Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

ദാദാ ഫാല്‍ക്കേ അവാര്‍ഡ് രജനീകാന്തിനെ തേടിയെത്തുമ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നു...ലോക സിനിമയുടെ തന്നെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സൂപ്പര്‍ താരത്തിന് പുതിയൊരു അംഗീകാരം തേടിയെത്തുമ്പോള്‍ രജനി ആരാധാകര്‍ ആവേശത്തിലാണ്....

01 APRIL 2021 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

സ്‌റ്റൈല്‍ മന്നന്‍ എപ്പോഴും അങ്ങനെയാണ് ഞെട്ടിക്കും. കാരുണ്യം കൊണ്ട് വിനയം കൊണ്ട് സ്‌നേഹം കൊണ്ട് ചിലപ്പോഴെങ്കിലും മധുരപ്രതികാരം കൊണ്ട്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ ഫാല്‍ക്കേ അവാര്‍ഡ് രജനീകാന്തിനെ തേടിയെത്തുമ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് പുരസ്‌കാരം ലഭിക്കുന്ന 12ാമത്തെ നടനാണ് രജനീകാന്ത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

ഇന്ത്യന്‍ സിനിമയുടെ മാത്രമല്ല ലോക സിനിമയുടെ തന്നെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സൂപ്പര്‍ താരത്തിന് പുതിയൊരു അംഗീകാരം തേടിയെത്തുമ്പോള്‍ രജനി ആരാധാകര്‍ ആവേശത്തിലാണ്. തമിഴ് സിനിമയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിച്ച സംവിധായകന്‍ ഭാരതിരാജയുടെ ആദ്യ ചിത്രമായ പതിനാറ് വയതിനിലേയിലാണ് രജനീകാന്തിന്റെ ആദ്യ പഞ്ച് ഡയലോഗ് പിറന്നത്.

എഴുപത്തിയഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള തമിഴകത്തെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റ് മേക്കര്‍മാരിലൊരാളായ എസ്.പി. മുത്തുരാമന്റെ മുരട്ടുക്കാളൈ എന്ന ചിത്രത്തിലായിരുന്നു രജനിയുടെ അടുത്ത ഹിറ്റ് പഞ്ച്. 1980ല്‍ റിലീസായ ചിത്രത്തിലെ സീവീടുവേന്‍ എന്ന ഡയലോഗ് സിനിമയെക്കാള്‍ ഹിറ്റായി. രജനിയെ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ അവരോധിച്ച ഈ ചിത്രമാണ് നായകന്റെ 'ഇന്‍ട്രൊ സോംഗ്' തെന്നിന്ത്യന്‍ സിനിമകളില്‍ ട്രെന്‍ഡാക്കിയത്.

രജനികാന്ത് കാളിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വന്‍കിട ബാനറായ എ.വി.എമ്മിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു. ബോളിവുഡ് താരം രതി അഗ്‌നിഹോത്രിയും സുമലതയുമായിരുന്നു മുരട്ടക്കാളൈയിലെ നായികമാര്‍. സുന്ദര്‍. സി. സംവിധാനം ചെയ്ത രജനീകാന്ത് ചിത്രമായ അരുണാചലത്തിലെ ആണ്ടവന്‍ ശൊല്‍റാന്‍ അരുണാചലം മുടിക്കിറാന്‍ എന്ന ഡയലോഗ് രജനീകാന്തിന്റെ ഏറ്റവും മികച്ച പത്ത് പഞ്ചുകളിലൊന്നായാണ് ആരാധകര്‍ വിലയിരുത്തുന്നത്.

രജനീകാന്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാഷയിലാണ് രജനീകാന്തിന്റെ ഏറ്റവും ഹിറ്റായ പഞ്ച് ഡയലോഗും. ''നാന്‍ ഒരു തടവൈ ശൊന്നാല്‍ നൂറ് തടവൈ ശൊന്നമാതിരി എന്ന ഡയലോഗ് തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. സുരേഷ് കൃഷ്ണയാണ ബാഷ സംവിധാനം ചെയ്തത്.

രജനീകാന്തിന്റെ സ്‌റ്റൈലും തകര്‍പ്പന്‍ ഡയലോഗുകളും കൊണ്ട് തിയറ്ററുകളില്‍ ഉത്സവമേളമുയര്‍ത്തിയ സിനിമയാണ് പടയപ്പ. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പ ഏറ്റവുമധികം കളക്ട് ചെയ്ത രജനീകാന്ത് ചിത്രങ്ങളിലൊന്നാണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി അത്ര രസത്തിലല്ലാതിരുന്ന സമയത്ത് പു റത്തിറങ്ങിയ പടയപ്പയിലെ പ്രതിനായിക കഥാപാത്രമായ രമ്യാകൃഷ്ണന്റെ നീലാംബരിയോട് രജനി പറയുന്ന പല ഡയലോഗുകളും ജയലളിതയെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ആരാധകര്‍ വ്യാഖ്യാനിച്ചു

. ഏന്‍ വഴി തനി വഴി രജനിയെ പിന്നീട് ഉയര്‍ത്തുന്നതും ജയയെ വീഴ്ത്തുന്നതും തമിഴ് മക്കള്‍ കണ്ടു. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയുടെ തിളക്കത്തിലിരിക്കുമ്പോഴും പക്ഷേ അത്യാവേശമില്ല, ആരവങ്ങളില്ല-കാരണം അതാണ് രജനീകാന്തിന്റെ 'തനി സ്‌റ്റൈല്‍'. തിരശീലയില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റു പോലെ, യഥാര്‍ഥ ജീവിതത്തില്‍ ഒരു സാധാരണ മനുഷ്യനായും. തിയറ്ററില്‍ ജനം കാശുമുടക്കി കയറുന്നത് എന്നിലെ ഹീറോയെ കാണാനാണ്. അതനനുസരിച്ച് ഞാന്‍ അഭിനയിക്കുന്നത്. പക്ഷേ പുറത്തങ്ങനെയല്ല. അവിടെ യാഥാര്‍ഥ്യബോധത്തോടെത്തന്നെ നില്‍ക്കണം. അഭിനയിക്കരുത്. അതാണു ഞാന്‍ ചെയ്യുന്നതും...' ഒരു അഭിമുഖത്തില്‍ രജനീകാന്ത് പറഞ്ഞത് ഇങ്ങനെയാണ്. കോടികള്‍ മുടക്കിയെടുക്കുന്ന ഓരോ സിനിമയ്ക്കു ശേഷവും ഹിമാലയ യാത്ര പതിവാണ് രജനീകാന്തിന്. എവിടെയായിരിക്കുമെന്ന് വീട്ടുകാര്‍ക്ക് പോലുമറിയില്ല. ആ ആധ്യാത്മിക ജീവിതത്തിന്റെ അച്ചടക്കം ജീവിതത്തിലും പാലിക്കുന്നു രജനി.


അടുത്ത സിനിമ ഏതെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകന് ഒരിക്കല്‍ ലഭിച്ച മറുപടി ഇങ്ങനെ: 'ഒരുപക്ഷേ ഇതെന്റെ അവസാനത്തെ സിനിമയാണെങ്കിലോ...?'


അടുത്ത 25 വര്‍ഷത്തേക്ക് ഡേറ്റില്ല എന്നു വീമ്പുപറയുന്ന ഇന്നലെ മുളച്ച സൂപ്പര്‍സ്റ്റാറുകള്‍ക്കിടയില്‍ രജനീകാന്തിനെ വേറിട്ടു നിര്‍ത്തുന്നതും ജീവിതത്തോട് യാഥാര്‍ഥ്യബോധത്തോടെയുള്ള ഈ സമീപനമാണ്. ഏറെ ആലോചിച്ചേ ഓരോ സിനിമയെപ്പറ്റിയും തീരുമാനമെടുക്കൂ. തീരുമാനമെടുത്താല്‍ പിന്നെ സിനിമയാണ് ഓരോ ശ്വാസത്തിലും. 1978-79ല്‍ 36 സിനിമകള്‍ പല ഭാഷകളിലായി റിലീസ് ചെയ്ത കാലത്തിലും വര്‍ഷങ്ങളുടെ ഇടവേളയെടുത്ത് ഒരു സിനിമ ചെയ്യുന്ന ഇക്കാലത്തും അതില്‍ മാറ്റമില്ല. ഷൂട്ടിങ്ങിനിടെയിലെ ഇടവേളയില്‍ അതിനാല്‍ത്തന്നെ സെറ്റിലെ ഒരു സോഫയിലോ വെറും നിലത്തോ കണ്ണിനു മുകളില്‍ ഒരു നനഞ്ഞ തൂവാലയും വച്ച് കിടന്നുറങ്ങുന്ന രജനീകാന്ത് ചലച്ചിത്രലോകത്തിന് അദ്ഭുതമാകുന്നതും അതുകൊണ്ടാണ്.

ശിവാജി എന്ന ചിത്രത്തിന് 26 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന പേരിലാണ് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടനെന്ന പേര് രജനിയ്ക്കു വീഴുന്നത്. എന്നാല്‍ ബാങ്കില്‍ നിന്നു വായ്പയെടുത്ത് നിര്‍മിച്ച ആ സിനിമ പൂര്‍ത്തിയായതിനു ശേഷം മതി തന്റെ പ്രതിഫലമെന്നാണ് രജനീകാന്ത് പറഞ്ഞത്.

സിനിമ പരാജയപ്പെടുമ്പോള്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന, പരാജയപ്പെട്ട മൂവി ബാനറിന്റെ മറ്റൊരു സിനിമയില്‍ പങ്കാളിയായി നഷ്ടം നികത്താമെന്നു പറയുന്ന വേറേത് സൂപ്പര്‍സ്റ്റാറിനെ കാണാനാകും? തനിക്കു വേണ്ടി മാത്രം വമ്പന്‍ മുറികള്‍ ബുക്ക് ചെയ്യരുതെന്നും നിര്‍ദേശം നല്‍കും രജനീകാന്ത് ഓരോ സെറ്റിലും. 'രജനീകാന്ത്: ദ് ഡെഫിനിറ്റീവ് ബയോഗ്രഫി' എന്ന പുസ്തകത്തില്‍ എവിഎം സ്റ്റുഡിയോ പ്രതിനിധി എം.ശരവണന്‍ ഓര്‍മിക്കുന്നുണ്ട്- 'ശിവാജിയുടെ പുണെയിലെ ഷൂട്ടിനിടെ രജനിക്കായി വലിയൊരു മുറിയാണ് ബുക്ക് ചെയ്തത്. എന്നാല്‍ അദ്ദേഹം പറഞ്ഞതിങ്ങനെ 'എനിക്കൊന്നുറങ്ങണം. ഉണരുമ്പോള്‍ യോഗ ചെയ്യണം, ധ്യാനിക്കണം. പിന്നെ ഭക്ഷണം കഴിക്കണം. അതിനു സൗകര്യങ്ങളുള്ള സിംഗിള്‍ മുറി മതി'. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കി തിരികെ ഹോട്ടല്‍മുറിക്കു പുറത്തു വയ്ക്കുന്ന ഒരു രജനീകാന്തിനെപ്പറ്റി പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും.

അറുപതാം വയസ്സില്‍ ഐശ്വര്യറായിക്കൊപ്പം അഭിനയിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്-'മാലാഖയെപ്പോലിരിക്കുന്ന ആ ലോകസുന്ദരിയോട് എനിക്കേറെ നന്ദിയുണ്ട്. ഈ വയസ്സനായ, കറുത്ത, കഷണ്ടിക്കാരന്റെ നായികയായി അഭിനയിക്കാന്‍ സമ്മതിച്ചതിന്..'

2016ല്‍ പത്മവിഭൂഷന്‍, രണ്ട് തവണ പ്രത്യേക പരാമര്‍ശമുള്‍പ്പെടെ ആറു തവണ മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, 2014 ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ഫിലിം പഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം, പിന്നെയും എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങള്‍. എല്ലാറ്റിനും രജനീകാന്ത് നന്ദി പറയുക ദൈവത്തോടാണ്. പിന്നെ വെറുമൊരു ബസ് കണ്ടക്ടറായിരുന്നു ശിവാജി റാവു ഗെയ്ക്ക്വാദിനെ സ്‌റ്റൈല്‍ മന്നനാക്കിയ ആരാധകരോടും.

ഏതായാലും ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന സ്‌റ്റൈല്‍ മന്നന്റെ മിന്നിക്കുന്ന ഡയലോഗ് ഫലിച്ചിരിക്കുന്നു. അല്‍പം വൈകിയിട്ടാണെങ്കിലും വരേണ്ട നേരത്തുതന്നെ കൃത്യമായെത്തിയിരിക്കുന്നു തമിഴകത്തിന്റെ താരരാജാവിന് ദാദാ സാഹെബ് ഫാല്‍ക്കെ അംഗീകാരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (7 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (7 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (7 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (7 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (7 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (7 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (8 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (8 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (8 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (9 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (9 hours ago)

Malayali Vartha Recommends