Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..


കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ.. നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തല്‍ രാഷ്ട്രീയമായും ചര്‍ച്ചയാകുകയാണ്..


മുതിർന്ന നേതാവ് എ.കെ.ബാലനേ‍ാട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ.. വായ തുറക്കരുതെന്നു നിർദേശിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി.. വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം..

സഖാക്കളുടെ കണ്ണുതള്ളി... കലാശക്കൊട്ടിലേക്ക് എത്തിയപ്പോള്‍ യഥാര്‍ത്ഥ ബോംബ് പൊട്ടി; ചര്‍ച്ചകള്‍ വഴിമാറ്റി വോട്ട് മറിക്കാന്‍ ശ്രമിച്ച ചെന്നിത്തലയ്ക്ക് അന്നംമുടക്കിയെന്നും വോട്ട് മുടക്കിയെന്നുമുള്ള പേരും കിട്ടി; പിണറായി വിജയനാകട്ടെ അഭിമാനമായ ക്യാപ്റ്റനെ പേരും; ചാനലുകള്‍ ആഘോഷിക്കുമ്പോള്‍ അമ്പരന്ന് ചെന്നിത്തല

04 APRIL 2021 08:03 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ പ്രതിപക്ഷ നേതാവിന് കിട്ടിയത് അന്നംമുടക്കിയെന്നും വോട്ട് മുടക്കിയെന്ന പേരുമാണ്. അതേ സമയം ബോംബ് പൊട്ടുമെന്ന് വിചാരിച്ച മുഖ്യമന്ത്രി വിജയന് കിട്ടിയത് ക്യാപ്ടനെന്ന പേരാണ്. ചെന്നിത്തല ബോംബും പ്രതീക്ഷിച്ച് നടന്നപ്പോള്‍ ചര്‍ച്ചകള്‍ വഴിതിരിച്ചുവിട്ട് ക്യാപ്ടനെന്ന യഥാര്‍ത്ഥ ബോംബ് പൊട്ടിക്കുകയും ചെയ്തു. ചാനലുകളെല്ലാം ക്യാപ്ടന്‍ ബോംബ് ചര്‍ച്ച ചെയ്തതോടെ ശബരിമലയും ആഴക്കടലുമെല്ലാം കാണാനേയില്ല.

മുഖ്യമന്ത്രിക്ക് പ്രചാരണവേളയില്‍ ചാര്‍ത്തപ്പെട്ട ക്യാപ്റ്റന്‍ വിശേഷണം സി.പി.എമ്മിലും ഇടതുമുന്നണിയിലും അവസാന മണിക്കൂറുറില്‍ തീപിടിപ്പിക്കുന്ന ചര്‍ച്ചയ്ക്കും വഴിയൊരുക്കിയപ്പോള്‍ അതെല്ലാവരും ഏറ്റെടുത്തു.

 



തുടര്‍ഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമവുമായി ഇടതുമുന്നണിയും എങ്ങനെയും ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും സര്‍വ്വ ആയുധങ്ങളുമായി കളം നിറഞ്ഞ് പൊരുതുകയാണ്. ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി ഇക്കുറി കേരളത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് പ്രഖ്യാപിച്ച എന്‍.ഡി.എ ത്രികോണപ്പോരിന്റെ പ്രവചനാതീത നിലയിലേക്ക് പല മണ്ഡലങ്ങളെയും എത്തിച്ചിട്ടുണ്ട്.

സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ പരമാവധി കൊഴുപ്പിക്കുന്ന പ്രതിപക്ഷം, ഏറ്റവുമൊടുവില്‍ എടുത്തു വീശുന്നത് അദാനിക്ക് ലാഭമുണ്ടാക്കുന്ന വൈദ്യുതി കരാര്‍ ആരോപണമാണ്.മോദിയും അമിത് ഷായും രാഹുലും പ്രിയങ്കയും യെച്ചൂരിയും ഉള്‍പ്പെടെ നിറഞ്ഞു നിന്നതോടെ ഇത്തവണ പ്രചാരണ വേദികള്‍ തിളച്ചുമറിഞ്ഞു. ഇന്നലെ അമിത് ഷാ വടക്കന്‍ മേഖലയില്‍ പര്യടനം നടത്തി. ഇന്ന് രാഹുല്‍ നേമം മണ്ഡലത്തിലെ പൂജപ്പുരയിലെത്തും.

 



ഇടതു പ്രചാരണത്തിന്റെ നെടുന്തൂണായ പിണറായി വിജയന്റെ യോഗങ്ങളിലെ വന്‍ ജനാവലി ഇടതു ക്യാമ്പുകളില്‍ ആവേശമുണര്‍ത്തി. ഇത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും വിമര്‍ശനം കടുപ്പിച്ചു.സ്വര്‍ണക്കടത്തും ശബരിമലയും ആഴക്കടല്‍ വിവാദവും ലവ് ജിഹാദും തൊട്ട് ബി.ജെ.പി ബാന്ധവത്തെ ചൊല്ലിയുള്ള തര്‍ക്കം വരെയാണ് ആയുധങ്ങള്‍. ബി.ജെ.പി ബാന്ധവം യു.ഡി.എഫും എല്‍.ഡി.എഫും പരസ്പരം ആരോപിച്ചപ്പോള്‍ യു.ഡി.എഫ് എല്‍.ഡി.എഫ് ലയനമാണ് നല്ലതെന്നു പരിഹസിച്ചാണ് മോദി തിരിച്ചടിച്ചത്.

അതേസമയം രാജ്യമാകെ ഉറ്റുനോക്കുന്ന നേമത്ത് 'ബാന്ധവ'ത്തെ ചൊല്ലിയുള്ള വാക്‌പോര് രൂക്ഷമാണ്. രണ്ടാം സ്ഥാനത്തിന് സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കട്ടെയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പറഞ്ഞപ്പോള്‍ മത്സരം എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലാണെന്നാണ് ഇടതുസ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി വാദിച്ചത്. കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് സഖ്യമാണ് നേമത്തെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും കുറ്റപ്പെടുത്തി. ഇവിടെ മൂന്നാം സ്ഥാനത്ത് ആരാകുമെന്നതും ആകാംക്ഷയുണര്‍ത്തുന്നു.

 



ക്യാപ്റ്റന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടിയോ എന്നാണ് ഇടതിലെ ചര്‍ച്ച. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും പിണറായിയും വി.എസുമെല്ലാം സഖാക്കളാണെന്നും പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതോടെയാണ് ചര്‍ച്ചയായത്. പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും പി. ജയരാജന്‍ ഫേസ്ബുക് പോസ്റ്റിട്ടതോടെ ചര്‍ച്ചയ്ക്ക് തീ പിടിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് എല്ലാവരും സഖാക്കളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. പിണറായിയാകട്ടെ അതിനെ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല.

നേരത്തേ പി. ജയരാജനെ അണികള്‍ ചെഞ്ചോരപ്പൊന്‍കതിരെന്ന് വിശേഷിപ്പിച്ച വേളയില്‍, വ്യക്തിപൂജ സി.പി.എം അംഗീകരിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. അതിന് നിന്നുകൊടുത്തതിന് സി.പി.എം സംസ്ഥാന കമ്മിറ്റി ജയരാജന് താക്കീതും നല്‍കി.

 

വി.എസ് കൊണ്ടാടപ്പെട്ടപ്പോഴും വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുതെന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. അതാണിപ്പോഴത്തെ ചര്‍ച്ചകളെയും ശ്രദ്ധേയമാക്കുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (29 minutes ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (1 hour ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (1 hour ago)

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം  (1 hour ago)

ലഹരിമരുന്ന് കടത്തിനും വില്‍പനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്  (1 hour ago)

മദ്യപ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് എംഎല്‍എയുടെ മകളും കോണ്‍ഗ്രസ് നേതാവിന്റെ മകനുമടക്കം 3 പേര്‍ക്ക് ദാരണാന്ത്യം  (2 hours ago)

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

ജിദ്ദയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു  (4 hours ago)

മഞ്ജു വാര്യരെ പ്രശംസിച്ച് ശാരദക്കുട്ടിയുടെ കുറിപ്പിന് എതിര്‍പ്പ് അറിയിച്ച് ശോഭനയുടെ മറുപടി  (4 hours ago)

പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ  (5 hours ago)

അന്ധവിശ്വാസത്തിന്റെ പേരില്‍ അയല്‍ക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി  (5 hours ago)

കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ  (5 hours ago)

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും  (5 hours ago)

നിര്‍ണായക ചുവടുവെയ്പ്പ്: ഇന്ത്യയില്‍ ആദ്യമായി പിഎന്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ: പിഎന്‍ രോഗികള്‍ക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം  (5 hours ago)

ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാനും ആഗ്രഹിക്കുന്നില്ല; തന്ത്രിയുടെ അറസ്റ്റില്‍ ഒന്നും പറയാനില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  (5 hours ago)

Malayali Vartha Recommends