Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ അസ്വാഭാവികതയുണ്ടെന്ന ജയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ക്ക് ശേഷം ജയിലിലേയ്ക്ക് മാറ്റും: നിർണായകമായ ശാസ്‌ത്രീയ പരിശോധനാ ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും...


വീട്ടുകാർ അടുപ്പത്തിൽ നിന്ന് വിലക്കിയതോടെ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ച് ഇറങ്ങിപ്പോയ പതിനാറുകാരൻ: ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം ഏറെ ദൂരം നടന്ന് ഒരു വീട്ടിൽ കയറി വെള്ളം ചോദിച്ചു... ശരീരം തളരുന്നെന്ന് പറഞ്ഞ് വീട്ടുകാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി, വീട്ടിലേയ്ക്ക് കടന്ന പ്രതിയെ കുടുക്കിയത് ആ ഒരൊറ്റ ചോദ്യത്തിൽ....


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പി ജയരാജന്‍ എങ്ങോട്ട്.... കണ്ണൂര്‍ സിപിഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്ന പി ജയരാജന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ കണ്ണില്‍ കരടായി മാറുന്നു

10 APRIL 2021 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

64–-ാ മത് കേരള സ്കൂൾ കലോത്സവത്തിന്റെ സമാപനത്തിൽ മലയാളികളുടെ പ്രിയതാരം മോഹൻലാൽ മുഖ്യാതിഥിയാകും...

IPS ഹരിശങ്കരിന്റെ ആണിക്കല്ല് തെറിപ്പിച്ച് ശങ്കർദാസിന്റെ ആർത്തി പെരുന്തച്ചൻ,തലവെട്ടി കൂട്ട അവധി

അമ്മയോട് ഫോണിൽ വിളിച്ച് 14കാരി അവസാനമായി പറഞ്ഞത് ഒരൊറ്റ കാര്യം.! കൈകൾ കൂട്ടിക്കെട്ടി കുറ്റിക്കാട്ടിലിട്ട് ചെയ്തത്; തലത്തല്ലികരഞ്ഞ് കുടുംബം; ഈ വൃത്തിക്കെട്ടവമാരെയൊക്കെ....!!!

രാഹുൽ കോടതിയിൽ എത്തി..! 11 മണിക്ക് മജിസ്‌ട്രേറ്റിന്റെ വിധി ശാസ്തമംഗലം അജിത്തിനെ വെട്ടാൻ പ്രോസിക്യൂഷന്റെ വാൾ

വ്യാജിവാഹനത്തില്‍ വ്യാജന്‍മാര്‍ കുടുങ്ങും... വാജിവാഹനവും കേരളത്തിന് പുറത്തുകൊണ്ടുപോയോ എന്ന സംശയം ബലപ്പെടുന്നു, ശബരിമല തട്ടിപ്പില്‍ അന്വേഷണം കോൺഗ്രസിലേക്കും

ഇന്നലെകളില്‍ കണ്ണൂര്‍ സിപിഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്ന പി ജയരാജന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ കണ്ണില്‍ കരടായി മാറുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനു പിന്നാലെ ഫലപ്രഖ്യാപനത്തിനുശേഷം പി ജയരാജന്‍ എങ്ങനെ, എവിടെ എന്ന ചോദ്യം പോലും അകത്തളങ്ങളില്‍ ഉയരുകയാണ്.


ടിപി ചന്ദ്രശേഖരന്റെ ഉള്‍പ്പെടെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെവരെ അതിദാരുണ കൊലപാതകങ്ങളോട് ചേര്‍ത്ത് വിമര്‍ശനങ്ങള്‍ ഉയരുന്ന പി ജയരാജനെ ഇനി എത്ര നാള്‍ സിപിഎം ഉള്‍ക്കൊള്ളും എന്നതാണ് പ്രസക്തം.

 




പി ജയരാജന്‍ പാര്‍ട്ടി വിടുമോ അതോ പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങുമോ അതോ പാര്‍ട്ടിക്കു പുറത്താകു. അതിനിര്‍ണായകമായ വഴിത്തിരിവിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് സൂചന.

മേയ് രണ്ടിന് തെരഞ്ഞടുപ്പ് ഫലം വരുമ്പോള്‍ മട്ടന്നൂര്‍, ധര്‍മടം, തളിപ്പറമ്പ്, കൂത്ത്പറമ്പ് മണ്ഡലങ്ങളിലെ ബൂത്തുതല വോട്ടുകള്‍ വരെ വിചാരണ ചെയ്യപ്പെടുക ജയരാജനോടു ചേര്‍ത്തുവായിച്ചായിരിക്കും.

 

 




ഇലക്ഷന്‍ കാലത്ത് പി ജയരാജന്‍ ആര്‍മിയുടെ ഫേസ് ബുക്ക വിചാരണകളും ജയരാജന്റെ പടംവെട്ട ഫ്ളേക്സും പിണറായി വിജയന്റെ തലവെട്ടിയ ഫ്ളക്സും മാത്രമല്ല ജയരാജന്റെ ആര്‍മി ചെയ്ത വോട്ടുകളുടെ നിലയും നിലവാരവും സിപിഎം തലനാരിഴ കീറുമെന്ന് വ്യക്തമാണ്.

പാര്‍ട്ടി വോട്ടുകളിലും പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുകളിലും ചോര്‍ച്ചയുണ്ടായാല്‍ ശിക്ഷ പി ജയരാജനില്‍ വന്നു ചേരുമെന്ന് തീര്‍ച്ചയാണ്. പാര്‍ട്ടിയില്‍നിന്ന് പുറത്തലോ അതോ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തലോ എന്നതാണ് ആ സാഹചര്യത്തില്‍ കാത്തിരുന്നു കാണേണ്ടത്.




കണ്ണൂരിലെ അഞ്ചു പാര്‍ട്ടി മണ്ഡലങ്ങളില്‍ വോട്ടുചോര്‍ച്ചയുണ്ടായതായുള്ള വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. സ്വന്തം മകനെതിരേ ജയരാജന്‍ നടത്തിയ പ്രതികരണത്തിനു പിന്നാലെയാണ് മന്‍സൂറിന്റെ കൊലപാതകത്തിലും പി ജയരാജന്‍ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കണ്ണൂരിലെ അന്‍പതോളം കൊലപാതകങ്ങളില്‍ കണ്ണൂരിലെ ഒരു നിര പ്രമുഖ നേതാക്കള്‍ക്കും പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കാളിത്തമുള്ളതായ വിമര്‍ശനം ബാക്കി നില്‍ക്കെയാണ് കൊലപാതക രാഷ്ട്രീയം വീണ്ടും വിചാരണയ്ക്കെടുത്തിരിക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇമേജ് തകര്‍ക്കാനും ഇതുവഴി ബിജെപി വളരാനും ഇടയാക്കിയത് മൃഗീയമായ കൊലപാതകങ്ങളിലെ സിപിഎം പങ്കാളിത്തമാണെന്ന പൊതുവിമര്‍ശനം പലപ്പോഴും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുന്നു.

 




നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയാവാത്തതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പാര്‍ട്ടി അണികളും അനുഭാവികളും വിട്ടുനില്‍ക്കണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍ പറഞ്ഞതൊക്കെ വെറും നാടകം. പിജെ ആര്‍മി എന്ന പേരില്‍ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതും പിണറായി മുഖവിലയ്ക്കെടുത്തില്ല.

കണ്ണൂര്‍ ജില്ലാ സിപിഎം സെക്രട്ടറിയായിരിക്കെ പിണറായിയെയും പാര്‍ട്ടിയെയുംകാള്‍ കണ്ണൂരില്‍ പി ജയരാജന്റെ ആള്‍പ്രമാണിത്തം വളരുന്നതിനെതിരെ കടുത്ത വിമര്‍ശനം അഞ്ചു വര്‍ഷമായി പിണറായിക്കും അദ്ദേഹത്തിന്റെ ലോബിക്കുമുണ്ട്. സ്വര്‍ണം കായിക്കുന്ന മരമാണെങ്കിലും പുരയ്ക്കു നേരെ ചെരിഞ്ഞുവന്നാല്‍ വെട്ടിമാറ്റുമെന്ന് പിണറായി പി ജയരാജനെ ഉന്നം വെച്ച് രണ്ടു വര്‍ഷം മുന്‍പ് പറഞ്ഞിരുന്നു.പി ജയരാജനു മാത്രമല്ല ജയരാജന്റെ സഹോദരി പി സതീദേവിക്കും സിപിഎം നിയമസഭയില്‍ സീറ്റ് നിഷേധിച്ചിരുന്നു.

 




ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഏത് ചുമതല നല്‍കണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി സംഘടനക്ക് വെളിയിലുള്ള ആര്‍ക്കും സാധ്യമാവുകയില്ല. അതിനാല്‍ തന്നെ സ്ഥാനാര്‍ഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍ വിട്ട് നില്‍ക്കണമെന്ന് പി ജയരാജന്‍ അഭ്യര്‍ഥിച്ചെങ്കിലും പാര്‍ട്ടിയ്ക്കുള്ളിലെ മറ്റൊരു വിഭാഗീയ നീക്കമായാണ് പിണറായി ഇതൊക്കെ കണ്ടിരുന്നത്. .

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ എം.ബി. രാജേഷ്, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍ എന്നിവര്‍ക്കു കിട്ടിയ ഇളവ് ജയരാജന്റെ കാര്യത്തില്‍ ഉണ്ടായില്ല.

 




കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല മറ്റൊരാളെ ഏല്‍പിച്ചുകൊണ്ടല്ല, സ്ഥാനം രാജിവയ്പിച്ചു കൊണ്ടാണ് ജയരാജനെ മത്സരിപ്പിച്ചത്. അതുകൊണ്ട് വടകരയില്‍ തോറ്റ ശേഷം സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെത്താനും കഴിഞ്ഞില്ല.ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ അധ്യക്ഷയുമായ പി.കെ. ശ്യാമളയ്ക്കെതിരെ പി. ജയരാജന്‍ നിലപാടെടുത്തതും പാര്‍ട്ടിയില്‍ വലിയ വിവാദമുണ്ടാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

64–-ാ മത് കേരള സ്കൂൾ കലോത്സവത്തിന്റെ സമാപനത്തിൽ മലയാളികളുടെ പ്രിയതാരം മോഹൻലാൽ മുഖ്യാതിഥിയാകും...  (9 minutes ago)

മലപ്പുറം നിലമ്പൂർ സ്വദേശിനി മക്കയിൽ നിര്യാതയായി  (14 minutes ago)

ഇന്ന് പുലർച്ചെ ഭൂചലനം  (21 minutes ago)

IPS ഹരിശങ്കരിന്റെ ആണിക്കല്ല് തെറിപ്പിച്ച് ശങ്കർദാസിന്റെ ആർത്തി പെരുന്തച്ചൻ,തലവെട്ടി കൂട്ട അവധി  (25 minutes ago)

അമ്മയോട് ഫോണിൽ വിളിച്ച് 14കാരി അവസാനമായി പറഞ്ഞത് ഒരൊറ്റ കാര്യം.! കൈകൾ കൂട്ടിക്കെട്ടി കുറ്റിക്കാട്ടിലിട്ട് ചെയ്തത്; തലത്തല്ലികരഞ്ഞ് കുടുംബം; ഈ വൃത്തിക്കെട്ടവമാരെയൊക്കെ....!!!  (27 minutes ago)

രാഹുൽ കോടതിയിൽ എത്തി..! 11 മണിക്ക് മജിസ്‌ട്രേറ്റിന്റെ വിധി ശാസ്തമംഗലം അജിത്തിനെ വെട്ടാൻ പ്രോസിക്യൂഷന്റെ വാൾ  (32 minutes ago)

വ്യാജിവാഹനത്തില്‍ വ്യാജന്‍മാര്‍ കുടുങ്ങും... വാജിവാഹനവും കേരളത്തിന് പുറത്തുകൊണ്ടുപോയോ എന്ന സംശയം ബലപ്പെടുന്നു, ശബരിമല തട്ടിപ്പില്‍ അന്വേഷണം കോൺഗ്രസിലേക്കും  (38 minutes ago)

സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ അസ്വാഭാവികതയുണ്ടെന്ന ജയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ക്ക് ശേഷം  (41 minutes ago)

വീട്ടുകാർ അടുപ്പത്തിൽ നിന്ന് വിലക്കിയതോടെ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ച് ഇറങ്ങിപ്പോയ പതിനാറുകാരൻ: ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം  (55 minutes ago)

വിനോദയാത്ര പോയ എഴംഗ മലയാളിസംഘം തടാകത്തിൽ  (1 hour ago)

  ഗുരുവായൂരപ്പന് കാണിക്കയായി 12 പവനിലേറെ  (1 hour ago)

ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും  (1 hour ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്  (1 hour ago)

ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി  (1 hour ago)

വിഎംആർ ഫിലിംസിൻറെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന 'തിമിംഗല വേട്ട' റിലീസിനൊരുങ്ങുന്നു...  (1 hour ago)

Malayali Vartha Recommends