Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ആരെന്നറിയാതെ വേണ്ടത് ചെയ്തു... ഹെലികോപ്ടര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പൊലീസിന്റെ ആദരം; 2000 രൂപ മാത്രമാണ് പാരിതോഷികമെങ്കിലും ആ ബഹുമതി വളരെ വലുത്; ഒറ്റ രാത്രികൊണ്ട് ഹെലികോപ്ടര്‍ എടുത്തുമാറ്റി

13 APRIL 2021 08:58 AM IST
മലയാളി വാര്‍ത്ത

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം.എ. യൂസഫലിയേയും സംഘത്തേയും രക്ഷിക്കുന്നതിന് മുന്‍കയ്യെടുത്ത വനിതാ പൊലീസ് ഓഫിസര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ കാഷ് അവാര്‍ഡ് കണ്ട് മലയാളികള്‍ മൂക്കത്ത് വിരല്‍ വച്ചുപോയി.

വെറും രണ്ടായിരം രൂപ. ഇന്നത്തെ കാലത്ത് ഒരു ദിവസത്തെ ചെലവിന് പോലും വരില്ല. പക്ഷെ ആ 2000 രൂപയ്ക്കല്ല പോലീസ് നല്‍കുന്ന ആദരവാണ് ഏറ്റവും പ്രധാനം. അത് അങ്ങനെ പെട്ടെന്നാര്‍ക്കും കിട്ടില്ല. സാരമില്ല കരുണാമയനായ യൂസഫലി എല്ലാം കാണുന്നുണ്ട്.

 



രക്ഷാപ്രവര്‍ത്തനം നടത്തിയ കൊച്ചി പനങ്ങാട് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവുമാണ് ലഭിക്കുന്നത്. യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

അതേസമയം എം.എ. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി ഇടിച്ചിറക്കേണ്ടി വന്ന ഹെലികോപ്റ്റര്‍ പനങ്ങാടുള്ള ചതുപ്പില്‍നിന്ന് ഉയര്‍ത്തി നെടുമ്പാശേരി വിമാനത്താവളത്തിലെ ഹാങ്ങറിലേക്കു മാറ്റി. പങ്കകള്‍ നീക്കിയശേഷം ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയാണു കോപ്റ്റര്‍ കൊണ്ടുപോയത്.

 



ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയശേഷം ട്രെയിലറില്‍ റോഡ് മാര്‍ഗമാണു മാറ്റിയത്.

ചതുപ്പിലെ വെള്ളം മോട്ടര്‍ ഉപയോഗിച്ചു വറ്റിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാത്രി 8ന് ആരംഭിച്ചു. എന്നാല്‍ മഴ തടസമായി. കൂടുതല്‍ മോട്ടറുകള്‍ എത്തിച്ച് അര്‍ധരാത്രിയോടെ പമ്പിങ് പുനരാരംഭിച്ചു. ചതുപ്പില്‍ മണല്‍ ചാക്കുകള്‍ നിറച്ച് ബലപ്പെടുത്തിയ ശേഷമാണ് കോപ്റ്റര്‍ ഉയര്‍ത്തിയത്.

 



ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചു പരിശോധിക്കാന്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനു (ഡിജിസിഎ) കീഴിലുള്ള ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി. കോപ്റ്ററിന്റെ സര്‍വീസ് ചുമതലയുള്ള ഒഎസ്എസ് എയര്‍ മാനേജ്‌മെന്റ് കമ്പനിയിലെ 2 എന്‍ജിനീയര്‍മാരും എത്തിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ സംബന്ധിച്ച വിശദ പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്ന് ഒഎസ്എസ് കമ്പനി ചീഫ് എന്‍ജിനീയര്‍ ജെ.പി. പാണ്ഡെ പറഞ്ഞു.

ഹെലികോപ്റ്റര്‍ നിര്‍മിച്ച കമ്പനിയുമായും ഡിജിസിഎ, ഒഎസ്എസ് അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ മോശമായ വേളയില്‍ ഒരു എന്‍ജിന്‍ നിലയ്ക്കുകയും രണ്ടാമത്തേത് സ്റ്റാര്‍ട്ടാകാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടെന്ന അന്വേഷണം നടക്കും. റിപ്പോര്‍ട്ട് വരാന്‍ ആഴ്ചകളെടുത്തേക്കും.

 



എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ കുമരകം സ്വദേശിയായ ക്യാപ്റ്റന്‍ അശോക് കുമാര്‍ തൊട്ടടുത്ത പറമ്പില്‍ കോപ്റ്റര്‍ ഇറക്കുകയായിരുന്നു. നാവികസേനയില്‍ ടെസ്റ്റ് പൈലറ്റ് ആയിരുന്ന അദ്ദേഹത്തിന്റെ പരിചയസമ്പത്താണു യാത്രികര്‍ക്കു തുണയായത്. സഹപൈലറ്റ് പൊന്‍കുന്നം സ്വദേശി കെ.ബി. ശിവകുമാറും പരിചയസമ്പന്നനാണ്.

മറ്റൊരു പ്രതലത്തിലേക്കാണ് വീണിരുന്നതെങ്കില്‍ തീപിടിക്കാന്‍ സാധ്യത ഏറെയായിരുന്നു. ഇടിച്ചിറങ്ങുമ്പോള്‍ കോപ്റ്ററിനു ഘടനാപരമായി കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ല എന്നാണു വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ യാത്രക്കാര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കാമായിരുന്നു.

 



അബുദാബി രാജകുടുംബം അയച്ച പ്രത്യേക ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തില്‍ എം.എ യൂസഫലി ഇന്നലെ പുലര്‍ച്ചെ അബുദാബിയിലെത്തി.

കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നതിനാലും യാത്രാ സൗകര്യം കണക്കിലെടുത്തും സ്വന്തം വിമാനം ഉപയോഗിക്കാതെ അബുദാബി കിരിടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം അയച്ചു കൊടുത്ത വിമാനം ഉപയോഗിക്കുകയായിരുന്നു.

 

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (3 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends