നോമ്പ് കാലമായാല്‍ വിവാദമുണ്ടാക്കാന്‍ കുത്തിതിരിപ്പുകാര്‍ വരും; എന്നിട്ട് വിവാദം ഉണ്ടാക്കും ശരിയല്ലെ? പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് അഖിലിനുള്ള മറുപടി ?
മലപ്പുറത്ത് പി എസ് സി പരീക്ഷ എഴുതാന്‍ പോയപ്പോഴുണ്ടായ ദുരനുഭവം എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അഖിൽ നേരിടുകയും അത് പുറത്ത് പറയുകയും ചെയ്തിരുന്നു. എന്നാൽ അഖിലിനെ തള്ളിപ്പറഞ്ഞ് പോരാളി ഷാജി രംഗത്ത് വന്നിരിക്കുകയാണ് .
എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ പരോക്ഷമായി വിമര്‍ശിച്ച് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നോമ്പ് കാലമായാല്‍ വിവാദമുണ്ടാക്കാന്‍ കുത്തിതിരിപ്പുകാര്‍ വരുമെന്നാണ് പോരാളി ഷാജിയുടെ വിമര്‍ശനം. നോമ്ബ് കാലമായാല്‍ കുത്തിതിരിപ്പുകാര്‍ ഭക്ഷണം കഴിക്കാന്‍ നേരെ മലപ്പുറത്തേക്ക് വരും, എന്നിട്ട് വിവാദം ഉണ്ടാക്കും ശരിയല്ലെ?- പോരാളി ഷാജി കുറിച്ചു.
പോരാളി ഷാജിയുടെ പോസ്റ്റിനു താഴെ നിരവധി പേര്‍ അഖിലിന് പിന്തുണയുമായി രംഗത്തുണ്ട്. അഖിലിനെ വിമര്‍ശിക്കുന്നവരുമുണ്ട്. അഖിലിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ :
ഇന്ന് പിഎസ്‌സിക്ക് മലപ്പുറത്ത് പോയപ്പോള്‍ ഉണ്ടായ അനുഭവമാണ്. വിശന്ന് കണ്ണ് കാണാതായപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറി നോമ്പ് ആയത് കൊണ്ട് പൊതുവെ ഹോട്ടലുകള്‍ ഇല്ല അതുകൊണ്ട് തന്നെ വളരെയധികം കഷ്ടപ്പെട്ടാണ് ഒരു ഹോട്ടല്‍ കണ്ട് പിടിച്ചത് കഴിക്കാന്‍ ഭക്ഷണം ഉണ്ട് പക്ഷേ അവിടെ ഇരുന്ന് കഴിക്കാന്‍ പറ്റില്ല വേണമെങ്കില്‍ പാര്‍സല്‍ തരാമെന്ന്.
രണ്ട് മൂന്ന് ഹോട്ടലുകളില്‍ ഇതേ മറുപടി. റോഡില്‍ നിന്ന് കഴിക്കാന്‍ പറ്റാത്തോണ്ട് പാഴ്‌സല്‍ വാങ്ങിയില്ല വെറും വെള്ളം കുടിച്ച് എക്സാം എഴുതേണ്ടി വന്ന്. തിരിച്ചു വരുമ്പോളും മലപ്പുറം മുതല്‍ മഞ്ചേരിവരെ ഇത് തന്നെ അവസ്ഥ നോമ്പ് ആയത് കൊണ്ട് കടയില്‍ ഇരുന്ന് കഴിക്കാന്‍ പറ്റില്ല.
സത്യത്തില്‍ നോമ്പ് എടുക്കുമ്പോള്‍ ഇങ്ങനെ വല്ല നിയമവുമുണ്ടോ? നോമ്പ് എടുക്കാത്തവനെയും പട്ടിണിക്കിടണമെന്ന് ചിലയിടത്ത് ബീഫ് കഴിക്കാന്‍ പറ്റില്ലെന്നൊക്കെ കേട്ടപ്പോള്‍ പുച്ഛിച്ചിരുന്നു അതൊക്കെ ഒരാളുടെ ഇഷ്ടമല്ലേ എന്നൊക്കെ ചോദിച്ചുകൊണ്ട്, എന്നാല്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കണമെങ്കില്‍ ബാക്കിയുള്ളവരുടെ ഇഷ്ടം സമയം എല്ലാം നോക്കണമെന്നൊരു തോന്നല്‍.
എന്റെ നാട്ടിലൊക്കെ ഹോട്ടല്‍ തുറന്നിട്ടുണ്ടെങ്കില്‍ അവിടെന്ന് ഭക്ഷണം കിട്ടിയിരിക്കും. വെറും ഷോഡ മാത്രം കുടിച്ച് നിര്‍ബന്ധിത നിരാഹാരം എടുക്കേണ്ടി വന്നതിന്റെ ദേഷ്യത്തില്‍.
https://www.facebook.com/Malayalivartha