Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സഹോദരന്റെ പേട്ടയിലെ ഫ്‌ലാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ചില സുപ്രധാന സൂചനകള്‍ ലഭിച്ചതായി സൂചന

11 APRIL 2021 12:14 PM IST
മലയാളി വാര്‍ത്ത

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സഹോദരന്റെ പേട്ടയിലെ ഫ്‌ലാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ചില സുപ്രധാന സൂചനകള്‍ ലഭിച്ചതായി സൂചന. സ്വപ്നയും സരിത്തും ഫ്‌ലാറ്റിലെത്തിയതിന്റെയും ഇടപാട് നടത്തിയ തിന്റെയും തെളിവാണ് ലഭിച്ചത്.

പരിശോധനയില്‍ വിലപ്പെട്ട രേഖകള്‍ ലഭിച്ചില്ലെങ്കിലും സ്വപ്നയുടെയും സരിത്തിന്റെയും മൊഴി ശരിവയ്ക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്.

 



ഫ്‌ലാറ്റില്‍ പരിശോധന നടത്താനുള്ള സാധ്യതയുണ്ടെന്ന വിവരം നേരത്തെ തന്നെ സ്പീക്കര്‍ മനസിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഫ്‌ലാറ്റില്‍ രേഖകളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കസ്റ്റംസിന് അറിയാമായിരുന്നു.എന്നാല്‍ സ്വപ്നയുടെ മൊഴി ശരിയാണോ എന്ന് തെളിയിക്കണമെങ്കില്‍ സാഹചര്യ തെളിവുകള്‍ ആവശ്യമായിരുന്നു. അവ പരിശോധനയില്‍ നിന്നും ലഭിച്ചു എന്നാണ് കിട്ടുന്ന സൂചന.

ഏതാനും മാസങ്ങള്‍ക്ക് മുമ്പു തന്നെ ഇത്തരം ഒരു പരിശോധന നടക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ മനസിലാക്കിയിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ കസ്റ്റംസ് പേട്ടയിലെ ഫ്‌ലാറ്റിലെത്തി സെക്യൂരിറ്റിയുടെ മൊഴിയും ഗേറ്റ് രജിസ്റ്ററും കൈക്കലാക്കിയിരുന്നു. ഇതില്‍ നിന്നും ഫ്‌ലാറ്റിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ശ്രീരാമകൃഷ്ണന്‍ എന്ന വിവരം കസ്റ്റംസ് ശേഖരിച്ചുവെന്നാണ് അറിയുന്നത്. സ്വപ്ന ഫ്‌ലാറ്റില്‍ വരാറുണ്ടോ എന്ന വിവരവും കസ്റ്റംസിന് അറിയേണ്ടിരുന്നു.അതും കസ്റ്റംസിന് ലഭിച്ചു എന്നാണ് അറിയുന്ന വിവരം. സി സി റ്റി വി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് ലഭിച്ചത്.

 



സ്പീക്കറുടെ വിദേശത്തുള്ള സഹോദരന്റെ ഫ്‌ലാറ്റില്‍ വച്ച് ഡോളര്‍ കൈമാറിയെന്നായിരുന്നു സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴി. ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ചോദ്യം ചെയ്തത്. പരിശോധന പൂര്‍ത്തിയാക്കി കസ്റ്റംസ് മടങ്ങി. തന്റെ സഹോദരന് ഇത്തരത്തില്‍ തിരുവനന്തപുരത്ത് ഫ്‌ലാറ്റില്ല എന്നായിരുന്നു സ്പീക്കറുടെ ആദ്യ വാദം. എന്നാല്‍ ഫ്‌ലാറ്റിന്റെ വിശദാംശങ്ങള്‍ കസ്റ്റംസിന് ലഭിച്ചതോടെ കള്ളം പറയുന്നത് അദ്ദേഹം മതിയാക്കി. വിദേശത്തുള്ള സ്പീക്കറുടെ സഹോദരന്റെയും മൊഴിയും കസ്റ്റംസ് എടുത്തതായാണ് റിപ്പോര്‍ട്ട്.

ഒരു ഹൈഡ് ഔട്ട് എന്ന നിലയിലാണ് പേട്ടയിലെ ഫ്‌ലാറ്റ് സ്പീക്കര്‍ ഉപയോഗിച്ചിരുന്നത്. ഫ്‌ലാറ്റ് സഹോദരന്റെതാണോ അതോ ബിനാമി സ്വത്താണോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

 



തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ച് വെള്ളിയാഴ്ചയാണ് സ്പീക്കറെ അതീവരഹസ്യമായി കൊച്ചിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊച്ചിയില്‍

ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍ നീണ്ടു. പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ സ്പീക്കര്‍ തയ്യാറായില്ല എന്നും അറിയുന്നു. ഇത് ശിവശങ്കരന്‍ മോഡല്‍ തന്ത്രമായിരുന്നു.

 



രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമന്‍സ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമന്‍സ് നല്‍കിയത്. എന്നാല്‍, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കര്‍ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നല്‍കുകയായിരുന്നു.

ഇതിനിടയില്‍ കസ്റ്റംസിനെ പേടിച്ച് സ്പീക്കര്‍ ആത്മഹത്യാ ശ്രമം നടത്തിയെന്ന് ഒരു യൂട്യൂബ് ചാനല്‍ സംപ്രേക്ഷണം ചെയ്തു. അതുവരെ പരസ്യമായി പ്രതികരിക്കാതിരുന്ന സ്പീക്കര്‍ ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചതു അങ്ങനെയാണ്. യൂട്യൂബ് ചാനല്‍ ഉടമക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചത്.

 



കസ്റ്റംസ് ചോദ്യം ചെയ്തതിന്റെ പിറ്റേന്നാണ് ഗ്രീരാമകൃഷ്ണന് കോവിഡ് സ്ഥിതീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിനു രോഗ ലക്ഷണമുണ്ടായിരുന്നു. എന്നിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം ചോദ്യം ചെയ്യുന്നതിന് സമയം നല്‍കി. ഫലത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാറന്റയിനില്‍ പോകേണ്ടി വന്നു.ഇത് അന്വേഷണത്തെ ബാധിക്കും.

ഏതായാലും ശ്രീരാമകൃഷ്ണനെ പിണറായി കൈവിട്ടു. ഇനി ശ്രീരാമകൃഷണന്‍ സ്വയം പ്രതിരോധിക്കണം. അത് അദ്ദേഹത്തെ വല്ലാത്ത മാനസിക സംഘര്‍ഷത്തിലാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (2 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (3 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (5 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (5 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (5 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (5 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (5 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (5 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (6 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (7 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (7 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (8 hours ago)

Malayali Vartha Recommends