സൂമ്പാ ഡാൻസ് പഠിക്കാനെത്തിയ സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കും; തന്റെ കൂടെ കൂടുന്ന പെൺകുട്ടികളുടെ നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളിൽ പോസ്റ്റുചെയ്ത് ഭീക്ഷണിപ്പെടുത്തും... ശേഷം സുഹൃത്തുക്കള്‍ക്കായി വൈഫ് എക്‌സ്‌ചേഞ്ചും: തിരുവനന്തപുരത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍! അറസ്റ്റിലായത് സർക്കാർ ഉദ്യോഗസ്ഥൻ
സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാഴ്ത്തി നഗ്ന ചിത്രങ്ങൾ പകർത്തുന്ന വ്യക്തി തിരുവനന്തപുരത്ത് പിടിയിലായി. കാഞ്ഞിരംപാറ സ്വദേശിയായ സനുവാണ് അറസ്റ്റിലായത്. സനുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകളും പോലീസ് പിടിച്ചെടുത്തു.
കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലിചെയ്യുന്ന ഇയാൾ പാർട്ട് ടൈമായാണ് സൂമ്പാ പഠിപ്പിച്ചിരിക്കുന്നത്. പരിശീലനത്തിന് എത്തുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലായ ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളില്‍ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് ഇയാളുടെ പതിവ് പരിപാടി.
സനുവിന്റെ ഇരയായ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറംലോകം അറിയുന്നത്. തിരുവനന്തപുരത്തെ നിരവധി പ്രമുഖരായിട്ടുള്ളവർ ഇയാളുടെ വലയിൽ വീണിട്ടുണ്ടന്നാണ് പോലീസിന്റെ നിഗമനം.
വലയിലാക്കുന്ന പെണ്‍കുട്ടികളെ വൈഫ് എക്സ്ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലിസ് പറഞ്ഞു. കൂടുതല്‍ പേര്‍ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിച്ച് വരികയാണ്.
വിവാഹമോചിതനായ ഇയാൾക്ക് മൂന്നുകുട്ടികളുണ്ട്. സമ്പൂർണ സാക്ഷരതയും സാംസ്‌കാരിക പ്രബുദ്ധതയും ഉണ്ടെന്നു അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീകളോടുളള സമീപനത്തിലും മനോഭാവത്തിലും ഇനിയും മാറ്റങ്ങള്‍ വന്നിട്ടില്ല എന്നതിനുള്ള തെളിവുകളാണ് ഇത്തരത്തിലെ കേസുകൾ.
കേരളത്തിലെ യുവാക്കളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ ഒരുകാര്യം കൂടി ഓർക്കണം ഇന്ത്യയില്‍ ഏറ്റവുമധികം ലൈംഗിക വീഡിയോകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്.
നമ്മുടെ സഹോദരികളുടെയും കുട്ടികളുടെയും നഗ്ന ചിത്രങ്ങളാണ് ഓണ്‍ലൈനില്‍ കൂടുന്നത്. അമ്മയെയും പെങ്ങന്‍മാരെയും സഹപാഠിയെയും കാമുകിയെയും ഒന്നും കേരളത്തിലെ പുരുഷന്‍മാര്‍ വെറുതെ വിടുന്നില്ല.
സ്ത്രീകളുടെ വിവിധ രീതിയിലെ വിഡിയോകൾ എപ്പോഴാണ് ഓണ്‍ലൈനിലെത്തുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. കൂടെ 'മല്ലു ഗേള്‍സ്' എന്ന ഒരു തലവാചകവും. സ്വന്തം വീട്ടില്‍ രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ ചെറുപ്പത്തിലേ ഒതുക്കി വെയ്ക്കുന്നതാണ് ഇത്തരത്തിലെ പ്രശ്നങ്ങൾ പുറത്ത് പറയാൻ മടിക്കുന്നതിനുള്ള പ്രധാന കാരണവും.
https://www.facebook.com/Malayalivartha