത്തിയാക്കി കഴിഞ്ഞ് മനുഷ്യനെ വണങ്ങാന്‍ ദൂതന്മാരോട് ആവശ്യപ്പെട്ടപ്പോള്‍ കുറച്ചു ദൂതന്മാര്‍ അതിനു വിസമ്മതിച്ചുവത്രേ. അത് അവര്‍ക്ക് അനുസരണക്കേടായി കണക്കിടുകയും ദൈവ ദൂതന്മാരുടെ സ്ഥാനത്തു നിന്ന് അവരെ നീക്കം ചെയ്ത് ഭൂമിയിലേക്ക് തള്ളിയിടാന്‍ കാരണമാകുകയും ചെയ്തുവത്രേ.

 



അപ്രകാരം ഭൂമിയിലേക്കെത്തപ്പെട്ട മുന്‍ ദൈവ ദൂതന്മാരുടെ നേതാവ് ആണ് ലൂസിഫര്‍, അവനാകട്ടെ പിന്നീട് മനുഷ്യനെ കൊണ്ട് ദൈവത്തിനെതിരെ അനുസരണക്കേട് എന്ന പാപം തന്നെ ചെയ്യിച്ചു.

ഏദന്‍ തോട്ടത്തില്‍ ഹവ്വയുടെ അടുക്കലെത്തി, തിന്നരുതെന്ന് ദൈവം കല്‍പ്പിച്ചിട്ടുള്ള ഫലം പറിച്ചു തിന്നാന്‍ ആവശ്യപ്പെട്ടു. അതു ഭക്ഷിച്ചാല്‍ നിങ്ങള്‍ ദൈവത്തെ പോലെയാകും എന്നു കൂടി ഹവ്വായോട് പറയുന്നുണ്ട്.

 



ദൈവ കല്‍പനയ്ക്ക് വിരുദ്ധമായി ഹവ്വ ആ ഫലം പറിച്ച് തിന്നിട്ട് ആദമിനും കൊടുക്കുന്നു. അനുസരണക്കേട് എന്ന പാപം ചെയ്ത ദൂതന്മാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറംതള്ളപ്പെട്ടതു പോലെ ആദമും ഹവ്വയും ഏദന്‍ തോട്ടത്തില്‍ നിന്ന് ഭൂമിയിലേക്ക് പുറം തള്ളപ്പെടുകയാണുണ്ടായത്. വിലക്കപ്പെട്ടിരുന്ന ആ ഫലം ഭക്ഷിച്ചാല്‍ നിങ്ങള്‍ ദൈവത്തെ പോലെയാകും എന്ന് പിശാച് ഹവ്വയോട് പറഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ അവന്‍ മനുഷ്യന് പ്രയോജനമുണ്ടാകുന്ന എന്തിനെങ്കിലും വേണ്ടി ശ്രമിക്കുകയായിരുന്നുവോ? അല്ല, ദൈവത്തിനു മുന്നില്‍ ഒരു ചോദ്യ ചിഹ്നം ഉയര്‍ത്തുകയായിരുന്നു.

മനുഷ്യനെ വണങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനായിരുന്നല്ലോ സ്വര്‍ഗ്ഗത്തില്‍ യുദ്ധമുണ്ടായതും അനുസരണം കെട്ടവരുടെ കൂട്ടത്തില്‍ അവരെ ഉള്‍പ്പെടുത്തിയതും. ഒരു പോലുള്ള രണ്ടു സാഹചര്യങ്ങളാണ് അന്ന് ഉണ്ടായത്. ആ രണ്ടു സാഹചര്യങ്ങളോടുമുള്ള ദൈവിക തീരുമാനം എങ്ങനെയുള്ളതാണെന്ന് അറിയാന്‍ അവനും കൂട്ടരും ശ്രമിക്കയത്രേ ചെയ്തത്.

 



മനുഷ്യനെ വണങ്ങില്ല എന്ന് ദൂതരില്‍ ഒരു സംഘം പറയുമ്പോള്‍ ദൈവത്തെ മാത്രമേ വണങ്ങൂ എന്നവര്‍ സമ്മതിക്കയാണോ എന്ന ചോദ്യം അവശേഷിക്കുന്നു. ഏതായാലും അനുസരണക്കേട് എന്ന പാപം ചെയ്ത ദൈവ ദൂതന്മാരെ പോലെ തന്നെ അത് ചെയ്ത മനുഷ്യരും ഭൂമിയിലേക്ക് മാറ്റപ്പെട്ടു.

ദൈവം നീതിയുള്ള ന്യായാധിപധിയാണ് എന്നാണ് ക്രൈസ്തവ വിശ്വാസം. വിലക്കപ്പെട്ട ഫലം പറിച്ചതും തിന്നതിനുശേഷം ആദാമിന് നല്‍കിയതും ഹൗവ്വയായിരുന്നു. ബൈബിള്‍ പറയുന്നത്, ഏക മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായി തീര്‍ന്നതു പോലെ ഏകന്റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും (റോമര്‍5:19) എന്നാണ്.

ഏദന്‍ തോട്ടത്തില്‍ വച്ച് ഒരു മനുഷ്യന്‍ പാപം ചെയ്തതിനാല്‍ പിന്നീടുണ്ടായ മനുഷ്യകുലത്തെയാകെ പാപികളായി കണക്കാക്കപ്പെടുകയാണ് ചെയ്യുന്നത്. സാത്താനും കൂട്ടരും ദൈവത്തോടും മനുഷ്യരോടും അവന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് വാദിച്ചു കൊണ്ടേയിരിക്കുകയാണ്. ഏദന്‍ തോട്ടത്തില്‍ വച്ച് ഒരാള്‍ പാപം ചെയ്തപ്പോള്‍ മനുഷ്യരാകെ പാപികളായതു പോലെ, ദൈവദൂതന്മാരില്‍ ഒരു സംഘം പാപം ചെയ്തപ്പോള്‍ സകല ദൂതന്മാരോടും അതേ രീതിയില്‍ ഇടപെട്ടില്ല, എന്നത് ദൈവം പക്ഷപാതിയാണ് എന്ന് വരുത്തിതീര്‍ക്കാന്‍ സാത്താന്യ ശക്തികള്‍ എടുത്തുയര്‍ത്തുന്ന വാദമാണ്.

 



പിന്നെയും ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്‍പ്പാന്‍ ചെന്നു. സാത്താനും അവരുടെ കൂട്ടത്തില്‍ യഹോവയുടെ സന്നിധിയില്‍ നില്‍പ്പാന്‍ ചെന്നു. (ഇയ്യോബ് 2:1) എന്നിങ്ങനെ ബൈബിളില്‍ പരാമര്‍ശമുളേളടത്തൊക്കെ ദൈവശക്തിയും സാത്താന്യശക്തിയും തമ്മിലുള്ള പോരാട്ടത്തിന് തെളിവുകള്‍ അനേകമാണ്.

ഇപ്രകാരം പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു എന്നാണ് മനുഷ്യരെ ഓരോരുത്തരെ കുറിച്ചും ബൈബിളില്‍ പറയുന്നത്. അതു കൊണ്ട് ഒരാള്‍ പാപം ചെയ്തതിനാല്‍ പറുദീസ നഷ്ടപ്പെട്ട മനുഷ്യരെയൊന്നാകെ വീണ്ടെടുത്ത് പറുദീസ നല്‍കാനുള്ള ദൈവിക പദ്ധതിയായിരുന്നു യേശുക്രിസ്തുവിന്റെ ജനനവും, കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും. അതു കൊണ്ടു തന്നെ ദുഖവെള്ളിയാഴ്ചയിലെ യേശുവിന്റെ ക്രൂശീകരണം ദൈവത്തിന്റെ വിജയദിനമാണ്.

 



ശത്രുക്കളായിരിക്കുമ്പോള്‍ തന്നേ നമുക്ക് അവന്റെ പുത്രന്റെ മരണത്താല്‍ നിരപ്പു വന്നു എങ്കില്‍ നിരന്ന ശേഷം നാം അവന്റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും എന്നാണ് ബൈബിള്‍ പറയുന്നത്. തന്മൂലം യേശുക്രിസ്തുവിന്റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായി തീരുമ്പോള്‍ ഒരാളുടെ പാപത്തിന് എല്ലാവരേയും പാപികളായി കണക്കാക്കിയതിലെ നീതിരാഹിത്യം എല്ലാം ക്രമപ്പെടുകയാണ് ചെയ്യുന്നത്.

സാത്താന്യ ശക്തിയോടുള്ള ദൈവത്തിന്റെ മറുപടിയാണ് ക്രിസ്തുവിന്റെ ക്രൂശു മരണം. ക്രിസ്തുവിന്റെ നിയോഗം എന്താണെന്ന് അവന് അറിയാമായിരുന്നു. ജനിച്ച്, ക്രൂശില്‍ മരിച്ച്, ഉയിര്‍ന്നെഴുന്നേല്‍പ്പിക്കപ്പെടാനായി ആണ് അവനെ പിതാവായ ദൈവം ഭൂമിയിലേക്ക് അയച്ചതെന്ന് അറിയാമായിരുന്നു. അതു കൊണ്ടാണ് ക്രൂശു മരണത്തിന് തലേന്ന് പിടിക്കപ്പെടുന്നതിനു മുമ്പായി അതി കഠിനമായി ഭാരപ്പെട്ടപ്പോഴും കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ എന്ന് മാത്രം പിതാവിനോട് യാചിച്ച് നിര്‍ത്തിയത്. അപ്പോഴും എനിക്കിത് ചെയ്യാന്‍ വയ്യ എന്ന് പറഞ്ഞ് അനുസരണക്കേട് കാട്ടിയില്ല.

 



പകരം എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കേണമേ എന്ന വിധേയത്വം ക്രിസ്തു പ്രദര്‍ശിപ്പിച്ചതിലൂടെ ദൈവിക പദ്ധതിയുടെ വിജയം ഉറപ്പാകുകയായിരുന്നു. അതു കൊണ്ട് മനുഷ്യകുലത്തെ പാപത്തില്‍ നിന്ന് വീണ്ടെടുത്ത് പറുദീസ നല്‍കാനുള്ള ദൈവിക പദ്ധതിയുടെ ഭാഗമായുള്ള ക്രൂശു മരണം ക്രൈസ്തവര്‍ക്ക് വീണ്ടെടുപ്പിന്റെ പ്രത്യാശയാണ് നല്‍കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (9 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (9 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (9 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (10 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (10 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (10 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (11 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (11 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (11 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (11 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (11 hours ago)

Malayali Vartha Recommends