'വിശദീകരിക്കേണ്ടത് ആരോഗ്യവകുപ്പാണ്, അല്ലെങ്കില്‍ ആറുമണിയുടെ പത്രസമ്മേളനത്തിലെ കരുതല്‍ വെറും ഗ്യാസായിരുന്നു എന്ന് നാട്ടുകാര്‍ പറയും'; മുഖ്യമന്ത്രിയുടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിൽ വിമർശനവുമായി ശ്രീജിത്ത് പണിക്കര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന ആരോപണം ശക്തമാകുകയാണ്. കേരള സര്‍ക്കാരിന്റെ 2020 ഒക്ടോബര്‍ 14ലെ കോവിഡ് ഡിസ്ചാര്‍ജ് മാനദണ്ഡപ്രകാരം അസുഖ ലക്ഷണമില്ലാത്ത ഒരാള്‍ ആദ്യ പോസറ്റീവ് ടെസ്റ്റ് ഫലം വന്ന് പത്താം ദിവസത്തെ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയാല്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടണം എന്നാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇതില്‍ വീഴ്ചയുണ്ടായി എന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ശക്തമാകുന്നു. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍. ഫേസ്ബുക്കിലൂടെയാണ് ശ്രീജിത്ത് പണിക്കര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ? കേരള സര്‍ക്കാരിന്റെ 2020 ഒക്ടോബര്‍ 14ലെ കോവിഡ് ഡിസ്ചാര്‍ജ് മാനദണ്ഡപ്രകാരം അസുഖ ലക്ഷണമില്ലാത്ത ഒരാള്‍ ആദ്യ പോസറ്റീവ് ടെസ്റ്റ് ഫലം വന്ന് പത്താം ദിവസത്തെ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയാല്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടണം എന്നാണ്.
മുഖ്യമന്ത്രിക്ക് അസുഖ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം ആദ്യമായി പോസിറ്റീവ് ആയത് ഏപ്രില്‍ 8നാണ്. പോസിറ്റീവ് ആയത് നാലാം തീയതി ആയിരുന്നെങ്കില്‍ മാത്രമേ അദ്ദേഹത്തിന് ഇന്ന് നെഗറ്റീവ് ആയി ഡിസ്ചാര്‍ജ് ചെയ്യപ്പെടാന്‍ കഴിയുമായിരുന്നുള്ളൂ. ഇനി അഥവാ അദ്ദേഹം നാലിന് പോസിറ്റീവ് ആയിരുന്നെങ്കില്‍ ആറാം തീയതി വൈകിട്ട് ആറുമണിക്ക് ശേഷം പിപിഇ കിറ്റ് ധരിച്ചശേഷം മാത്രമേ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
വിശദീകരിക്കേണ്ടത് ആരോഗ്യവകുപ്പാണ്. അല്ലെങ്കില്‍ ആറുമണിയുടെ പത്രസമ്മേളനത്തിലെ കരുതല്‍ വെറും ഗ്യാസായിരുന്നു എന്ന് നാട്ടുകാര്‍ പറയും.
https://www.facebook.com/Malayalivartha