വൈഗ ജനിച്ചതിന് പിന്നിൽ ഇങ്ങനെയുമൊരു സംഭവമുണ്ട് ; അതുകൊണ്ട് തന്നെ മകളോട് സ്നേഹം കൂടുതലായിരുന്നു; ഹൃദയം തകർക്കുന്ന വെളിപ്പെടുത്തലുമായി സനു മോഹൻ; 3 കോടിയിലധികം രൂപയുടെ കടബാധ്യത വരുത്തിയ കുരുക്ക്

മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ മരണത്തിൽ ദുരൂഹതകൾ തുടരുകയാണ് . എന്നാൽ കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്യുമ്പോൾ ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്നു ഭാര്യ രമ്യക്കും മകള്‍ വൈഗയ്ക്കുമൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി തയാറാക്കിയത്.
എന്നാൽ ഭാര്യ വിസമ്മതിച്ചു എന്നാണ് സനു മോഹന്റെ മൊഴി. മകളെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോഴാണ് ഈ കാര്യം പറഞ്ഞത്. ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷമാണു വൈഗ ജനിച്ചത്. അതിനാല്‍ മകളോടു വലിയ സ്നേഹമായിരുന്നു.
മൂന്നു കോടിയിലധികം രൂപയുടെ കടബാധ്യതകളെത്തുടര്‍ന്നു ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണു കടുംകൈയ്ക്കു തീരുമാനിച്ചതെന്നും അഖ്ദേഹം വ്യക്തമാക്കി. താന്‍ മരിച്ചാല്‍ മകളെ നോക്കാന്‍ ആരുമില്ലാത്തതിനാലാണു കൊല നടത്തിയത്.
എന്നാല്‍ മകളെ കൊന്നശേഷം ആത്മഹത്യചെയ്യാന്‍ ധൈര്യം കിട്ടിയില്ല. അതിനാലാണു രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും സനു മോഹന്‍ പറയുന്നു. ജീവിച്ചിരിക്കാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. മകളെ കൊന്നശേഷം മരിക്കാനായി കീടനാശിനി കഴിച്ചിരുന്നു.
വാഹനത്തിനു മുന്നില്‍ ചാടാനും കൈഞരമ്പ് മുറിക്കാനും ട്രെയിനിനു തലവയ്ക്കാനുമൊക്കെ ആലോചിച്ചു. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടാലുള്ള ദുരിതമോര്‍ത്തപ്പോള്‍ ധൈര്യം ചോര്‍ന്നുപോയി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം വന്നതിന്റെ കാരണം പോലീസ് അന്വേഷിച്ചിരുന്നു. . മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു മോഹന്‍ പറയുന്നത്. എന്നാൽ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളൊന്നും ലഭിച്ചിരുന്നില്ല. പരസ്പരവിരുദ്ധമായി മൊഴി നല്കുന്നതിനാല് മദ്യം നല്‍കിയിട്ടില്ലെന്ന സനുവിന്റെ മൊഴി പോലീസ് കാര്യമാക്കിയിട്ടില്ല. കുട്ടിയെ മദ്യം നല്കി ബോധരഹിതയാക്കാനുള്ള സാധ്യതയുണ്ടെന്ന് അന്വേഷണ സംഘംവിലയിരുത്തുന്നു.
കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ രാസപരിശോധനയിലായിരുന്നു വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. രക്തത്തില്‍ 80 ശതനമാനമായിരുന്നു ആല്‍ക്കഹോള്‍ അനുപാതം. കുട്ടിക്ക് ഏതു രൂപത്തില്‍ എപ്പോള്‍ നല്കി എന്നീ കാര്യങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല.
കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുന്നേ ഏതെങ്കിലും പാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയോ എന്ന കാര്യവും അബോധാവസ്ഥയിലായത് മദ്യം നല്‍കിയതുകൊണ്ടാണോയെന്നും പോലീസ് സംശയിക്കുന്നുമുണ്ട്.
ചോദ്യം ചെയ്യലില്‍ മദ്യം നല്‍കിയിട്ടില്ലെന്ന നിലപാടില്‍ സനു ഉറച്ചു നില്ക്കുന്നതിനാല് എങ്ങിനെ കുട്ടിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം വന്നു എന്നതു സംബന്ധിച്ച് പോലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. സനുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ഇതില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
വൈഗയെ കൊലപ്പെടുത്തിയത് സനുമോഹനാണെന്ന കാര്യം ഉറപ്പിച്ചിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോദസ്ഥർ. ഇക്കാര്യം സനുമോഹന് സമ്മതിച്ചിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
എന്നിരുന്നാലും ഇപ്പോഴും അലട്ടുന്ന ചോദ്യങ്ങൾ ഏറെയാണ്. എന്തു കൊണ്ട് മകളെ മാത്രം കൊലപ്പെടുത്താൻ തീരുമാനിച്ചു.? ഭാര്യയെ എന്തിന് ഒഴിവാക്കി. സനുവിന്റെ മൊഴിയിൽ തന്നെ ഭാര്യ സമ്മതിക്കില്ല എന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നതും. ഇവിടെയാണ് കൂടുതൽ ദുരൂഹതകൾ നിലനിൽക്കുന്നതും.
https://www.facebook.com/Malayalivartha