പ്രമുഖ നേതാക്കളാരും ഇല്ലാത്ത സി പി എമ്മാണ് ഇപ്പോൾ പിണറായി വിജയന് മുന്നിൽ ഉള്ള പാർട്ടി എന്ന പരക്കെയുള്ള ആക്ഷേപം സത്യമാകുന്നു? ചുവടുമാറ്റത്തിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ്......
ജനകീയ അടിത്തറ ഉള്ള പല നേതാക്കളും ഇന്ന് സി പി എം വിടാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് പൊതുവെയുള്ള രാഷ്ട്രീയ വിലയിരുത്തൽ .അതിനു തക്കതായ പല കാര്യങ്ങളും ഉണ്ടാകുന്നുമുണ്ട്.. ജി സുധാകരനും ,തോമസ് ഐസക്കും ,ഇ പി ജയരാജനും ,രവീന്ദ്രനാഥും ഇല്ലാത്ത സി പി എം ആണ്
ഇപ്പോൾ പിണറായി വിജയന് മുന്നിൽ ഉള്ളത് എന്ന പരക്കെയുള്ള ആക്ഷേപം കേരളത്തിൽ
ഒട്ടാകെ പ്രകടമാകുകയാണ് .
രണ്ടു തവണയായി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തുകൊണ്ട് ചെറിയാൻ ഫിലിപ്പിനെ കബിളിപ്പിക്കുകയായിരുന്നു സി പി എം എന്നാണ് കോൺഗ്രസിന്റെ ആക്ഷേപം.. അതിനാൽ തന്നെ അദ്ദേഹം മോഹമുക്തനായിരിക്കുന്നു എന്നാണ് കോൺഗ്രസ് പറയുന്നത്
ചെറിയാന്‍ ഫിലിപ്പ് സിപിഎം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ സൂചന നല്‍കി ഇപ്പോൾ അദ്ദേഹം ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടത് ശ്രദ്ധേയമായി . 'കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല', എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്. ഇത് ഇടതുപക്ഷത്തിന് നേർക്കുള്ള ഒളിയമ്പാണ് .
രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പിന് സിപിഎം സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം സിപിഎം വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെ അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തിരുത്തിയാല്‍ അര്‍ഹിക്കുന്ന പ്രധാന്യം നല്‍കി ചെറിയാന്‍ ഫിലിപ്പിനെ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗമെഴുതിയിരുന്നു.ഇതിന്റെ ആഘാതം ഉദ്ദേശിച്ച തലത്തിൽ തന്നെ എത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുമുണ്ട്
ഇതിന് പ്രതികരണമെന്നോണം, കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടതായി ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഇക്കാര്യം ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നേരില്‍ അറിയിച്ചിരുന്നതായും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം, രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും 20 വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha