Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ആരെന്നറിയാതെ വേണ്ടത് ചെയ്തു... ഹെലികോപ്ടര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പൊലീസിന്റെ ആദരം; 2000 രൂപ മാത്രമാണ് പാരിതോഷികമെങ്കിലും ആ ബഹുമതി വളരെ വലുത്; ഒറ്റ രാത്രികൊണ്ട് ഹെലികോപ്ടര്‍ എടുത്തുമാറ്റി

13 APRIL 2021 08:58 AM IST
മലയാളി വാര്‍ത്ത

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം.എ. യൂസഫലിയേയും സംഘത്തേയും രക്ഷിക്കുന്നതിന് മുന്‍കയ്യെടുത്ത വനിതാ പൊലീസ് ഓഫിസര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ കാഷ് അവാര്‍ഡ് കണ്ട് മലയാളികള്‍ മൂക്കത്ത് വിരല്‍ വച്ചുപോയി.

വെറും രണ്ടായിരം രൂപ. ഇന്നത്തെ കാലത്ത് ഒരു ദിവസത്തെ ചെലവിന് പോലും വരില്ല. പക്ഷെ ആ 2000 രൂപയ്ക്കല്ല പോലീസ് നല്‍കുന്ന ആദരവാണ് ഏറ്റവും പ്രധാനം. അത് അങ്ങനെ പെട്ടെന്നാര്‍ക്കും കിട്ടില്ല. സാരമില്ല കരുണാമയനായ യൂസഫലി എല്ലാം കാണുന്നുണ്ട്.

 



രക്ഷാപ്രവര്‍ത്തനം നടത്തിയ കൊച്ചി പനങ്ങാട് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവുമാണ് ലഭിക്കുന്നത്. യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

അതേസമയം എം.എ. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി ഇടിച്ചിറക്കേണ്ടി വന്ന ഹെലികോപ്റ്റര്‍ പനങ്ങാടുള്ള ചതുപ്പില്‍നിന്ന് ഉയര്‍ത്തി നെടുമ്പാശേരി വിമാനത്താവളത്തിലെ ഹാങ്ങറിലേക്കു മാറ്റി. പങ്കകള്‍ നീക്കിയശേഷം ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയാണു കോപ്റ്റര്‍ കൊണ്ടുപോയത്.

 



ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയശേഷം ട്രെയിലറില്‍ റോഡ് മാര്‍ഗമാണു മാറ്റിയത്.

ചതുപ്പിലെ വെള്ളം മോട്ടര്‍ ഉപയോഗിച്ചു വറ്റിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാത്രി 8ന് ആരംഭിച്ചു. എന്നാല്‍ മഴ തടസമായി. കൂടുതല്‍ മോട്ടറുകള്‍ എത്തിച്ച് അര്‍ധരാത്രിയോടെ പമ്പിങ് പുനരാരംഭിച്ചു. ചതുപ്പില്‍ മണല്‍ ചാക്കുകള്‍ നിറച്ച് ബലപ്പെടുത്തിയ ശേഷമാണ് കോപ്റ്റര്‍ ഉയര്‍ത്തിയത്.

 



ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചു പരിശോധിക്കാന്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനു (ഡിജിസിഎ) കീഴിലുള്ള ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി. കോപ്റ്ററിന്റെ സര്‍വീസ് ചുമതലയുള്ള ഒഎസ്എസ് എയര്‍ മാനേജ്‌മെന്റ് കമ്പനിയിലെ 2 എന്‍ജിനീയര്‍മാരും എത്തിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ സംബന്ധിച്ച വിശദ പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്ന് ഒഎസ്എസ് കമ്പനി ചീഫ് എന്‍ജിനീയര്‍ ജെ.പി. പാണ്ഡെ പറഞ്ഞു.

ഹെലികോപ്റ്റര്‍ നിര്‍മിച്ച കമ്പനിയുമായും ഡിജിസിഎ, ഒഎസ്എസ് അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ മോശമായ വേളയില്‍ ഒരു എന്‍ജിന്‍ നിലയ്ക്കുകയും രണ്ടാമത്തേത് സ്റ്റാര്‍ട്ടാകാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടെന്ന അന്വേഷണം നടക്കും. റിപ്പോര്‍ട്ട് വരാന്‍ ആഴ്ചകളെടുത്തേക്കും.

 



എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ കുമരകം സ്വദേശിയായ ക്യാപ്റ്റന്‍ അശോക് കുമാര്‍ തൊട്ടടുത്ത പറമ്പില്‍ കോപ്റ്റര്‍ ഇറക്കുകയായിരുന്നു. നാവികസേനയില്‍ ടെസ്റ്റ് പൈലറ്റ് ആയിരുന്ന അദ്ദേഹത്തിന്റെ പരിചയസമ്പത്താണു യാത്രികര്‍ക്കു തുണയായത്. സഹപൈലറ്റ് പൊന്‍കുന്നം സ്വദേശി കെ.ബി. ശിവകുമാറും പരിചയസമ്പന്നനാണ്.

മറ്റൊരു പ്രതലത്തിലേക്കാണ് വീണിരുന്നതെങ്കില്‍ തീപിടിക്കാന്‍ സാധ്യത ഏറെയായിരുന്നു. ഇടിച്ചിറങ്ങുമ്പോള്‍ കോപ്റ്ററിനു ഘടനാപരമായി കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ല എന്നാണു വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ യാത്രക്കാര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കാമായിരുന്നു.

 



അബുദാബി രാജകുടുംബം അയച്ച പ്രത്യേക ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തില്‍ എം.എ യൂസഫലി ഇന്നലെ പുലര്‍ച്ചെ അബുദാബിയിലെത്തി.

കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നതിനാലും യാത്രാ സൗകര്യം കണക്കിലെടുത്തും സ്വന്തം വിമാനം ഉപയോഗിക്കാതെ അബുദാബി കിരിടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം അയച്ചു കൊടുത്ത വിമാനം ഉപയോഗിക്കുകയായിരുന്നു.

 

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (1 hour ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (1 hour ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (1 hour ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (2 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (2 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (4 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (5 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (5 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (5 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (5 hours ago)

Malayali Vartha Recommends