Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കാര്യങ്ങള്‍ അത്ര ശുഭമല്ല... മമത ബാനര്‍ജി നിധി പോലെ വിശ്വസ്തനായി കൊണ്ടു നടന്ന പ്രശാന്ത് കിഷോര്‍ സത്യം തുറന്നു പറഞ്ഞു; നരേന്ദ്ര മോദി ജനകീയന്‍, ബംഗാളില്‍ ബി.ജെ.പി വന്‍വിജയം നേടുമെന്ന് പ്രശാന്ത് കിഷോര്‍; ബി.ജെ.പി. ചാറ്റ് പുറത്തുവിട്ടതോടെ അമ്പരന്ന് മമത

11 APRIL 2021 10:40 AM IST
മലയാളി വാര്‍ത്ത

ബംഗാള്‍ പിടിച്ചെടുക്കുമെന്ന ബിജെപിയുടെ ശപഥം ഫലം കാണുമോയെന്ന ചോദ്യമാണ് ബംഗാളില്‍ നിന്നും ഉയരുന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് മമത ബാനര്‍ജിക്ക് രക്ഷകനായി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ബി.ജെ.പി അനുകൂല ചാറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം നേടുമെന്ന് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ക്ലബ് ഹൗസിന്റെ ചാറ്റില്‍ പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. ബി.ജെ.പിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ചാറ്റ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മമതയെപ്പോലെ ജനകീയനാണെന്നും ചാറ്റില്‍ പ്രശാന്ത് കിഷോര്‍ പറയുന്നു.

 



നാലാം ഘട്ട പോളിംഗ് ബംഗാളില്‍ തുടരുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ മോദിയെ പ്രകീര്‍ത്തിച്ചുള്ള ഓഡിയോ ക്ലിപ് പുറത്തുവരുന്നത്. മമത ബാനര്‍ജി സര്‍ക്കാരിനുനേര്‍ക്കുള്ള ധ്രുവീകരണം, രോഷം തുടങ്ങിയവയും ദളിത് വോട്ടുകളും മാത്വവ സമുദായത്തിന്റെ വോട്ടുകളും ബിജെപിക്ക് അനുകൂലമായി ഈ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെടുമെന്നും കിഷോര്‍ പറയുന്നുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് മാദ്ധ്യമപ്രവര്‍ത്തകരുമായുള്ള ചാറ്റിലാണ് കിഷോര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. മോദിയുടെ പേരിലും ഹിന്ദു എന്നതിന്റെ പേരിലുമാണ് വോട്ട് നടക്കുന്നത്. ധ്രുവീകരണം, മോദി, ദളിത്, ഹിന്ദി സംസാര ഭാഷ തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്. മോദി ഇവിടെ ജനകീയനാണ്. ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടുള്ള ജനങ്ങളുണ്ട്. ദളിതര്‍ 27 ശതമാനവും. അവര്‍ ബി.ജെ.പിക്കൊപ്പമാണ് നില്‍ക്കുന്നത്. ഇതിനൊപ്പം ധ്രുവീകരണവും നടക്കുന്നു എന്നും ഓഡിയോ ക്ലിപ്പില്‍ കിഷോര്‍ പറയുന്നു.

 

 



തൃണമൂലിന്റെ കൈയില്‍നിന്ന് ഈ തിരഞ്ഞെടുപ്പ് നഷ്ടപ്പെട്ടുപോയെന്നാണ് അമിത് മാളവ്യ ട്വീറ്റില്‍ ആരോപിക്കുന്നത്. അതേസമയം, ക്ലബ്ഹൗസ് ചാറ്റിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് പ്രശാന്ത് കിഷോര്‍ ചോദിച്ചു. ചില ഭാഗങ്ങള്‍ മാത്രം പുറത്തുവിടുന്നതിനു പകരം മുഴുവനും പുറത്തുവിടാന്‍ അവരെ വെല്ലുവിളിക്കുന്നു. നേരത്തേയും ഇപ്പോഴും ഒരു കാര്യം ആവര്‍ത്തിച്ചു പറയുന്നു. ബംഗാളില്‍ ബി.ജെ.പി 100 സീറ്റുകള്‍ കടക്കില്ല, പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

അതിനിടെ ബംഗാളില്‍ അക്രമം കനക്കുകയാണ്. പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ കൂച്ച്ബിഹാര്‍ ജില്ലയിലെ സീതാല്‍ കുച്ചി നിയമസഭാ മണ്ഡലത്തില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിന് നേരെ കേന്ദ്ര സേന നടത്തിയ വെടിവയ്പില്‍ നാലു പേരും മറ്റൊരു സംഭവത്തില്‍ 18 കാരനും മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരു ബൂത്തില്‍ റീപോളിംഗിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു.

 

 



സീതാല്‍കുച്ചിയിലെ126ാം നമ്പര്‍ ബൂത്തിന് മുന്നില്‍ രാവിലെ ഒരാള്‍ കുഴഞ്ഞു വീണതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പിന് ഇടയാക്കിയത്. കേന്ദ്രസേന ഇയാളെ മര്‍ദ്ദിച്ചെന്ന പ്രചാരണത്തെ തുടര്‍ന്ന് അക്രമാസക്തരായ അരുപതോളം പേരെ നിയന്ത്രിക്കാന്‍ കമാന്‍ഡര്‍ ഇ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വെടിവച്ചു.

തുടര്‍ന്ന് ആളുകള്‍ പിരിഞ്ഞുപോയെങ്കിലും ഒരു മണിക്കൂറിന് ശേഷം 200ഓളം പേരെത്തി സമീപത്തെ 186ാം ബൂത്തിലേക്ക് തള്ളിക്കയറി പോളിംഗ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. സേനാംഗങ്ങളുടെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ സ്വയരക്ഷാര്‍ത്ഥം വെടി വച്ചതിലാണ് നാല് പേര്‍ കൊല്ലപ്പെട്ടതെന്ന് സി.ഐ.എസ്. എഫ് അറിയിച്ചു. സംഭവത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.

 

 



സീതാല്‍കുച്ചിയിലെ 285ാം ബൂത്തില്‍ കന്നി വോട്ടറായ ആനന്ദ് ബര്‍മ്മനാണ് (18) മരിച്ച ഒരാള്‍. തൃണമൂല്‍ ബി.ജെ.പി ഏറ്റുമുട്ടലിനിടെയാണ് വെടിയേറ്റത്. ഇയാള്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് തൃണമൂലും ബി.ജെ.പിയും അവകാശപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കുണ്ട്. അഞ്ചുപേരുടെ മരണത്തിന് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരുമാണ് ഉത്തരവാദികളെന്ന് തൃണമൂല്‍ ആരോപിച്ചു. മരിച്ചവരുടെ വീടുകള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് സന്ദര്‍ശിക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (7 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (7 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (9 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (9 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (9 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (10 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (10 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (10 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (12 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (12 hours ago)

Malayali Vartha Recommends